Connect with us

Video Stories

മോദി ഭരണത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്

Published

on

 

കഴിഞ്ഞ മെയ് 26ന് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഒട്ടേറെ പരിപാടികളാണ് (മോഡി ഫെസ്റ്റ്) വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നത്. ചിലയിടങ്ങളില്‍ നടക്കാനിരിക്കുന്നു. എല്ലാവരിലും പുരോഗതി എത്തിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു എന്നു അടിവരയിടുന്ന സന്ദേശമാണ് ഈ പരിപാടികളില്‍കൂടി നല്‍കുന്നത്. പാവങ്ങളുടെ പ്രവാചകന്‍ എന്നു മോദിയെ അനുയായികള്‍ സ്ഥാപിച്ചെടുക്കുന്നു. ചാനലുകളും അവതാരകരും നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പദവി നല്‍കി. കൃത്യമായി പറഞ്ഞാല്‍ അവസാന മൂന്നു വര്‍ഷക്കാലം എന്താണ് സംഭവിച്ചത്?.
പ്രധാനമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കുന്ന പ്രവണത വര്‍ധിച്ചു. സര്‍ക്കാരിന്റെ പ്രഥമ സ്ഥാനം മോദി കൈയ്യടക്കുകയും അതുവഴി ഭരണം നയിക്കേണ്ട ക്യാബിനറ്റ് സംവിധാനം തന്നെ ഇല്ലാതാകുകയും ചെയ്തു. ഭരണത്തിലിരുന്നു വ്യക്തി പ്രഭാവം സൃഷ്ടിക്കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞു. പരാജയമായിരുന്നു എങ്കിലും നോട്ടു നിരോധനം രാജ്യത്തിന് നേട്ടമാണെന്നു ഉയര്‍ത്തിക്കാട്ടാനായി. സര്‍ക്കാരിന്റെ പാദസേവകരായ ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന മിഥ്യാധാരണകളില്‍ കഴിയുകയാണ് ഭൂരിഭാഗം ജനങ്ങളും. എന്നാല്‍, അടിത്തട്ടില്‍ സ്ഥിതി വളരെ മോശമാണ്. ഉത്പാദനത്തിന്റെ കാര്യത്തിലും നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിലും തൊഴില്‍ നല്‍കുന്നതിലും ശരാശരി ജനങ്ങളുടെ ഭാവി മെച്ചപ്പെടുത്തുന്നതിലും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യം നല്‍കുന്നതിലും പിന്നാക്കം പോയി. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭം രാജ്യത്തുടനീളം അലയടിച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രതിഫലിക്കുന്നത് കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും എക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാന ലംഘനത്തിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ സമ്പൂര്‍ണ പരാജയത്തിലൂടെയുമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി രാമക്ഷേത്ര പ്രശ്‌നം വിനിയോഗിച്ചതിനു ശേഷം ഇപ്പോള്‍ വിശുദ്ധ പശുവാണ് രാഷ്ട്രീയ പോര്‍ക്കളത്തില്‍ പയറ്റുന്നത്. ഇത് ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തുന്നതിലേക്കും അക്രമങ്ങള്‍ വ്യാപകമാകുന്നതിലേക്കും മുസ്‌ലിംകളുള്‍പെടെയുള്ള പിന്നാക്ക വിഭാഗത്തെ സാമ്പത്തികമായി തകര്‍ക്കുന്നതിലേക്കും നയിച്ചു. ഒട്ടേറെ ദലിതരും ചില ഹിന്ദുക്കളും അടിച്ചമര്‍ത്തപ്പെട്ടു. സര്‍ക്കാരിന്റെ പശു സംരക്ഷണ നയങ്ങളെ തുടര്‍ന്നുള്ള കൊള്ളയും കൊലയും കാരണം ബീഫ് കഴിക്കുന്നവരും കന്നുകാലി കച്ചവടക്കാരും ജാഗ്രതയോടെയാണ് കഴിയുന്നത്. എന്നാല്‍, കുറ്റകൃത്യങ്ങളിലെ കുറ്റവാളികള്‍ ഇരകളായി മാറുകയും വിവിധ കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
മിഥ്യയായ വാഗ്ദാനങ്ങളിലും വിവാദങ്ങള്‍ നിറഞ്ഞ സ്വത്വബോധത്തിലുമായിരുന്നു സാമൂഹിക പശ്ചാത്തലം. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആഹാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളിലായിരുന്നു വാദപ്രതിവാദങ്ങള്‍ നടന്നത്എന്നത് ഒന്നോര്‍മിക്കേണ്ട വസ്തുതയാണ്. എന്നലിപ്പോള്‍ വിശുദ്ധ പശുവിന്റെ പേരിലും പ്രത്യേകിച്ച് പാക്കിസ്താനെതിരെ മുഷ്ടി ചുരുട്ടുന്നുവെന്ന തെറ്റായ ഗീര്‍വ്വാണങ്ങളുമാണ് അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിലൂടെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണ്. അതിര്‍ത്തിയില്‍ സാധാരണ ഏറ്റുമുട്ടല്‍ തുടരുകയും സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. കശ്മീര്‍ നയം അസംതൃപ്തരായ ആണ്‍കുട്ടികള്‍ മാത്രമല്ല വിദ്യാര്‍ത്ഥിനികള്‍ വരെ തെരുവിലിറങ്ങി കല്ലെറിയാന്‍ പ്രാപ്തരായെന്ന സാഹചര്യം സൃഷ്ടിച്ചു. സന്ധി സംഭാഷണം പുനസ്ഥാപിക്കുന്നതിലെ പരാജയം സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനിടയാക്കുന്നത് കശ്മീരി ജനതക്ക് കടുത്ത വേദനയാണ്.
എല്ലാറ്റിനും ഉപരിയായി രാഷ്ട്രീയം കേന്ദ്രീകരിച്ചുള്ള ഹിന്ദുത്വ വിഷയങ്ങളില്‍ എല്ലാ നിലയിലും ആശങ്കയാണ്. പ്രത്യയശാസ്ത്രപരമായ സ്വഭാവത്തിന്റെ ക്രൂരമായ കടന്നുകയറ്റം വിദ്യാഭ്യാസ മേഖലയിലാണെന്ന് എളുപ്പം പറയാനാകും. യൂനിവാഴ്‌സിറ്റികളുടെ സ്വയംഭരണം ഒരു വഴിക്കാക്കിയെന്നു മാത്രമല്ല അക്കാദമിക സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്ന സംസ്‌കാരം സര്‍വകലാശാലയുടെ പഠന ഗവേഷണ വിഭാഗത്തില്‍ വരെ പ്രബലമാണ്. ‘പാരമ്പര്യ വിശ്വാസ’മാണ് ‘അറിവ്’ എന്നും പുരാണങ്ങളാണ് ചരിത്രമെന്നും ശാസ്ത്രീയത പഴയകാല പ്രായോഗിക അറിവുമായി യോജിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ചാണ് പുതിയ മുദ്രാവാക്യം. ഗീതയും സംസ്‌കൃതവും അനുഷ്ഠാന ചടങ്ങുകളും പോലെ പരമ്പരാഗത അറിവ് ഉന്നത പദവിയോ ബ്രാഹ്മണികതയോ ആണെന്നു തന്നിഷ്ടപ്രകാരം എടുത്തിരിക്കുന്നു.
‘രാജ്യസ്‌നേഹം’ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവണത വളരെ ഉയര്‍ച്ചയിലാണ്. എല്ലാ സര്‍വകലാശാലയിലും ഉയരത്തിലുള്ള തൂണില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ മുന്‍ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. 21 പരമ വീര അവാര്‍ഡ് ജേതാക്കളുടെ ഛായാചിത്രം ‘ദേശസ്‌നേഹത്തിന്റെ മതിലില്‍’ വരയ്ക്കാനാണ് ഇപ്പോള്‍ മറ്റൊരു മഹാന്‍ പ്രോത്സാഹിപ്പിക്കുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിന് സംഭാവന ചെയ്യുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്റെ സംരക്ഷകരെന്ന നിലയില്‍ സൈനികര്‍ക്ക് ഉന്നത പദവിയാണ് നല്‍കുന്നത്. രാജ്യത്തിന് സേവനമര്‍പ്പിക്കാന്‍ യുവാക്കള്‍ താല്‍പര്യപ്പെടുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കാലത്ത് ജയ് കിസാന്‍ ജയ് ജവാന്‍ (കര്‍ഷകര്‍ ജയിക്കട്ടെ, സൈനികര്‍ ജയിക്കട്ടെ) എന്നായിരുന്നു മുദ്രാവാക്യം. ഇപ്പോള്‍ കര്‍ഷകര്‍ പാടെ അവഗണിക്കപ്പെട്ടു.
ജനാധിപത്യത്തിന്റെ ഇടം മൊത്തത്തില്‍ അട്ടിമറിക്കപ്പെട്ടു. ഭരണാധികാരികള്‍ക്കു മുമ്പില്‍ മുട്ടുകുത്തുന്ന നിലപാടാണ് മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം സ്വീകരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണും സര്‍ക്കാറിന്റെ കാവല്‍ നായ്ക്കളുമായ മാധ്യമങ്ങളുടെ വലിയ വിഭാഗം അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ അലംഭാവം കാട്ടുകയാണ്. ദബോല്‍ക്കര്‍, പന്‍സാരെ കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകത്തോടെ ആരംഭിച്ച അസഹിഷ്ണുതാ പ്രവണത വളരെ ശക്തമാണ്. വിദ്വേഷം വില്‍ക്കുന്നവര്‍ ഗോ സംരക്ഷണത്തിന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ്. പശു സംരക്ഷണത്തിന്റെ ഭാഷ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരായ വിദ്വേഷം വളര്‍ത്തുകയെന്ന പ്രതീകമായി മാറിയിരിക്കുന്നു. ഇപ്പോഴും ജനങ്ങളുടെ അസംതൃപ്തി ശക്തമായി നിലനില്‍ക്കുകയാണ്. സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായി വന്‍ പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കാണാനായി. വന്‍തോതിലുള്ള കര്‍ഷക പ്രക്ഷേഭം ഭൂ പരിഷ്‌കരണ ബിന്‍ പിന്‍വലിപ്പിക്കുന്നതിലേക്ക് സര്‍ക്കാറിനെ നിര്‍ബന്ധിപ്പിക്കാന്‍ ഇടയാക്കി. കനയ്യ കുമാര്‍ സൃഷ്ടിച്ച പ്രക്ഷോഭങ്ങളും രോഹിത് വെമുലയും ഉന സംഭവവും നമ്മോട് പറയുന്നത് സര്‍ക്കാറിന്റെ പിന്തിരിപ്പന്‍ പരിഷ്‌കാരങ്ങള്‍ അടിത്തട്ടില്‍തന്നെ വെല്ലുവിളിക്കപ്പെടുകയാണെന്നാണ്. ഈ സര്‍ക്കാറിന്റെ സംരക്ഷകരായ ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ ശക്തരാകുകയും അവരുടെ കാമ്പയിനുകള്‍കൊണ്ടും പ്രസ്ഥാനങ്ങള്‍കൊണ്ടും ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത്താവുമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ബഹുസ്വര സമൂഹത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന എല്ലാവിധ പ്രതീക്ഷയുമാണ് നമുക്ക് നല്‍കുന്നത്.

Health

കുസാറ്റ് അപകടം; 25 വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു, ചികത്സയിലുള്ളത് 18 പേര്‍

പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

Published

on

കുസാറ്റ് അപകടത്തില്‍ 25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികത്സയിലുള്ളത് 18 പേര്‍. ഐസിയുയില്‍ ഉള്ളത് 7 പേര്‍. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തില്‍ സാങ്കേതിക പരിശോധന നടത്തിയത്.

പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

 

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

crime

ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ 10 എണ്ണം പ്രസവിച്ചിട്ടും മതിയാകുന്നില്ല’-വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി ജോര്‍ജ്. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ്.

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ ‘ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 4 കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് 9് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്.

മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക അവരുടെ തണലില്‍നിന്ന് ക്രിസ്താനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് വിദ്വേഷ ഭാഷയിലൂടെ സംസാരിച്ചു.

ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം.

പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തുതു കൊണ്ടുപോകുമ്പോള്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്നു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസുകാര്‍ തന്നോട് അഭ്യര്‍ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍.എസ്.എസുകാര്‍ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. നമ്മുടെ ഉള്ളില്‍ തന്നെ തീര്‍ക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

Continue Reading

Trending