Video Stories
വരുന്നൂ, ദുര്‍ഗ
ചരിത്രം നല്കുന്ന പാഠം, ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. ജീവന്മരണ പോരാട്ടങ്ങളുടെ വലിയ പാഠങ്ങള്‍ തന്നെയുള്ള ഇസ്ലാമിക ചരിത്രത്തിലാണ്, ബ്രാഹ്മണ കുടുംബാംഗമായ മമത ബാനര്‍ജിക്ക് ബിരുദാനന്തര ബിരുദം. കള്ളപ്പണക്കാരെ പിടിക്കാനെന്ന വ്യാജേന രാജ്യത്തെ മുഴുവന്‍ ജനത്തെയും തൊഴിലും ഊണും ഉറക്കവും മതിയാക്കി ബാങ്കുകള്‍ക്ക് മുമ്പിലും എ.ടി.എമ്മിനു മുമ്പിലും വരി നിര്‍ത്തിയ നരേന്ദ്രമോദിക്കും ബി.ജെ.പിക്കും എതിരെ സാധാരണ ജനത്തെ അണിനിരത്തുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ അമ്പേ പരാജയപ്പെട്ടിരിക്കെയാണ്, ദുര്‍ഗാ പൂജയുടെ നാട്ടില്‍ നിന്ന് മമത പറന്നെത്തുന്നത്. മനസ്സില്‍ കവിതയും കാലില്‍ ഹവായി ചെരുപ്പും തെളിമയുള്ള കോട്ടണ്‍ സാരിയുമുടുത്ത് അതിവേഗം അവര്‍ ഡല്‍ഹിയിലൂടെ നടക്കുമ്പോള്‍ നാട് ആഗ്രഹിച്ചുപോവുന്നതു തന്നെയാണ് കുനില്‍ഘോഷ് പറഞ്ഞത്, ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മോദിക്ക് പ്രതിയോഗി ദീദിയാണെന്ന്. ബംഗാളിലെ 42ല്‍ 40 ലോക്സഭാ സീറ്റും നേടുന്ന തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന്.
ജനാധിപത്യത്തെ കുറിച്ച് എത്ര അലമുറയിട്ടാലും ഇന്ത്യക്കാരുടെ മനസ്സിലെ വീരാരാധന മാറിയിട്ടില്ല. ആജ്ഞാപിക്കൂ കല്പിക്കൂ, ജീവന് തരാന്‍ തയ്യാറാണ് എന്ന് ആവേശത്തോടെ വിളിക്കാന്‍ ഇന്നും ഒരാളെ ജനം കാത്തിരിക്കുന്നു. 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നിന്ന് സി.പി.എമ്മിനെ തൂത്തുവാരിയത് മമത എന്ന ഒറ്റയാള്‍. സി.പി.എമ്മിന് തുടര്‍ ഭരണം ഉണ്ടായാല്‍ ഇതും ബംഗാളാവുമെന്ന ഭയമായിരുന്നു മലയാള നാട്ടിലേതെങ്കില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിട്ടുപോലും കര പോയിട്ട് രണ്ടക്കവര തൊടാന്‍ കഴിയാതിരിക്കുന്ന അവസ്ഥയിലാണിന്നവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ ദേഷ്യം കൊണ്ടുതന്നെയാണ്, മോദിക്കെതിരായ പ്രക്ഷോഭത്തില്‍ സഹകരണം തേടി മമത നല്കിയ കത്ത് സി.പി.എം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത്.
മോദിയും സംഘ് തന്ത്രജ്ഞരും നടത്തുന്ന സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ക്ക് മുമ്പില്‍ അസ്ത്പ്രജ്ഞരായിരിക്കുകയാണ് പ്രതിപക്ഷം. കള്ളപ്പണ നിയന്ത്രണത്തിന് ഈ രീതി പര്യാപ്തമല്ലെന്ന് 2004ല്‍ ബി.ജെ.പി തന്നെ വ്യക്തമാക്കിയിരിക്കെ ഒട്ടും മുന്നൊരുക്കമില്ലാത്ത ഈ അതിക്രമം നാട്ടുകാരോട്, സാധാരണക്കാരില്‍ സാധാരണക്കാരോട് കാട്ടിയ മോദിയെ പിച്ചിക്കീറി ജനത്തിന് ഇട്ടുകൊടുക്കാന്‍ കെല്പുള്ള ഒരാളെയും ദേശീയ തലത്തില്‍ കാണാതിരിക്കുമ്പോഴാണ് മമത കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്കും പാറ്റ്നയിലേക്കും ലഖ്നോവിലേക്കും വിമാനം കയറുന്നത്. മറ്റാരുടെ കാര്യത്തിലുമില്ലാത്ത ഉല്‍ക്കണ്ഠ ബി.ജെ.പിക്കുണ്ട്താനും. ബംഗാളിലേക്ക് പട്ടാളത്തെ അയക്കാനും അവര്‍ സഞ്ചരിച്ച വിമാനത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രിക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല. നോട്ട് നിരോധനം കൊള്ളയാണെന്ന് ഡോ. മന്മോഹന് സിങും അമര്‍ത്യാസെന്നുമൊക്കെ പറഞ്ഞതിന് ശേഷവും ‘നടപ്പാക്കിയ രീതിയാണ് തെറ്റിയതെന്ന്’ പറയുന്ന കോണ്‍ഗ്രസുകാരും നിതീഷ്കുമാറടക്കമുള്ള നേതാക്കളും വലിയൊരു ജനകീയ പോരാട്ടത്തിന്റെ നട്ടെല്ല് ഒടിച്ചു കളയുകയാണ്.
എന്തുകൊണ്ട് മമത? സി.പി.എമ്മിനെ തുരത്തി ബംഗാളിന്റെ അമരത്തിരിക്കുന്ന മമതക്ക് ഇനി നേരിടാനുള്ളത് ബി.ജെ.പിയെയാണ്. ഡല്‍ഹി പിടിക്കാനല്ല തേഞ്ഞ റബര്‍ ചെരിപ്പുമായി ഡല്‍ഹി തെരുവീഥിയിലൂടെ സ്ട്രൈക്ക് നടത്തുന്നത്, കൊല്‍ക്കത്ത കൈവിടാതിരിക്കാനാണ്. വിഭജനത്തിന്റേതടക്കം അനേകം മുറിവുകളിലൂടെ കടന്നുപോയ ബംഗാളില്‍ സാമുദായിക വൈരത്തിന് വേരുണ്ടെന്നും അത് വളര്‍ത്തി തീപിടിപ്പിക്കുകയേ വേണ്ടൂവെന്നും സംഘ്പരിവാര കുബുദ്ധികള്‍ക്കല്ലേ നന്നായറിയുക. വര്‍ഗീയ വിഷപ്പാനപാത്രങ്ങള്‍ ബംഗാളിനെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനി മോദിക്ക് ഉറക്കമില്ലെന്ന് ദീദി പറയുമ്പോള്‍ മനസ്സിലാക്കേണ്ടത് ദീദിക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നുകൂടിയാണ്. മമത കല്യാണം കഴിച്ചുവെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നും ഇസ്ലാമിലേക്ക് മാറിയെന്നും…മമതയെ ലക്ഷ്യമിട്ട സംഘ് കഥകള്‍ അവിടെ പറപറക്കുന്നു. മുസ്ലിം പ്രീണനം എന്ന സ്ഥിരം മുദ്രാവാക്യം മമതക്കെതിരെയും പയറ്റുന്നു.
സ്വതന്ത്ര ഇന്ത്യയിലാണ് മമത ജനിച്ചത്. 1955 ജനുവരി അഞ്ചിന്. ബാനര്‍ജി കുടുംബമെന്നാല് പണ്ഡിത പൗരോഹിത്യ കുടുംബമാണ്. മമതക്ക് പതിനേഴ് വയസ്സായിരിക്കെ ചികിത്സ കിട്ടാതെ അച്ഛന് പ്രൊമിലേശ്വര്‍ ബാനര്‍ജി മരിച്ചു. കമ്യൂണിസ്റ്റുകളോട് ഒരു മമതയുമില്ലാതെ വിദ്യാര്‍ഥി രാഷ്ട്രീയം കോണ്‍ഗ്രസില്‍ തുടങ്ങിയ മമത അതിവേഗം ബംഗാള്‍ കോണ്‍ഗ്രസില്‍ താരമായി. 1997ല്‍ സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കും വരെ ബംഗാളിലെ കോണ്‍ഗ്രസിലെ മുത്തച്ഛന്മാര്ക്ക് തലവേദനയായിരുന്നു ഈ തീപ്പൊരി നേതാവ്. സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച ശേഷവും കോണ്‍ഗ്രസിനോട് ഇണങ്ങിയും പിണങ്ങിയും നിന്നു. രണ്ടു തവണ കേന്ദ്ര മന്ത്രിയായി.യു.പി.എയിലും എന്‍.ഡി.എയിലും. തോന്നിയപ്പോഴൊക്കെ ഇറങ്ങിപ്പോന്നു. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ തോല്പിച്ചാണ് പാര്‍ലിമെന്റിലെത്തിയത്. വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത സമാജ് വാദി പാര്‍ട്ടിയിലെ ദരാഗപ്രസാദ് സരോജിനെ കോളര്‍ പിടിച്ചുന്തിയ മമതയെ 2012ല്‍ ടൈം മാഗസിന് ലോകത്തെ സ്വാധീനിച്ച നൂറ്റുവരിലൊരാളാക്കി. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന 2013ലെ ഏറ്റവും സത്യസന്ധയായ ഭരണാധികാരിയായും തെരഞ്ഞെടുത്തു. ഒരുവേള അണ്ണാ ഹസാരെ മമതക്കൊപ്പമായിരുന്നു. 2011ല്‍ ബംഗാളിലെ ഭരണം മമത പിടിയിലൊതുക്കിയത് തങ്ങള്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന സി.പി.എമ്മിന്റെ വിശ്വാസം 2016ല്‍ തിരുത്തിയാണ് രണ്ടാമതും ബംഗാള്‍ മുഖ്യമന്ത്രിയായത്. ഇനി സി.പി.എമ്മിനും നില്ക്കേണ്ടിവരും ഇവര്‍ക്ക് പിന്നില്‍.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

