Connect with us

Video Stories

വികല നേതൃത്വത്തിന് കേരളം കീഴടങ്ങണോ ?

Published

on

ദൈവിക-മതവിശ്വാസാചാരങ്ങള്‍ പരിപാവനമാണ്. വ്യക്തിയുടെ ചിന്തയും ശീലവുമായി ബന്ധപ്പെട്ടതാണത്. സഹജീവികളിലൊരാളുടെയും സൈ്വര്യജീവിതത്തിന് അത് തടസ്സമായിക്കൂടാത്തതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ആ വൈകാരികപ്രശ്‌നത്തെ കേവലവോട്ടുരാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുമ്പോള്‍ സംഭവിക്കുന്നത് ജനങ്ങളുടെയും ഒരു നാടിന്റെതന്നെയും ദുരന്തമാണ്. അത്തരമൊന്നാണ് ശബരിമല പ്രശ്‌നത്തില്‍ കുറച്ചുനാളുകളായി നാം കേരളീയര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് വ്യാഴാഴ്ച സംഭവിച്ച അനിഷ്ടകരമായ സംഭവവും അതിന്മേല്‍ കേരളത്തിലെ മൂന്നരക്കോടിയോളം ജനത ഇന്നലെ അനുഭവിക്കേണ്ടിവന്ന ദുരിതവുമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ഇതെഴുതുമ്പോള്‍പോലും ഏതുനിമിഷമാണ് മറ്റൊരു ഹര്‍ത്താലാഹ്വാനം മലയാളിയുടെ തലയില്‍ ഇടിത്തീസമാനം വന്നുപതിക്കുക എന്ന് പറയാനാവാത്ത സ്ഥിതിയെക്കുറിച്ച് എന്തെഴുതാനാണ്!
തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക് വയല്‍വീട്ടില്‍ നാല്‍പത്താറുകാരനായ വേണുഗോപാലന്‍നായര്‍ സെക്രട്ടറിയേറ്റ് നടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.40ഓടെ നടത്തിയ ആത്മഹത്യാശ്രമവും തുടര്‍ന്നുണ്ടായ വൈകീട്ടത്തെ ദാരുണമരണവും അത് മുതലെടുക്കാന്‍ ബി.ജെ.പി നേതൃത്വം നടത്തിയ ഹര്‍ത്താലാഹ്വാനവും തെളിയിക്കുന്നത്, കേരളസംസ്ഥാനം നാളിതുവരെ കാണാത്ത രീതിയിലുളള നെറികെട്ട രാഷ്ട്രീയമാണ്. ജനജീവിതത്തിന് നേര്‍ക്കുള്ള തോന്ന്യാസവും. തന്റെ മരണത്തിന് ശബരിമലവിശ്വാസവുമായോ അവിടുത്തെ ഇപ്പോഴത്തെ യുവതീപ്രവേശനവിവാദവുമായോ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നാണ് പൊലീസിന് അദ്ദേഹം കൊടുത്ത മൊഴി. എന്നാല്‍ ഇത് ശരിയല്ലെന്നും ശബരിമലപ്രശ്‌നവുമായി മരണത്തിന് ബന്ധമുണ്ടെന്നുമാണ് ബി.ജെ.പി സംസ്ഥാനഘടകം വാദിച്ചത്. ബി.ജെ.പി നടത്തിവരുന്ന സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരപ്പന്തലിലേക്കാണ് വേണുഗോപാലന്‍നായര്‍ ആളിപ്പടരുന്ന തീയുമായി ഓടിക്കയറിയത് എന്ന ഒറ്റക്കാരണം കൊണ്ട് പൊതുസമൂഹത്തെ മുഴുവന്‍ രണ്ടുദിവസമായി മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയത് എന്തുതരം രാഷ്ട്രീയമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണ് ഇന്നലെ പ്രബുദ്ധകേരളത്തില്‍ നടന്നത്. വേണുഗോപാലന്‍നായര്‍ ശരീരത്തില്‍ സ്വയം പെട്രോള്‍ ഒഴിച്ചശേഷം തീവെച്ചതാണെന്നാണ് പറയുന്നത്. മുമ്പ് ശബരിമല പ്രവേശനവിവാദവുമായി ബന്ധപ്പെട്ട നാമജപസമരത്തില്‍ പങ്കെടുത്തിട്ടുള്ള ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനല്ലെന്ന് ഇതിനകം വ്യക്തമായിട്ടുമുണ്ട്. എന്നിട്ടും ബി.ജെ.പി സംസ്ഥാനനേതൃത്വം സംസ്ഥാനവ്യാപകമായി ഇവ്വിഷയത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്നത് തികച്ചും വേദനാജനകവും ലജ്ജാകരവുമായി. ഒരു മധ്യവയസ്‌കന്റെ ദാരുണമരണം തീര്‍ത്ത ഞെട്ടലില്‍നിന്ന് ജനങ്ങള്‍ മുക്തരാകുംമുമ്പേയാണ് സംസ്ഥാനതലത്തിലൊരു ഹര്‍ത്താലിന് വികലനേതൃത്വം തയ്യാറായത് .
വേണുഗോപാലന്‍നായര്‍ക്ക് കുടുംബപരമായി ചില പ്രശ്‌നങ്ങളുണ്ട്. വിവാഹമോചിതനാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളയാളുമല്ല. ആത്മഹത്യാശ്രമത്തിന് കാരണം ജീവിതം മടുത്തതാണെന്നാണ് പൊലീസിനോട് വേണുഗോപാലന്‍നായര്‍ പറഞ്ഞിരിക്കുന്നത്. ഇയാള്‍ക്ക് ഇടയ്ക്ക് മാനസികവിഭ്രാന്തി ഉണ്ടാകാറുണ്ടെന്നും അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു.അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിന് ശബരിമല പ്രവേശവുമായി ബന്ധമുണ്ടെന്ന് പറയുന്നത് എന്തര്‍ഥത്തിലാണ്. ശബരിമലപ്രവേശനത്തിനെതിരായ ബി.ജെ.പി സമരപ്പന്തലിലേക്കാണ് ഇയാള്‍ തീഗോളമായി ഓടിയെത്തിയത് എന്നത് ചില ദുരൂഹതകള്‍ ഉണര്‍ത്തുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചയാള്‍ അത് നിര്‍വഹിച്ചശേഷം പിന്നീട് തൊട്ടടുത്തുകണ്ട ആളുകള്‍ക്കിടയിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയതാകാനാണ് സാധ്യത. സമരക്കാര്‍ കുടിക്കാനിരുന്ന വെള്ളം ഉപയോഗിച്ചാണത്രെ തീയണച്ചത്. അപ്പോഴേക്കും തീ അയാളുടെ ശരീരത്തെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവസമയം ബി.ജെ.പിയുടെ സമരപ്പന്തലില്‍ നിരാഹാരം കിടക്കുന്ന സി.കെ പത്മനാഭനും മറ്റുള്ളവരും ഉറക്കത്തിലായിരുന്നു. അവിടെയുണ്ടായിരുന്ന ചിലര്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് തടഞ്ഞില്ലായിരുന്നില്ലെങ്കില്‍ സമരപ്പന്തല്‍ മുഴുവനും കത്തുകയോ കൂടുതല്‍ ആളപായം സംഭവിക്കുകയോ ചെയ്യുമായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ കേരളത്തെ മൊത്തത്തില്‍ ഇക്കൂട്ടര്‍ കലാപഭൂമിയാക്കുമായിരുന്നില്ലേ. ഇനി വേണുഗോപാലന്‍നായരെ ആത്മഹത്യാശ്രമത്തിന് ആരെങ്കിലും പ്രേരിപ്പിച്ചിരുന്നോ എന്നതും വിശദാന്വേഷണത്തിലൂടെ അറിയേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഈ മരണത്തിന് ഉത്തരവാദി ബി.ജെ.പി സംസ്ഥാനനേതൃത്വം തന്നെയാണെന്ന് പറയേണ്ടിവരും. വിശ്വാസപരമായ പ്രശ്‌നത്തെ നടുറോഡിലേക്ക് വലിച്ചിഴച്ച് ജനമനസ്സില്‍ തീകോരിയിട്ട് അനാവശ്യമായ ആശങ്ക വിതറിയതിനും ആ പാര്‍ട്ടിക്ക് പങ്കുണ്ട്. ദേശീയതലത്തില്‍ അടിപതറുന്ന പാര്‍ട്ടി പിടിച്ചുനില്‍പിന് ഏതറ്റംവരെയും പോകുമെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങള്‍ മുമ്പും കണ്ടിട്ടുള്ളതാണല്ലോ. നവംബര്‍ 2ന് ശബരിമലക്കടുത്ത് പമ്പയില്‍ ശിവദാസന്‍ എന്ന മധ്യവയസ്‌കന്‍ വാഹനാപകടത്തില്‍ മരിച്ചതിന് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ഇതേ ബി.ജെ.പിയും സംഘപരിവാരവുമാണ്. രണ്ടാഴ്ച മുമ്പ് കാണാതായ ഇയാളെ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഹര്‍ത്താലിന് കാരണമായി ബി.ജെ.പി പറഞ്ഞത്. അന്ന് ഹര്‍ത്താല്‍ വിവരമറിയാതെ പുറത്തിറങ്ങിയവര്‍ അനുഭവിച്ച കഷ്ടപ്പാട് ആ പാര്‍ട്ടിക്കകത്തുപോലും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതാണ്. നവംബര്‍ 17ന് രാത്രി ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ ശബരിമല പ്രവേശനത്തിന് മുതിരവെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റുചെയ്തതിനെതിരെ പുലര്‍ച്ചെ മൂന്നുമണിക്ക് സംസ്ഥാനതല ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരുമാണ് ബി.ജെ.പി-സംഘപരിവാര്‍ നേതൃത്വം. ഫലത്തില്‍ രണ്ടുമാസത്തിനിടെ മൂന്ന് സംസ്ഥാനഹര്‍ത്താലിന് കേരളത്തിലെ പൊതുജനം ഇരയായി. ലാത്തിച്ചാര്‍ജുകളുടെ പേരില്‍ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി നടന്ന നാല് ജില്ലാതലഹര്‍ത്താലുകള്‍ വേറെയും.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പി കേരളത്തിലുടനീളം സര്‍ക്കാരിനെതിരെ സമരവുമായി ഇറങ്ങിത്തിരിച്ചത്. നടതുറന്ന സമയങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധങ്ങളും പൊലീസിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വ്യാപകമായ അക്രമവും നടത്തിയവര്‍ രണ്ടാഴ്ച മുമ്പാണ് സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റിയത്. ശബരിമലപ്രശ്‌നം ഒരു സുവര്‍ണാവസരമാണെന്ന് പാര്‍ട്ടിയോഗത്തില്‍ പറഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സമരം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായുള്ളതാണെന്ന് പിന്നീട് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്യുകയായിരുന്നു ആ പാര്‍ട്ടി എന്ന് ഇതോടെ വ്യക്തമായി. മാത്രമല്ല ഇതിലൂടെ ശബരിമലയുമായോ അവിടുത്തെ വിശ്വാസവുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ ബന്ദികളാക്കാന്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കും അതിന്റെ പോഷകസംഘടനകള്‍ക്കും ആര് അധികാരം തന്നു? ഇവിടെയാണ് കേരളത്തിലെ സര്‍ക്കാരിനെയും വിശിഷ്യാ പൊലീസ് സംവിധാനത്തെയും കുറിച്ച് ചില ആശങ്കകള്‍ ഉയരുന്നത്.
സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് പറയുന്ന ഇടതുപക്ഷഭരണകൂടം വിധിക്ക് ശേഷം രണ്ടരമാസം കഴിഞ്ഞിട്ടും ഒരൊറ്റ യുവതിയെയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് വിഷയത്തിലെ ഇരട്ടത്താപ്പ് കിടക്കുന്നത്. ഒരേ സമയം അമ്മയുടെ കൂടെകിടക്കുകയും അച്ഛന്റെ കൂടെ ഉല്‍സവത്തിന് പോകുകയും വേണമെന്ന വാദമാണ് സി.പി.എം ഉയര്‍ത്തുന്നത്. മുമ്പ് ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിത്തര്‍ക്കത്തില്‍ സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞതുപോലെ ‘അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന..’ എന്ന വരട്ടുവാദമാണിതും. എന്നാല്‍ തീവ്രവര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയും അവരുടെ സംഘപരിവാരവും കേരളത്തിലെ സൈ്വര്യജീവിതം തകര്‍ക്കുമ്പോള്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ മാത്രം നിസ്സഹായത പ്രകടിപ്പിക്കുകയാണോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും. ഇത് വനിതാമതിലിന്റെ കാര്യത്തിലുള്ള അവരുടെ നിലപാടുപോലെ സംഘപരിവാറിന്റെ വര്‍ഗീയരാഷ്ട്രീയത്തിനുള്ള പരോക്ഷപിന്തുണയാണ്. പുറത്ത് മതനിരപേക്ഷതയെക്കുറിച്ച് ആണയിടുന്ന നവോത്ഥാനത്തിന്റെ വ്യാജോക്തിക്കാര്‍ അകത്ത് കാവിവര്‍ഗീയതയും ഹിന്ദുത്വരാഷ്ട്രീയവുമായ പിണറായിയുടെ ഭാഷയില്‍ ‘ഒക്കച്ചങ്ങാതി’ കളിക്കുകയാണ്.
നാടിന്റെയും ജനങ്ങളുടെയും സൈ്വര്യജീവിതം ഉറപ്പവരുത്തുകയും അവരുടെ ജീവസ്വത്തുവകകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്തപ്പെട്ടവര്‍ അക്രമികളുമായി സമരസപ്പെടുന്നതിനെ നവോത്ഥാനമൂല്യസംരക്ഷണമെന്നല്ല വിളിക്കേണ്ടത്; മറ്റുള്ളവര്‍ ജീവനും ജീവിതവും കൊടുത്ത് വളര്‍ത്തിയ നവോത്ഥാനചിന്തകളെയും മലയാളിയുടെ പ്രബുദ്ധതയെയും തച്ചുതകര്‍ക്കലാണ്. അക്രമികളെ പിടിച്ചുകെട്ടാന്‍ ആവില്ലെങ്കില്‍ ഭരണചക്രം കഴിവുള്ളവര്‍ക്ക് തിരിച്ചേല്‍പിക്കാന്‍ ഇടതുപക്ഷം തയ്യാറാകണം. അത്് ഏല്‍ക്കാന്‍ കേരളജനതയുടെ പിന്തുണയോടെ നാടിന്റെ സമാധാനവാഹകരായ ഐക്യജനാധിപത്യമുന്നണി ഇവിടെയുണ്ട്.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending