Connect with us

Video Stories

ട്രംപിന്റെ താളത്തിന് ഇന്ത്യ തുള്ളരുത്

Published

on

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ഡൊണാള്‍ഡ് ജോണ്‍ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന വിവാദപ്രസ്താവനകളും പ്രതിലോമകരമായ നടപടികളും സോവിയറ്റ്കാലത്തെ ശീതയുദ്ധത്തിന് സമാനമായ പ്രതിസന്ധിയിലേക്ക് വീണ്ടും കൊണ്ടെത്തിക്കുമോയെന്ന ആകുലതയിലാണ് ലോകം. കാലങ്ങളായി ഒരുമിച്ചുനിന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നേര്‍ക്കുപോലും ട്രംപ് വാളോങ്ങിക്കഴിഞ്ഞു. ഇന്ത്യപോലെ ജനാധിപത്യത്തിലും മതേതരത്വത്തിലും ശാക്തിക ചേരിചേരാനയത്തിലും ലോകത്ത് അഗ്രിമസ്ഥാനത്തുനില്‍ക്കുന്ന രാജ്യത്തിന് ഇതില്‍ അവസരവാദനിലപാട് ഉണ്ടാവുക എന്നത് ഒരുനിലക്കും ക്ഷന്തവ്യമല്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു നിലപാടാണ് അമേരിക്ക-ഇറാന്‍ തര്‍ക്കത്തില്‍ നാമിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ഇറാന്റെ മാത്രമല്ല, ഇന്ത്യയുടെകൂടി ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയപ്പെടണം. ട്രംപിന്റെ ഇറാന്‍ വിരുദ്ധവും ഇസ്രാഈല്‍ അനുകൂലവുമായ നിലപാട് അദ്ദേഹം അധികാരമേറ്റെടുത്തതു മുതല്‍ തന്നെ പ്രചുരപ്രസിദ്ധമാണ്. അതില്‍ വര്‍ഗീയവും മതപരവുമായ ഛായ കലര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണ് ഏഴ് മുസ്്‌ലിംരാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാരെ യു.എസ്സിലേക്ക് കടത്തിവിടില്ലെന്ന പ്രഥമതീരുമാനം തന്നെ. വലിയ തോതിലുള്ള ജനരോഷമാണ് അന്താരാഷ്ട്ര സമൂഹത്തുനിന്ന് ഇതിനെതിരെ ഉയര്‍ന്നുവന്നത്. കുട്ടികളെ ഒഴിവാക്കി പിന്നീട് തീരുമാനം മയപ്പെടുത്തിയെങ്കിലും ഇന്നും ട്രംപ് ഭരണകൂടത്തിന്റെ മുസ്്‌ലിം വിരുദ്ധനിലപാടുകളില്‍ കാര്യമായമാറ്റം അനുഭവപ്പെടുന്നില്ല. ഇതിനിടക്കാണ് തന്റെ മുന്‍ഗാമി ബറാക് ഹുസൈന്‍ ഒബാമ 2015ല്‍ ഒപ്പുവെച്ച ഇറാന്‍ ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള ട്രംപിന്റെ അറുവഷളന്‍ തീരുമാനം. ഇറാനുമേല്‍ ഉപരോധം ഏര്‍പെടുത്താനും ട്രംപ് ഭരണകൂടം തയ്യാറായി. കരാര്‍ പ്രായോഗികമല്ലെന്നാണ് ട്രംപ് ആരോപിക്കുന്നത്. യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവയും ചൈനയും റഷ്യയും സമ്മതിക്കുന്ന കരാറില്‍നിന്ന് പിന്മാറുകവഴി ഇറാനെ വരുതിയിലാക്കുകയും അതുമാര്‍ഗം പശ്ചിമേഷ്യയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുകയുമാണ് ട്രംപിന്റെ ഉന്നം. പിന്മാറാന്‍ ന്യായയുക്തമായ കാരണം ഇതുവരെയും ട്രംപില്‍നിന്ന് ഉണ്ടായിട്ടില്ല.
ജൂണ്‍ 26നാണ് ട്രംപ് ഭരണകൂടം 2018 നവംബര്‍ നാലിനകം ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. അല്ലെങ്കില്‍ ഉപരോധം നേരിടുക എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി. ഈ ഭീഷണിയില്‍ വീഴാന്‍ രായ്ക്കുരാമാനം ഇന്ത്യ തയ്യാറായി എന്നത് വലിയ നാണക്കേടാണ് നമ്മിലുണ്ടാക്കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ അമേരിക്കയെ പ്രീണിപ്പിക്കാന്‍ ഇറാനില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കുമെന്നുപോലും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ ഇറാന്‍ പ്രതിനിധി പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ പതിറ്റാണ്ടുകളായുള്ള ഇറാന്‍-ഇന്ത്യ ബന്ധം തകരുകയാകും ഫലം. ഇറാനുമായി വാതകക്കുഴല്‍ പദ്ധതിയുള്‍പ്പെടെ നല്ല സാമ്പത്തിക സഹകരണമാണ് ഇന്ത്യക്കുള്ളത്. ഇതിന് പോറലേല്‍ക്കുന്നത് ഇറാന് മാത്രമല്ല, നമുക്കുതന്നെ സാമ്പത്തികമായി പരിക്കേല്‍ക്കപ്പെടുന്ന സ്ഥിതി വരുത്തും. ഇന്ത്യക്ക് ‘പ്രത്യേകപദവി’യും ഇറാന്‍ നല്‍കിയിട്ടുണ്ട്. അടുത്ത കാലത്തായി കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവിടെ മുതല്‍മുടക്കാന്‍ അവസരം ലഭിക്കുകയുമുണ്ടായി. ഇറാനിലെ ഛബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കൂടി ഇനിയും മുതല്‍മുടക്ക് കാത്തിരിക്കുകയാണ് ഇറാന്‍. ഇതിനകം 500 കോടി ഡോളര്‍ നാം അവിടെ നിക്ഷേപിച്ചു കഴിഞ്ഞു. ഇതുവഴി വലിയ ചെലവും പാക്കിസ്താനിലൂടെയുള്ള ചുറ്റലുമില്ലാതെ ഇറാനില്‍ നിന്നുള്ള ചരക്കുകള്‍ നേരിട്ട് ഇന്ത്യയിലെത്തിക്കാന്‍ നമുക്ക് കഴിയും. ഇക്കാര്യത്തില്‍ ഇന്ത്യ അമാന്തം കാണിക്കുകയാണെന്ന് കഴിഞ്ഞദിവസം ഇറാന്റെ ഇന്ത്യയിലെ ഉപപ്രതിനിധി മസൂദ് റിസ്്‌വാനിയന്‍ റഹാഗി ചൂണ്ടിക്കാട്ടുകയുണ്ടായി. ജൂണ്‍വരെ ഒരുദിവസം ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ ആറുലക്ഷം ബാരല്‍-16 ശതമാനം- കുറയുകയും ചെയ്തു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഏഴുലക്ഷം ബാരല്‍ ഇറക്കുമതി (മൊത്തം 18.4 ദശലക്ഷം ബാരല്‍) വര്‍ധിപ്പിച്ച സ്ഥാനത്താണിത്. അതേസമയം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമാണ് ഇക്കൊല്ലം അമേരിക്കയില്‍നിന്ന് നാം എണ്ണ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ മാസം തികയുമ്പോള്‍ 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇന്ത്യക്ക് നല്‍കുമെന്നാണ് യു.എസ് എണ്ണക്കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ഇത് എട്ട് ദശലക്ഷം ടണ്‍ മാത്രമായിരുന്നു. ഇറാനുപുറമെ ഇറാഖ്, സഊദിഅറേബ്യ, കുവൈത്ത്, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍നിന്നും നാം പെട്രോളിയം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും അളവില്‍ മൂന്നാംസ്ഥാനം ഇറാനാണ്. ഇത് തടസ്സപ്പെടുകയെന്നാല്‍ നിലവില്‍ തന്നെ ആഭ്യന്തരരംഗത്ത് വന്‍ വിലക്കയറ്റവും വിവാദവും സൃഷ്ടിച്ചിരിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ജനങ്ങളോട് കൂടുതല്‍ മറുപടി പറയേണ്ടിവരും. ആത്യന്തികമായി ജനങ്ങള്‍ക്കുതന്നെയാണ് വിലവര്‍ധനയുടെ ഭാരം പേറേണ്ടിവരിക.
ഇനി ഇറാനെതിരെ ആരോപിക്കുന്ന ആണവായുധത്തിന്റെ കാര്യത്തിലാണെങ്കില്‍, ലോകത്തെ പകുതിയോളം ആണവായുധവും ശേഖരിച്ചിട്ടുള്ളത് അമേരിക്ക തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. പഴയ മാടമ്പിയുടെ നയമാണിത്. ഇറാനുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് അമേരിക്കന്‍ വിരുദ്ധപക്ഷത്ത് നില്‍ക്കേണ്ടിവരും. ഇറാഖ് ആക്രമണത്തില്‍ നാം ചെയ്തത് അതായിരുന്നു. എന്നാല്‍ കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയത്തോട് കിടപിടിക്കാവുന്ന നയമാണ് അറബ്-ഫലസ്തീന്‍ നയത്തിന്റെ കാര്യത്തില്‍ ട്രംപിന്റേതും. ഇതാണ് ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തകാലത്തായി കൂടുതല്‍ അടുപ്പത്തിന് കാരണമായിട്ടുള്ളത്. പാക്കിസ്താന്റെ കാര്യത്തില്‍ അമേരിക്കയുടെ ഇന്ത്യന്‍ അനുകൂല നിലപാടും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. വിദേശനയത്തിന്റെ കാര്യത്തില്‍ അയല്‍പക്കത്തെ വന്‍ശക്തിയായ ചൈനയുടെയും മറ്റും എതിര്‍പ്പ് ഇതിനകം നാം ആവോളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഓര്‍ക്കണം. ചൈനയും അമേരിക്കയും തമ്മിലുണ്ടായിട്ടുള്ള നിലവിലെ വ്യാപാരയുദ്ധവും ഇന്ത്യയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും മേല്‍ യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി നികുതികളും വെച്ച് നോക്കുമ്പോള്‍ ഏകപക്ഷീയമായ കളിക്ക് നാം നിന്നുകൊടുക്കരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending