Connect with us

Video Stories

സംഘര്‍ഷം സങ്കീര്‍ണമാക്കി അണ്വായുധ പ്രശ്‌നവും

Published

on

കെ. മൊയ്തീന്‍കോയ

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്കുകളും വിവാദങ്ങളും സാര്‍വദേശീയ രംഗത്ത് സൃഷ്ടിക്കുന്ന സംഘര്‍ഷത്തോട് ചേര്‍ത്ത് വായിക്കാന്‍ ‘അണ്വായുധ’ പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നു. ചൈനയും ഇറാനും മിസൈല്‍ പരീക്ഷണം നടത്തിയതും ഉത്തര കൊറിയയുടെ അണ്വായുധ ഭീഷണിയും കൂടുതല്‍ ഭയാനകതയിലേക്കാണ് ലോക സമൂഹത്തെ തള്ളിവിടുന്നത്.
പത്ത് അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ (ഡോങ്‌ഫെങ്-5.സി) പരീക്ഷണ വിക്ഷേപണം ചൈന നടത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. 12000 കിലോമീറ്ററിലും അകലെയുള്ള ലക്ഷ്യങ്ങളില്‍ ആണവ യുദ്ധം നടത്താന്‍ ചൈനക്ക് ഇത്‌വഴി കഴിയും. അമേരിക്കക്കും അപ്പുറമാണ് ദൂരപരിധി. ചൈനയുടെ ശേഖരത്തില്‍ 250 ആണവ പോര്‍മുനകള്‍ ഉണ്ടെന്നും അമേരിക്ക മനസ്സിലാക്കിയിട്ടുണ്ട്. ചൈനക്കെതിരായ ട്രംപിന്റെ വാക് യുദ്ധവും കരുനീക്കവും സൃഷ്ടിച്ചേക്കാവുന്ന സംഘര്‍ഷ സാധ്യത തിരിച്ചറിഞ്ഞാണത്രെ ചൈനീസ് നേതൃത്വത്തിന്റെ തയാറെടുപ്പ്. ‘ഏക ചൈന’ നിലപാടില്‍ നിന്ന് മാറാനുള്ള ട്രംപിന്റെ ശ്രമം ചൈനീസ് നേതൃത്വത്തെ രോഷം കൊള്ളിച്ചു. തായ്‌വാന്‍ നേതൃത്വവുമായി നേരിട്ട് നടത്തിയ ചര്‍ച്ചയും അവരെ അംഗീകരിക്കുമെന്നുള്ള ട്രംപിന്റെ സമീപനവും ചൈനയെ ചൊടിപ്പിക്കുകയുമുണ്ടായി. റഷ്യയുമായി സൗഹൃദത്തിന് ശ്രമിക്കുമ്പോള്‍ തന്നെ ചൈനയെ അകറ്റുകയും അവരുടെ വാണിജ്യ താല്‍പര്യത്തെ ക്ഷീണിപ്പിക്കുകയും ചെയ്യാനാണ് ട്രംപിന്റെ ശ്രമം. അമേരിക്കയുമായി ഏറ്റുമുട്ടലിന്റെയും സംഘര്‍ഷത്തിന്റെയും സാധ്യതയാണ് ചൈനീസ് നേതൃത്വം കാണുന്നത്. ട്രംപിന്റെ അപക്വ നിലപാടുകള്‍ സംഘര്‍ഷം ക്ഷണിച്ചുവരുത്തുന്നവിധവുമാണല്ലോ.

റഷ്യയെ ഒപ്പം നിര്‍ത്താനാണ് ട്രംപ് തുടക്കം മുതല്‍ക്കേ ശ്രമിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിനുമായി സൗഹൃദം കാണിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ നടത്തിയ നീക്കം അന്നത്തെ പ്രസിഡണ്ട് ബറാക് ഒബാമയുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. റഷ്യക്കെതിരെ ഉപരോധത്തിന് പോലും ഒബാമ തയാറായിട്ടുണ്ട്. ട്രംപിന്റെ വിജയത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്ന ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം, റഷ്യയുടെ ഉപജാപത്തിന്റെ ഫലമാണെന്ന് ഒബാമയും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും ഉറച്ച് വിശ്വസിച്ചു. ട്രംപിനെ പുട്ടിന്‍ നേരത്തെ വലയിലാക്കിയതായും ട്രംപിനെ വിഷമവൃത്തത്തിലാക്കുന്ന രേഖകള്‍ റഷ്യന്‍ നേതൃത്വത്തിന്റെ വശമുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാം. അധികാരം ഏറ്റെടുത്തശേഷം ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ച റെക്‌സ് ടിലേഴ്‌സന്‍ റഷ്യന്‍ പക്ഷപാതിയും പുട്ടിന്റെ സുഹൃത്തുമാണ്. വന്‍കിട എണ്ണ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് കൂടിയായ ടിലേഴ്‌സന്റെ നിയമനം അമേരിക്കന്‍ സെനറ്റ് 56-43 വോട്ടുകള്‍ക്ക് മാത്രമാണ് അംഗീകരിച്ചത്. അതേസമയം ഒബാമ ഭരണം ജോണ്‍ കെറിയെ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ സെനറ്റില്‍ മൂന്ന് പേര്‍ (94-3) മാത്രമാണ് എതിര്‍ത്തത്. സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്മാരില്‍ പലര്‍ക്കും ഈ നിയമനത്തോട് വിയോജിപ്പാണ്. റഷ്യയോട് സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ട്രംപിന് ചൈനയോട് അകല്‍ച്ചക്ക് കാരണം കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, മറിച്ച് വാണിജ്യ താല്‍പര്യങ്ങള്‍ കൂടിയുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ചൈനക്ക് എതിരെ കടുത്ത നിലപാടിലേക്ക് പോകാനും ട്രംപിന് ഭയമുണ്ട്. വന്‍ ശക്തിരാഷ്ട്രവും യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗവുമായ ചൈനക്ക് രാഷ്ട്രാന്തരീയ വേദികളിലുള്ള സ്വാധീനമാണ് ഇതിന് കാരണം. അതേസമയം, ചൈനയെ പോലെ മിസൈല്‍ പരീക്ഷണം നടത്തിയ ഇറാന് എതിരെ ഭാഗികമായെങ്കിലും ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ധൃതി കാണിച്ചു. ഇറാന്‍ ഉത്പന്നങ്ങള്‍ തടയുകയും ചെയ്യുന്നു. പരീക്ഷണവുമായി ബന്ധപ്പെട്ട 12 കമ്മിറ്റികള്‍ക്കും പതിമൂന്ന് വ്യക്തികള്‍ക്കും എതിരായാണ് ഉപരോധം. പേര്‍ഷ്യന്‍ കടലില്‍ ഇറാന്‍ ജലാതിര്‍ത്തി വരെ നീണ്ടുനില്‍ക്കുന്ന സംയുക്ത നാവികാഭ്യാസം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും നടത്തിയത് ഇറാനെ ഭയപ്പെടുത്താനായിരുന്നു. ആസ്‌ട്രേലിയയും ഫ്രാന്‍സും അമേരിക്കന്‍ നാവികര്‍ക്കൊപ്പം അണിനിരന്നു. ഇറാന്‍ ഭയന്നില്ല. ജലാതിര്‍ത്തി ലംഘിച്ചാല്‍ പ്രതികരിക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. ‘ഒബാമ കാണിച്ച അത്രയും ദയ കാണിക്കില്ലെ’ന്ന ട്രംപിന്റെ താക്കീത് ഇറാന് നേരെ മാത്രമാണ്. ചൈനയോട് ഈ വീരവാദം കണ്ടില്ല. 600 കിലോമീറ്റര്‍ അകലെ ലക്ഷ്യമുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഇറാന്‍ നടത്തിയത് ജനുവരി 29ന് ആണ്. 2015 ഏപ്രില്‍ രണ്ടിന് വന്‍ ശക്തികളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ കരാറിന്മേലുള്ള ലംഘനമല്ല പരീക്ഷണമെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി വ്യക്തമാക്കുന്നുണ്ട്. ആണവ പദ്ധതി ഉപേക്ഷിക്കാനായിരുന്നു പ്രധാന ധാരണ. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവക്ക് പുറമെ ജര്‍മ്മനിയും ചേര്‍ന്നാണ് കരാറുണ്ടാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ കരാര്‍ തയാറാക്കുന്നതില്‍ സഹകരണം നല്‍കി. അത് പ്രകാരം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇറാന്‍ ഒഴിവാക്കി. ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ വന്‍ ശക്തികള്‍ക്ക് വാതിലുകള്‍ തുറന്നിട്ടു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇറാന് അവകാശം ഉണ്ടെന്നും ഭയപ്പെടുത്താന്‍ ആരും വരേണ്ടതില്ലെന്നും ഹസന്‍ റൂഹാനി നല്‍കുന്ന മുന്നറിയിപ്പ് അമേരിക്കന്‍ ഭരണകൂടത്തിന് തിരിച്ചടിയായി. ഇറാന്റെ സൈനിക ശക്തി അറബ് രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണെന്ന അമേരിക്കയുടെ പതിവ് പല്ലവി ഇവിടെയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇസ്രാഈലിനാണ് ഇറാന്റെ സൈനിക വളര്‍ച്ചയില്‍ അസ്വസ്ഥത. ഇറാന് എതിരെ എല്ലാവരും യോജിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇസ്രാഈലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, സ്വന്തം രാഷ്ട്രത്തിന്റെ കൈവശമുള്ള അണ്വായുധം എത്രയെന്ന് വ്യക്തമാക്കാനോ, ആണവനിലയം പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അനുവദിക്കാനോ തയാറില്ലാത്ത രാഷ്ട്രത്തലവനാണ്.

ആണവായുധ പ്രശ്‌നത്തില്‍ ചൈനയോടും ഇറാനോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കയും പാശ്ചാത്യനാടുകളും മറ്റൊരു സമീപനമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തര കൊറിയയോട് കാണിക്കുന്നത്. ഉത്തര കൊറിയ ആണവായുധം ഉപയോഗിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസിന്റെ താക്കീത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉത്തര കൊറിയ നടത്തിയതായി വാര്‍ത്ത നേരത്തെയുണ്ടായിരുന്നു. മിസൈല്‍ പ്രതിരോധ മേഖലയില്‍ ദക്ഷിണ കൊറിയയും അമേരിക്കയും സഹകരിക്കുമെന്നും മാറ്റീസ് വ്യക്തമാക്കിയത് ഉത്തര കൊറിയയെ മാത്രമല്ല ചൈനയെയും എതിര്‍ ചേരിയിലാക്കി. മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണ് അമേരിക്കയുടെ വരവ് എന്നാണ് ചൈനീസ് പ്രതികരണം. മാറ്റീസ് ദക്ഷിണ കൊറിയയിലും ജപ്പാനിലും എത്തി പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ചൈന ശക്തമായി പ്രതിഷേധിക്കുന്നു. അണ്വായുധ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ലോക സമൂഹം ആഗ്രഹിക്കുന്നു. ആണവ നിര്‍വ്യാപന കരാര്‍ ഈ പ്രശ്‌നത്തിലെ ഒരു ഘട്ടം മാത്രം. നിര്‍വ്യാപനമല്ല, സര്‍വവും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് ആവശ്യം. ഒപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കുകയും അല്ലാത്ത രാഷ്ട്രങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കാനാണ് വന്‍ ശക്തി രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ തയാറാകേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Trending