Connect with us

Video Stories

ശ്രീധരന്‍ ‘അയോഗ്യ’നാണ്

Published

on

ഉദ്ഘാടകനായ പ്രധാനമന്ത്രി മോദിക്കോ കാര്‍മികനായ മുഖ്യമന്ത്രി പിണറായി വിജയനോ കൊച്ചി മെട്രോ പദ്ധതിയില്‍ കാര്യമായ പങ്കില്ലെന്നിരിക്കെ ഉദ്ഘാടന വേദിയില്‍ ശ്രീധരന്‍ എഞ്ചിനീയര്‍ക്ക് സ്ഥാനമില്ലെങ്കില്‍ അസ്വാഭാവികത തെല്ലുമില്ല. അത് വാസ്തവത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമേ ആകുമായിരുന്നുള്ളൂ. പണി കഴിഞ്ഞാല്‍ ആശാരി പുറത്ത്.
ശ്രീധരന്‍ കേരളത്തിന്റെ വികാരമായി പടരുമെന്ന ഘട്ടത്തില്‍ വിചിത്രമായ ഒരു കഥ ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു, മെട്രോമാന് വേണ്ടി മോദി കരുതിവെച്ചിരിക്കുന്നത്, കൊച്ചിയില്‍ തന്നോടൊപ്പമുള്ള ഒരു കസേരയല്ല, രാഷ്ട്രപതി ഭവനിലെ സിംഹാസനമാണെന്ന്. വേദി പങ്കിടുന്നത് പരമോന്നത പീഠത്തിലേക്കുള്ള ആരോഹണത്തിന് ഒരു കളങ്കമായിത്തീരുമോ എന്ന ആശങ്കയാണ് മോദി കാര്യാലയത്തിന്റെ നടപടിക്കു പിന്നിലെന്നു കൂടി പറയുന്നതോടെ ഏത് ഭാവനാഹീനനും ഒന്നു രോമാഞ്ചകഞ്ചുകമണിയാതിരിക്കില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീധരന് എണ്‍പത്തിയഞ്ച് വയസ്സ് പൂര്‍ത്തിയാക്കിയത്. രാജ്യത്തെ ഏതാണ്ടെല്ലാ മുഖ്യമന്ത്രിമാരും ശ്രീധരനെ വിളിച്ചുകൊണ്ടിരിക്കുകയാണ്, അവരുടെ നഗരത്തിലെ മെട്രോ റെയിലിന് വേണ്ടി. ആദ്യത്തെ മെട്രോ കല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര. 1970ലായിരുന്നു അത്. അന്ന് റെയില്‍വെയില്‍ ഡെപ്യൂട്ടി എഞ്ചിനീയറായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കല്‍ക്കത്തയിലേത്.
തൃശൂരിലെ വരവൂരില്‍ ജനിച്ച ശ്രീധരന്‍ പാലക്കാട് വിക്‌ടോറിയ കോളജിലെ പ്രീഡിഗ്രിക്ക് ശേഷം കാക്കിനടയിലെ എഞ്ചിനീയറിങ് കോളജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടി. കോഴിക്കോട് പോളി ടെക്‌നിക്കില്‍ അധ്യാപകനായി. തുടര്‍ന്നാണ് ഇന്ത്യന്‍ എഞ്ചിനീയറിങ് സര്‍വീസിലെത്തുന്നത്. 1954ല്‍ റെയില്‍വേയില്‍ പ്രൊബേഷനറി എഞ്ചിനീയറായി. ആയിടെയാണ് സുനാമിയില്‍ പാമ്പന്‍ പാലം തകര്‍ന്നത്. ഇതു പുനസ്ഥാപിക്കേണ്ട ചുമതല ശ്രീധരന്റെ നേതൃത്വത്തിലെ ഒരു സംഘത്തിന് വന്നുചേരുകയും ചെയ്തു. ആറു മാസം നിശ്ചയിച്ചു നല്‍കിയ ജോലി മൂന്നു മാസം കൊണ്ടു തീര്‍ത്തുകൊടുത്തതോടെ റെയില്‍വെയും ഇന്ത്യന്‍ ഭരണ നേതൃത്വവും ഈ മലയാളിയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു. അടുത്തതായിരുന്നല്ലോ കല്‍ക്കത്ത ദൗത്യം. 1979ല്‍ കേരളത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ചുമതലക്കാരനായി എത്തി. ഷിപ്പ്‌യാര്‍ഡ് വന്ന് ഒരു കപ്പലിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും എവിടെയും എത്തിക്കാനാകാതെ മുടന്തി നില്‍ക്കുമ്പോഴായിരുന്നു ആ നിയമനം. എം.വി റാണി പദ്മിനി എന്ന ആദ്യ കപ്പല്‍ നീറ്റിലിറങ്ങുന്നത് ശ്രീധരന്‍ വന്ന ശേഷമാണ്.
ഇന്ത്യന്‍ റെയില്‍വെക്ക് വെല്ലുവിളിയായിരുന്നു കൊങ്കണ്‍ പാത. വെസ്റ്റേണ്‍ റെയില്‍വേയുടെ ജനറല്‍ മാനേജറും തുടര്‍ന്ന് റെയില്‍വേ ബോര്‍ഡില്‍ മെമ്പര്‍ എഞ്ചിനീയറും സര്‍ക്കാറിന്റെ എക്‌സ് ഓഫീഷ്യോ സെക്രട്ടറിയുമെല്ലാമായി റെയില്‍വേയില്‍നിന്നുള്ള റിട്ടയര്‍മെന്റിനെ തുടര്‍ന്നുള്ള ആദ്യത്തെ നിയമനം കൊങ്കണ്‍ റെയില്‍വേ സി.എം.ഡിയായാണ്. രാജ്യത്തെ ആദ്യത്തെ ബി.ഒ.ടി പദ്ധതിയും. 760 കിലോമീറ്ററിനുള്ളില്‍ 150 പാലങ്ങള്‍. 82 കിലോ മീറ്ററിനുള്ളില്‍ 93 തുരങ്കങ്ങള്‍. ഇതുകൂടി പൂര്‍ത്തിയാക്കിയതോടെ ശ്രീധരന്‍ ഇന്ത്യന്‍ നിര്‍മാണ മേഖലയുടെ പ്രത്യേകിച്ചും പൊതു ഗതാഗത മേഖലയുടെ പ്രതീകമായി മാറി.
രാജ്യ തലസ്ഥാനത്തുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കൂടി സാധ്യമാക്കിയതോടെ രാജ്യത്തെങ്ങുനിന്നും മെട്രോ നിര്‍മാണത്തിനുള്ള മുറവിളി തുടങ്ങി. കൊച്ചി മെട്രോയെകുറിച്ച് ചര്‍ച്ച തുടങ്ങിവെച്ചപ്പോള്‍ തന്നെ ശ്രീധരനെയായിരുന്നു എല്ലാരും മുന്നില്‍ കണ്ടതെങ്കിലും ഒരു ഘട്ടത്തില്‍ ചില കശപിശകള്‍ കടന്നുവരാതിരുന്നില്ല. ആഗോള ടെണ്ടറിലേക്ക് പോകുകയാണെന്ന് പ്രഖ്യാപനമുണ്ടായി. അതു പാടില്ലെന്ന് ശ്രീധരന്‍ നിലപാടെടുത്തതോടെ മെട്രോമാനെ ഒഴിവാക്കാനാണ് ആഗോള ടെണ്ടറിന് പോകുന്നതെന്ന ആരോപണവുമുയര്‍ന്നു. അദ്ദേഹം ഡി.എം.ആര്‍.സിയുടെ വെറുമൊരു ഉപദേശകനെന്നും ഡല്‍ഹിക്ക് പുറത്ത് എന്ത് ഡി.എം.ആര്‍.സിയെന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. തൊട്ടു മുമ്പത്തെ വി.എസ് സര്‍ക്കാറിന് സാധ്യമാകാതിരുന്ന ഈ സ്വപ്‌ന പദ്ധതിക്ക് കളം ഒരുങ്ങിവന്നപ്പോഴുണ്ടായ ഈ അസ്വാരസ്യത്തിന് ‘കൊച്ചി മെട്രോയുടെ അവസാന വാക്ക് ശ്രീധരനെ’ന്ന പ്രഖ്യാപനത്തോടെ പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടയിട്ടു.
മൈസൂര്‍- തലശ്ശേരി റെയില്‍പാത, മൈസൂര്‍- നിലമ്പൂര്‍ റെയില്‍പാത, കോഴിക്കോട്, തിരുവനന്തപുരം മെട്രോ തുടങ്ങി ശ്രീധരനെ മുന്നില്‍വെച്ച് സ്വപ്‌നത്തിലും പാതി യാഥാര്‍ഥ്യത്തിലുമെത്തിയ പദ്ധതികളേറെയാണ്. ഇതില്‍ ചിലതെങ്കിലും സാമ്പത്തികമായി വിജയിക്കുമോ എന്നെല്ലാമുള്ള സംശയങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്.
ഇന്ത്യയിലെ മികച്ച മഹാജീവിതങ്ങളുടെ പട്ടികയില്‍ ഈ മലയാളിയുണ്ട്. കര്‍മയോഗി ഇ.ശ്രീധരന്റെ ജീവിത കഥ, ജീവിത വിജയത്തിന്റെ പാഠപുസ്തകം, ഇന്ത്യന്‍ റെയില്‍വെമാന്‍ എന്നിങ്ങനെ പുതിയ തലമുറക്കായി ആളുകള്‍ ഈ ജീവിതത്തെ പുസ്തകമായി പകര്‍ത്തി വെച്ചിരിക്കുന്നു. ഐ.ഐ.ടികള്‍ക്ക് ഇദ്ദേഹം ജീവിക്കുന്ന പാഠപുസ്തകമാണല്ലോ. റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടികള്‍ ഡോക്ടര്‍ ഓഫ് സയന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു. 1963 റെയില്‍വെ മിനിസ്റ്റര്‍ അവാര്‍ഡില്‍ തുടങ്ങിയതാണ്. രാജസ്ഥാന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും ഡിലിറ്റ് സമ്മാനിച്ചു. 2001ല്‍ പദ്മശ്രീയും 2005ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ഷെവലിയര്‍ പദവി വന്നത് ഫ്രാന്‍സില്‍നിന്നാണ്. സുസ്ഥിര ഗതാഗതത്തിനുള്ള ഐക്യ രാഷ്ട്രസഭയുടെ ഉന്നത ഉപദേശക സമിതി അംഗം കൂടിയായ ശ്രീധരന് ഭാരത രത്‌ന നല്‍കണമെന്ന് പറഞ്ഞത് മുലായംസിങ് യാദവാണ്- ലക്‌നോ മെട്രോ തറക്കല്ലിടുമ്പോള്‍. തീര്‍ച്ചയായും മോദിയോടൊപ്പം ഇരിക്കാന്‍ യോഗ്യനല്ല ശ്രീധരന്‍. ശ്രീധരന് പ്രവൃത്തിയാണ് പഥ്യം. വാചാടോപങ്ങളല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിരുദ സർട്ടിഫിക്കറ്റ് പ്രധാനമ​ന്ത്രിയുടെ സ്വകാര്യത; ജിജ്ഞാസയുടെ പേരിൽ അത് കാണണമെന്ന് ആവശ്യപ്പെടരുത് -ഡൽഹി യൂനിവേഴ്സിറ്റി കോടതിയിൽ

2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ സ്വകര്യ വിവരം ആണെന്നും ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത് കാണണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും വാദിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റി. പ്രധാനമന്ത്രി മോദി ഉള്‍പ്പടെ 1978ല്‍ ബി.എ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്ന 2016 ഡിസംബര്‍ 21ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി.ഐ.സി) ഉത്തരവിനെതിരെയാണ് ഡല്‍ഹി സര്‍വകലാശാല രംഗത്തെത്തിയിരിക്കുന്നത്. 2017 ജനുവരി 23-ന് ഹൈക്കോടതി സിഐസി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

സി.ഐ.സിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ മുമ്പാകെ ഡല്‍ഹി സര്‍വകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദം ഉന്നയിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍.ടി.ഐ) ഒരു വസ്തുതയുടെ വെളിപ്പെടുത്തല്‍ ആവശ്യമാണ്. എന്നാല്‍ ആര്‍ക്കും ജിജ്ഞാസയുടെ പേരില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. വിദ്യാര്‍ത്ഥികളുടെ ബിരുദങ്ങളും മാര്‍ക്ക് ഷീറ്റുകളും അവരുടെ സ്വകാര്യ വിവരങ്ങളാണ്. ഡി.യു.ആ വിവരങ്ങള്‍ വിശ്വാസ്യതയോടെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ആരുടെയെങ്കിലും ജിജ്ഞാസയുടെ പുറത്ത് അത്തരം വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്ന് ഡി.യു.വിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

‘എനിക്ക് ജിജ്ഞാസയുണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മൂന്നാമതൊരാള്‍ക്ക് ഒരു വ്യക്തിയുടെ വിശദാംശങ്ങള്‍ വേണമെന്ന് പറയാന്‍ കഴിയില്ല. പൊതുതാത്പര്യമുള്ളതല്ലെങ്കില്‍ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് തടയാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണ്. വിദ്യാഭ്യാസ യോഗ്യത സ്വകാര്യ വിവരമായി കണക്കാക്കപ്പെടുന്നു. ആര്‍.ടി.ഐ ദുരുപയോഗം ചെയ്യപ്പെടുന്നു,’ മേത്ത കോടതിയില്‍ വാദിച്ചു. പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച സി.ഐ.സി ഉത്തരവ് റദ്ദാക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ 2023 ലെ വിധിയെയും മേത്ത പരാമര്‍ശിച്ചു.

അതേസമയം, ഡി.യുവില്‍ നിന്ന് വിവരങ്ങള്‍ തേടിയ ആര്‍.ടി.ഐ അപേക്ഷകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ വിദ്യാഭ്യാസ യോഗ്യത പൊതു വിവരമായി കണക്കാക്കുകയും നോട്ടീസ്‌ബോര്‍ഡുകളിലും പത്രങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. ‘ആളുകള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പോലും ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിവാഹ തീരുമാനങ്ങള്‍ പോലും അവര്‍ ബിരുദധാരിയാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. അതിനാല്‍ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അത് പുനഃപ്രസിദ്ധീകരിക്കുത് ഒരിക്കലും സ്വകാര്യ വിവരങ്ങളുടെ ചോര്‍ത്തല്‍ ആവില്ല,’ ഹെഗ്ഡെ പറഞ്ഞു.

Continue Reading

Video Stories

‘തെലങ്കാനയിൽ പിടിച്ച ശതകോടിശ്വരൻ ഞങ്ങളുടെ അമ്മാവനല്ല’; ക്രിമിനലുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നു: പ്രതിപക്ഷനേതാവ്

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. 

Published

on

നെന്മാറ ഇരട്ടകൊലക്കേസില്‍  പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. പോലീസിനെതിരെ പ്രചരണം നടത്തുന്നത് ശരിയല്ല  എന്ന് പിണറായി വിജയന്‍. കേസില്‍ പോലീസ് നടപടിയെടുത്തെന്നും പോലീസിന് മുഴുവന്‍ വിഴ്ചയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിച്ച വേളയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ ഗുണ്ടകളുടെ നാടായി മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ‘സംസ്ഥാനത്ത് ക്രിമിനലുകള്‍ വ്യാപകമായി അഴിഞ്ഞാടുകയാണ്. ക്രിമിനലുകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ക്രിമിനലുകളെ വിലങ്ങു വയ്‌ക്കേണ്ട ചങ്ങലക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു’വെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. ലോക്കൽ സമ്മേളനം നടത്തുന്ന മാതൃകയിൽ ഗുണ്ടകൾ ബർത്ത് ഡേ ഡിജെ പാർട്ടികൾ നടത്തുന്നതായി അദ്ദേഹം പരിഹസിച്ചു.

എന്നാല്‍, 4,900 പേരില്‍ നിന്നും 100 പേരെ മാത്രമാണ് ആകെ വെറുതെ വിട്ടത്. അതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്നും തെറ്റ് നോക്കി നടക്കുകയാണ് കുറ്റപ്പെടുത്താന്‍ എന്നും എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ശതകോടീശ്വരനെ പിടിച്ചതില്‍ പ്രതിപക്ഷത്തിന് പ്രയാസം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് മറുപടിയായി ‘തെലങ്കാനയില്‍ പിടിച്ച ശതകോടിശ്വരന്‍ ഞങ്ങളുടെ അമ്മാവനല്ല’ എന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസ് പ്രതിയായ ഷൈന്‍ ടോം ചാക്കോയെ ഇന്നലെ കോടതി കുറ്റവിമുക്തന്‍ ആക്കിയതിലും സംസ്ഥാന പോലീസിന്റെ വീഴ്ചയാണെന്നും പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു.

സാധാരണക്കാരന് സംരക്ഷണം നല്‍കാനാകാതെ പോലീസ് സംവിധാനം നോക്കുകുത്തിയാകുന്നുവെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി.  ‘നെന്മാറയില്‍ രണ്ട് ജീവന്‍ കൊലക്കത്തിക്ക് ഇരയായത് പോലീസിന്‍റെ വീഴ്ചകൊണ്ടാണ്. കേരളത്തില്‍ പോലീസ് ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കേരളം ലഹരിയുടെ ഹബ്ബ് ആയിട്ടും നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയുന്നില്ല. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ക്രമസമാധാനം ലജ്ജാകരമായ അവസ്ഥയിലാണെന്നും’ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. പൊലീസിന്‍റെ അതിക്രമങ്ങളും വീഴ്ചകളും അടിയന്തരപ്രമേയമായി അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ പ്രസംഗം സ്പീക്കർ അനാവശ്യമായി ഇടപെട്ട് തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.  പിന്നീട് അവതരണനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Continue Reading

kerala

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി; തുമ്പോളി ബ്രാഞ്ച് സെക്രട്ടറി സിപിഐയില്‍ ചേര്‍ന്നു

ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

Published

on

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. തുമ്പോളി ലോക്കല്‍ കമ്മിറ്റിയിലെ 9 ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഉള്‍പ്പോരിനെ തുടര്‍ന്നാണ് മാസങ്ങളോളം കമ്മിറ്റികള്‍ കലഹത്തിനൊരുങ്ങിയത്. ഇതേത്തുടര്‍ന്ന് എണ്‍പതിലേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങിയിരിക്കുകയാണ്. ഒരു ബ്രാഞ്ച് സെക്രട്ടറി രാജിവച്ച് ഇന്നലെ സിപിഐയില്‍ ചേര്‍ന്നു. ആലപ്പുഴയിലെ കലഹം സിപിഎം നേതൃത്വത്തിന് നിരന്തരമായ തലവേദനയായി തുടരുന്നു.

പാര്‍ട്ടിയുടെ ഐക്യസന്ദേശവുമായാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെങ്കിലും ബ്രാഞ്ച് ഏരിയാ ഘടകങ്ങളില്‍ അതൃപ്തി പുകയുകയാണ് . തുമ്പോളി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി P.P. ഡേവിഡ് ആണ് മനം മടുത്ത് സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധത പ്രചരിപ്പിക്കുന്ന പ്രവര്‍ത്തകരെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. സ്ത്രീകളെയും യുവാക്കളെയും പാര്‍ട്ടി നേതൃനിരയില്‍ സജീവമാക്കുക എന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം ആലപ്പുഴയില്‍ നടപ്പാകാതെ പോയതിലും പാര്‍ട്ടിയില്‍ പരക്കെ അസംതൃപ്തിയുണ്ട്.

കഴിഞ്ഞ ഒക്ടോബറിനു ശേഷം ഉള്‍പ്പോരുള്ള ബ്രാഞ്ചുകളിലൊന്നിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതാണ് ആലപ്പുഴയിലെ അവസ്ഥ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരിപാടിക്ക് വന്നില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ലോക്കല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ജോലി കളയുമെന്നാണ് ഇയാളുടെ ഭീഷണി. നേരത്തേ ഹരിപ്പാടും കായം കുളത്തും സിപിഎം കൂട്ടരാജി നേരിട്ടിരുന്നു. കുമാരപുരത്ത് 36 സിപിഎം അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു .

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചയാളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് തുേേമ്പാളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രതിഷേധം നടന്നത്. PP ചിത്തരഞ്ജന്‍ എംഎല്‍ എ ഇടപെട്ട് പല തവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. എതിര്‍പ്പുള്ള അംഗത്തിനെതിരേ ജില്ലാ – സംസ്ഥാന സെക്രട്ടറിമാര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിലും പ്രതിഷേധം പുകയുകയാണ്.

Continue Reading

Trending