Connect with us

Video Stories

മണിയുടെ ധാര്‍മികബോധം സി.പി.എമ്മിന്റെയും

Published

on

അഞ്ചേരി ബേബി വധക്കേസിലെ രണ്ടാം പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം.എം മണിയുടെ വിടുതല്‍ ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ഇടതുപക്ഷത്തിനും സി.പി.എമ്മിനും നേരെ കാലം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. പ്രതിസ്ഥാനത്തുപോയിട്ട് ആരോപണം ഉന്നയിക്കപ്പെട്ടാലുടന്‍ രാജിയാവശ്യവുമായി അക്രമ സമരത്തിനിറങ്ങുന്ന സി.പി.എമ്മും ഇടതുപക്ഷവും ഇപ്പോള്‍ മണിയുടെ രാജിയാവശ്യത്തിനുമേല്‍ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന കാഴ്ച പരിഹാസ്യമായിരിക്കുന്നു.

 

ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഔദ്യോഗിക പദവികളില്‍ തുടരരുതെന്നാണ് സി.പി.എം നയം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ തന്നെ കേന്ദ്ര നേതൃത്വത്തിന് മണി തുടരുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയാണ് രണ്ടു പതിറ്റാണ്ടോളം ജില്ലാ സെക്രട്ടറിയായ എം.എം മണി. 2012 മെയ് 27ന് തൊടുപുഴയിലെ പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു കോഴിക്കോട് വടകര ഒഞ്ചിയത്തെ മുന്‍ സി.പി.എം നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ചുകൊണ്ട് മണി നടത്തിയ വിവാദ പ്രസംഗം.തങ്ങള്‍ രാഷ്ട്രീയ എതിരാളികളെ ആസൂത്രണം നടത്തി കൊന്നിട്ടുണ്ടെന്ന പരാമര്‍ശമാണ് കേസിനെ പുതിയ വഴിത്തിരിവിലെത്തിച്ചത്.

 
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊലചെയ്യപ്പെട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രീതിയനുസരിച്ച് കേരളത്തില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും എതിര്‍ പാര്‍ട്ടികളില്‍ അംഗമായിരിക്കുകയും ചെയ്യുന്നവരെ കൊലപ്പെടുത്തുക പതിവായിരുന്നു. നൂറുകണക്കിന് പേരാണ് അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലക്കത്തിക്കിരയായിട്ടുള്ളത്. നിരവധി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇതില്‍ തടവുശിക്ഷ അനുഭവിക്കുകയുമുണ്ടായിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പലരും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയുമുണ്ടായി.

 

ഇതുപോലെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ വ്യാജമായതിനാലും സാക്ഷികള്‍ കൂറുമാറിയതിനാലുമാണ് അഞ്ചേരി ബേബി വധക്കേസിലും പ്രതികള്‍ രക്ഷപ്പെട്ടത്. ഒന്‍പത് പ്രതികളും ഏഴ് സാക്ഷികളുമാണ് കേസിലുണ്ടായിരുന്നത്. മൂന്നുപതിറ്റാണ്ടിനുശേഷം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ നടത്തിയ കുപ്രസിദ്ധമായ ‘വണ്‍, ടു, ത്രീ പ്രസംഗ’ മാണ് മണിയെ കുരുക്കില്‍ ചാടിച്ചത്. കഴിഞ്ഞ 24നാണ് കോടതി മണിയുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വിധി പ്രസ്താവിച്ചത്.

 
‘..ഞങ്ങള്‍ ഒരു പ്രസ്താവന ഇറക്കി. 13 പേര്‍. വണ്‍,ടു,ത്രീ, ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചുകൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ. ഒന്നാം പേരുകാരനെ വെടിവെച്ച്. രണ്ടാം പേരുകാരനെ തല്ലിക്കൊന്നു. മൂന്നാം പേരുകാരനെ.. മൂന്നാമത് കുത്തിക്കൊന്നു… ‘ മണിയുടെ പ്രസംഗം അന്താരാഷ്ട്രവാര്‍ത്താസ്ഥാപനമായ ബി.ബി.സി പോലും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് പൊലീസിന് നടപടിയെടുക്കേണ്ടത് അനിവാര്യമായി. ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊലീസ് പുനരന്വേഷണം നടത്തി. അന്നും കോടതി മണിയുടെ വാദം തള്ളുകയായിരുന്നു. വധക്കേസിലും ഗൂഢാലോചനക്കേസിലും മണിയെ പ്രതിയാക്കി. മൂന്നാം പ്രതി മദനനും പാമ്പുപാറ കുട്ടനും മണിയും അറസ്റ്റിലായി. പീരുമേട് സബ് ജയിലില്‍ 44 ദിവസം മണിക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നു.

 
പുതിയ ഉത്തരവനുസരിച്ച് കേസില്‍ പാമ്പുപാറ കുട്ടന്‍ ഒന്നാം പ്രതിയും മണി രണ്ടാം പ്രതിയും. നാലാം പ്രതിയും ഏഴാം പ്രതിയും ജീവിച്ചിരിപ്പില്ല. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോഴത്തെ പ്രതിയും പിന്നീട് ഒമ്പതാം സാക്ഷിയുമായ മോഹന്‍ദാസിന്റെ മൊഴിയാണ് വഴിത്തിരിവായത്. പ്രോസിക്യൂഷന്റെ നിലപാടാണ് സര്‍ക്കാര്‍ മാറി വന്നിട്ടും മണിയെ രക്ഷപ്പെടാനാവാത്ത വിധം കുരുക്കിലാക്കിയത്. ബേബി കൊല്ലപ്പെടുമ്പോള്‍ താന്‍ കേരളത്തിലില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ മണിയുടെ വാദം. എന്നാല്‍ ഇതംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. 2012ല്‍ തന്നെ മണി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും വിധി എതിരായിരുന്നു. നുണ പരിശോധനക്ക് തയ്യാറായതുമില്ല.

 
മുമ്പ് വി.എസ് അനുകൂലിയായിരുന്ന മണി മൂന്നാറില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ വി.എസ് ഉത്തരവിട്ടതോടെയാണ് അവരുടെ ആളായി വി.എസ്സിനെതിരെ തിരിയുന്നത്. പിന്നീട് പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായി മണി. ഇതിനുള്ള പാരിതോഷികമാണ് മന്ത്രിസ്ഥാനം. മന്ത്രി ഇ.പി ജയരാജന്‍ സ്വന്തക്കാരെ പൊതുമേഖലാ പദവികളില്‍ നിയമിച്ച പരാതിയെതുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് കഴിഞ്ഞ മാസം മണി മന്ത്രിയാകുന്നത്. പ്രതിയായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മണി വിജയിച്ചതെന്നായിരുന്നു സി.പി.എമ്മിന്റെ ന്യായം. കോടതി വിധി പുറത്തുവന്നയുടന്‍ മണി രാജിവെക്കേണ്ടിയിരുന്നെങ്കിലും തന്റെ രോമത്തിനുപോലും പോറലേല്‍ക്കില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പരസ്യമായി വീമ്പടിച്ചു.

 

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും മണി രാജിവെക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കയാണ്. വൈക്കം വിശ്വന്റെ പ്രതികരണത്തില്‍ ഇ.എം.എസിനെയും ഇ.കെ നായനാരെയും വരെ പരാമര്‍ശിക്കുന്നത് കൗതുകകരമാകുന്നു. അവരും കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് വിശ്വന്റെ ന്യായം. ‘കോടതി തീരുമാനിക്കട്ടെ. അധാര്‍മികതയുടെ ആശാന്മാര്‍ അതിനുമുമ്പ് ധാര്‍മികതയുമായി രംഗത്തുവരുന്നതിനെ കണക്കിലെടുക്കുന്നില്ല’ എന്നാണ് വി.എസിനെതിരെ വിശ്വന്റെ ഒളിയമ്പ്. വി.എസിനെതിരെയും കൊലക്കേസുള്ളതായി വാര്‍ത്ത പ്രചരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് മണിയെ വേദിയിലിരുത്തിയാണ്.

 
മുമ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചവരുടെ ചരിത്രം കേരളത്തിലുണ്ട്. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയുടെ ഒരു പരാമര്‍ശത്തെതുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ രാജിവെച്ചതെങ്കില്‍, മാലി ചാരക്കേസില്‍ വെറും ആരോപണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക് കാരണമായത്. കോണ്‍ഗ്രസ് മന്ത്രിമാരായ കെ.പി വിശ്വനാഥന്‍ രാജി നല്‍കിയത് വനംകൊള്ളക്കെതിരായ ഹൈക്കോടതി നടത്തിയ ചെറിയ പരാമര്‍ശത്തിലാണ്.

 

മുസ്‌ലിം ലീഗ് നേതാവായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജി കോടതിയില്‍ മാത്രമല്ല, പ്രഥമ വിവരറിപ്പോര്‍ട്ട് പോലും ഇല്ലാത്ത ഒരു ആരോപണത്തിന്മേലായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജിവെച്ചത് കോടതിയുടെ പരോക്ഷമായ പരാമര്‍ശത്തെതുടര്‍ന്നായിരുന്നു. അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിക്കുകയും രാഷ്ട്രീയ എതിരാളികളെ കുരുക്കിലാക്കുകയും ചെയ്യുന്ന ശൈലി തുടങ്ങിവെച്ചത് സി.പി.എമ്മാണ്. അതിന്റെ പാപഭാരം അവര്‍ പേറുക എന്നത് കാവ്യനീതി മാത്രമാണ്. എന്നാല്‍ മണിയുടെ കാര്യത്തില്‍ കോടതിയാണ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വിധിച്ചിരിക്കുന്നത്. ഇനി രാജി മാത്രമേ മണിയുടെ മുന്നിലുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending