Video Stories
തമിഴ്‌നാട്ടില്‍ ജനഹിതം അട്ടിമറിക്കപ്പെടരുത്
തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ആശ്വസിക്കാനാവാത്തതായിരിക്കുന്നു. കഴിഞ്ഞ പതിനൊന്നു വര്‍ഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന അഖിലേന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത ജയറാം 2016 ഡിസംബര്‍ അഞ്ചിന് രണ്ടര മാസം നീണ്ട ആസ്പത്രി വാസത്തിനൊടുവില്‍ മരണപ്പെട്ടതിനെതുടര്‍ന്നുള്ള അധികാര തലത്തിലെ അനിശ്ചിതത്വം ഈ നിമിഷവും തുടരുകയാണ്. ഇതിനിടെ ഈ കലക്കവെള്ളത്തിനു മുന്നില്‍ വലയുമായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ ഭൈമാകീമുകന്മാര്‍.
ജയലളിതയുടെ മരണത്തിന് അണ്ണാഡി.എം.കെ മുന്‍നേതാവും സ്പീക്കറുമായ പി.എച്ച് പാണ്ഡ്യന്‍ അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും നിയമസഭാകക്ഷി നേതാവുമായ ജയയുടെ തോഴി വി.കെ ശശികലയെയാണ്. അപ്പോളോ ആസ്പത്രി അധികൃതരും പാര്‍ട്ടിനേതൃത്വവും പക്ഷേ ഇത് നിഷേധിച്ചിട്ടുണ്ട്്. ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ ജയലളിതയുമായി ശശികല വാക്കേറ്റം നടത്തിയെന്നും തള്ളിയിട്ടെന്നും തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നുമാണ് പാണ്ഡ്യനും മറ്റൊരു നേതാവ് മനോജ് പാണ്ഡ്യനും പറയുന്നത്. മുപ്പതു വര്‍ഷത്തിലധികമായി ജയലളിതയുടെ ജീവിത സഹായിയായി തുടരുകയായിരുന്നു ശശികലയെങ്കിലും രണ്ടുതവണ ഏതാനും മാസങ്ങള്‍ക്ക് ശശികലയെയും ഭര്‍ത്താവിനെയും ജയലളിത തന്നില്‍ നിന്ന് അകറ്റിനിര്‍ത്തുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നുവെന്നത് പ്രധാനമാണ്. മാത്രമല്ല, ജയലളിത ജയിലിലായപ്പോഴുള്‍പ്പെടെ മൂന്നു തവണ പകരം മുഖ്യമന്ത്രിച്ചുമതല നല്‍കിയത് മന്ത്രി ഒ. പനീര്‍ശെല്‍വത്തിനായിരുന്നു. ഒരു ഭാരവാഹിത്വവും പാര്‍ട്ടിയിലോ ഒരു ഔദ്യോഗിക സ്ഥാനം സര്‍ക്കാരിലോ വഹിക്കാത്ത ശശികലയെ ജയലളിത മരിച്ച് ഇരുപത്തഞ്ചാം ദിവസം പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതും കഴിഞ്ഞ ഞായറാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതും ഐകകണ്‌ഠ്യേനയാണെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത്ര സുഗമമല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ശശികലയെ പിന്തുണച്ച് അണികള്‍ പുറത്തുവരുന്നില്ല എന്നതു മാത്രമല്ല അവര്‍ക്കെതിരെ ജയലളിത മല്‍സരിച്ചു വിജയിച്ച ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്നുപോലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നാല്‍പതോളം എം.എല്‍.എമാര്‍ ശശികലയെ എതിര്‍ക്കുന്നുവെന്നും വാര്‍ത്തയുണ്ട്. ഇന്നലെയോ നാളെയോ സത്യപ്രതിജ്ഞ ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്ന ശശികലയെ വെട്ടിലാക്കി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് വരുന്നില്ല എന്നത് ദുരൂഹതയായി നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയായ ഗവര്‍ണര്‍ക്ക് മഹാരാഷ്ട്രയുടെ കൂടി ചുമതലയുണ്ടെങ്കിലും ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് പറയുമ്പോള്‍ അത് നിറവേറ്റിക്കൊടുക്കേണ്ട ഭരണഘടനാബാധ്യത ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ ജയലളിത മരണപ്പെട്ട ദിവസം ചുമതലയേറ്റ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം രാജിക്കത്ത് നല്‍കിയതോടെ ഇല്ലാതായ സര്‍ക്കാരിനുപകരം സംവിധാനം വരെ തുടരണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഗവര്‍ണര്‍. മാത്രമല്ല, ശശികലയുടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതിയുടെ വിധി അടുത്തയാഴ്ച വരാനിരിക്കുന്നതിനാല്‍ അതുസംബന്ധിച്ച് സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം തേടിയിരിക്കയാണ് ഗവര്‍ണറത്രെ. ഇതിനുപിന്നില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ കറുത്ത കൈകളാണ് സംശയിക്കപ്പെടുന്നത്. ബി.ജെ.പിക്ക് ഒരു എം.എല്‍.എ പോലുമില്ലാത്ത തമിഴ്‌നാട്ടില്‍ എങ്ങനെയും ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുക്കാനാണ് അവരുടെ ഉന്നം. സത്യപ്രതിജ്ഞ വൈകിക്കുന്നതിലൂടെ കൂടുതല്‍ വിമതരെ അണ്ണാ ഡി.എം.കെയില്‍ സൃഷ്ടിച്ചെടുക്കാമെന്ന് ബി.ജെ.പി കരുതുന്നുണ്ടാവണം. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിളനിലമാണ് കഴിഞ്ഞ അമ്പതുകൊല്ലത്തിലധികമായി തമിഴ് രാഷ്ട്രീയം. ബ്രാഹ്മണ സവര്‍ണ വിരോധവും ദലിത് പിന്നാക്ക ജനതയോടുള്ള ആഭിമുഖ്യവുമാണ് അതിന്റെ കാതല്‍. ദക്ഷിണേന്ത്യയില്‍ പടര്‍ന്നുകിടക്കുന്ന, ഇന്ത്യയിലെ പുരാതന സമൂഹമെന്ന് കരുതപ്പെടുന്ന ദ്രാവിഡ ജനതയുടെ വേരുകള്‍ ആണ്ടുകിടക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെ സ്വാതന്ത്ര്യ സമര കാലത്തും പിന്നീടും കോണ്‍്ര്രഗസ് ഭരണം നടത്തുകയും നിരവധി മഹാരഥന്മാരായ നേതാക്കളെ ദേശീയ പ്രസ്ഥാനത്തിന് സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. സി. രാജഗോപാലാചാരി, കാമരാജനാടാര്‍, പെരിയാര്‍ ഇ.വി രാമസ്വാമിനായ്ക്കര്‍, അണ്ണാദുരൈ തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ പെടുന്നു. 1960കളിലാണ് ദേശീയ മുഖ്യധാരയില്‍ നിന്ന് വേറിട്ട് അണ്ണാദുരൈ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിക്കുന്നതും അത് തമിഴന്റെ സ്വത്വബോധമായി വളരുന്നതും. കെ. കരുണാനിധിയും എം.ജി രാമചന്ദ്രനും ജെ. ജയലളിതയും തമിഴ്‌നാട് ഭരിച്ചു. മലയാളിയായ തമിഴ് നടന്‍ എം.ജി.ആര്‍ രൂപീകരിച്ച അണ്ണാദ്രാവിഡ മുന്നേറ്റ കഴകമാണ് ഇപ്പോഴത്തെ ഭരണകക്ഷി.
ജയലളിതയുടെ ഭരണമാണ് താന്‍ നടത്തുകയെന്നാണ് ശശികല കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പെങ്കിലും അവരുടെ വിശ്വസ്തയായ സീനിയര്‍ ഐ.എ.എസ് ഓഫീസര്‍ ഷീല ബാലകൃഷ്ണന്‍ രാജിവെച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്. മാത്രമല്ല, പനീര്‍ശെല്‍വം കഴിഞ്ഞ രണ്ടുമാസം കൈക്കൊണ്ട ജല്ലിക്കെട്ട് വിഷയത്തിലടക്കമുള്ള ഭരണ നടപടികള്‍ വലിയ എതിര്‍പ്പുകള്‍ സൃഷ്ടിച്ചിട്ടുമില്ല. ഇത്തരമൊരു ഘട്ടത്തില്‍ ജനാധിപത്യത്തിന് ഒരുവിധ പോറലുമേല്‍ക്കാത്തവിധം പുതിയ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. അധികാരം ദുഷിപ്പിക്കും; അമിതാധികാരം അമിതമായി ദുഷിപ്പിക്കുമെന്നാണ് ചൊല്ല്. അധികാരത്തിലേക്കുള്ള വഴികളും അതുകൊണ്ടുതന്നെ ദൂഷ്യത നിറഞ്ഞതായിരിക്കും. ഇക്കാര്യത്തില്‍ പരിപക്വമായ ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്രവും ഗവര്‍ണറും പിന്നെ ജനങ്ങളുമാണ്. മൊത്തമുള്ള 234 സീറ്റില്‍ പ്രതിപക്ഷമായ ഡി.എം.കെയുടെ 98 അംഗങ്ങളില്‍ എ.ഡി.എം.കെ വിമതരുടെ പിന്തുണ ലഭിച്ചാല്‍ ബദല്‍ സര്‍ക്കാരിന് കളമൊരുങ്ങും. ഒരുവിധ രാഷ്ട്രീയ പരിചയവുമില്ലാത്ത ജയയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ നീക്കങ്ങള്‍ക്കും 2.86 ശതമാനം മാത്രം വോട്ടുള്ള ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും ഇവിടെ ഇടമില്ല. അതുകൊണ്ട് അര നൂറ്റാണ്ടായുള്ള താരരാഷ്ട്രീയത്തില്‍ നിന്ന് തമിഴ് ജനതയെ യാഥാര്‍ഥ്യ ലോകത്തേക്കു നയിക്കാന്‍ പറ്റിയ സമയമാണിത്. ജനാധിപത്യത്തില്‍ ജനകീയ ഹിതമായിരിക്കണം എല്ലാത്തിനും മുകളിലെന്നിരിക്കെ മറ്റുള്ള കുടില നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ചെറുത്തുതോല്‍പിക്കുക തന്നെ വേണം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala1 day agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala22 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം

