Connect with us

Video Stories

പ്രണോയിക്ക് നിര്‍ഭാഗ്യം, ശ്രീകാന്തിന് ഫൈനല്‍

Published

on

 
ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കലാശപ്പരാട്ടത്തില്‍ ഇന്ത്യന്‍ ലോകം ആഗ്രഹിച്ച ഇന്ത്യക്കാരുടെ സ്വപ്ന ഫൈനല്‍ നടക്കില്ല. മലയാളിതാരം പ്രണോയി സെമിയില്‍ പൊരുതിതോറ്റപ്പോള്‍ ലോക ഒന്നാം നമ്പര്‍ റാങ്കുകാരന്‍ സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ഫൈനലില്‍ കടന്നു. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 21-15, 18-21, 24-22 എന്ന സ്‌കോറിലാണ് ശ്രീകാന്തിന്റെ വിജയം. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ശക്തമായ പ്രകടനമാണ് താരം പുറത്തെടുത്ത്. ഇതോടെ ആറു കോടി 44 ലക്ഷം രൂപയെന്ന ഭീമന്‍ സമ്മാനത്തുകയുള്ള ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡാണ് ശ്രീകാന്ത് സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഒരു ഇന്ത്യന്‍ പുരുഷ താരം സൂപ്പര്‍ സീരിസിന്റെ ഫൈനലിനെത്തുന്നതും ഇതാദ്യമാണ്. ഈ വര്‍ഷം സിംഗപ്പൂര്‍ ഓപ്പണ്‍ സീരീസിലും ശ്രീകാന്ത് ഫൈനലില്‍ എത്തിയിരുന്നു. ലോക 22-ാം റാങ്കുകാരനായ ശ്രീകാന്ത് ഒരു സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത് ഇത് നാലാം തവണയാണ്. ഇന്നാണ് ഫൈനല്‍. സെമിയില്‍ മലയാളിയായ എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തിയ കസുമാസ സകായിയാണ് കലാശപ്പോരാട്ടത്തില്‍ ശ്രീകാന്തിന്റെ എതിരാളി. യോഗ്യതാ റൗണ്ട് മുതല്‍ ശക്തമായ പോരാട്ടം നടത്തി കപ്പിനടുത്തെത്തിയ സകായിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കലാശപ്പോരാട്ടമാണിത്. ലോകറാങ്കിങ്ങില്‍ നാല്‍പതിന് മുകളിലാണ് സകായിയുടെ സ്ഥാനം.
സെമി വരെ തകര്‍പ്പന്‍ നടത്തിയിരുന്നു തിരുവനന്തപുരത്തുകാരനായ പ്രണോയി. 77 മിനുട്ട് പോരാട്ടത്തില്‍ നേരിയ മാര്‍ജിനിലാണ് പ്രണോയി പൊരുതികളിച്ച് പരാജയപ്പെട്ടത്. സ്‌ക്കോര്‍ 21-17,26-28,18-21. ഇന്നലെ തന്റെ ദിവസമായിരുന്നില്ലെന്ന് പ്രണോയി പറഞ്ഞു. അഞ്ച് തവണ മാച്ച് പോയന്റിന് സര്‍വ് ചെയ്തു. പക്ഷേ പരാജയപ്പെട്ടു. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി-അദ്ദേഹം ട്വീറ്റ് ചെയ്തു. ആദ്യ ഗെയിം സ്വന്തമാക്കിയ പ്രണോയി രണ്ടാം ഗെയിമിലാണ് മുന്‍ത്തൂക്കവുമായി വിജയത്തിന് അരികിലെത്തിയത്. പക്ഷേ നിര്‍ഭാഗ്യം പിടികൂടി. മൂന്നാം ഗെയിം ജപ്പാന്‍ താരം നേടി.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending