Video Stories
പണിതിട്ടും പണിതിട്ടും തീരാത്ത ദേശീയപാത
രാജ്യത്തെതന്നെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ദേശീയപാത-544ന്റെ ആറു വരിപ്പാതാവികസനം തുടങ്ങിയിട്ട് വര്‍ഷം ഏഴു കഴിഞ്ഞെങ്കിലും കേരളത്തില്‍ അതിന്റെ നല്ലൊരുഭാഗത്തിന്റെ നിര്‍മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ് മുതല്‍ വിവിധ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചും സാധനങ്ങളുമായി പോകുന്നവരുടെയും എണ്ണമറ്റ വാഹനയാത്രക്കാരുടെയും ഏക ആശ്രയമായ സേലം-കന്യാകുമാരി ദേശീയ പാതയിലെ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള 28 കിലോമീറ്റര്‍ ഭാഗമാണ് ഏറെക്കാലമായി പല കാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. ഇതിനിടയിലെ ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കമാണ് വടക്കഞ്ചേരിക്ക് സമീപം തൃശൂര്‍ ജില്ലാതിര്‍ത്തിയായ കുതിരാന്‍ മലയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ തുരങ്കം നിര്‍മിക്കാന്‍ വനംവകുപ്പിന്റെ ഉള്‍പ്പെടെ അനുമതി ലഭിക്കാന്‍ വൈകിയെങ്കിലും അതിനുശേഷവും നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ ആശങ്കകളും ദുരിതവുമാണ് യാത്രക്കാര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരില്‍ നിന്നടക്കമുള്ള അതിവിദഗ്ധ തൊഴിലാളികളെയും ബൂമര്‍പോലുള്ള അത്യാധുനിക യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തുരങ്ക നിര്‍മാണം ഒച്ചിനേക്കാള്‍ പതുക്കെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഇതിന്റെ പണി തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നിര്‍മാണം മുടന്തി നീങ്ങുക തന്നെയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലുള്ളവര്‍ പ്രയോജനപ്പെടുത്തുന്ന പാത കൂടിയാണ് ദേശീയപാതയുടെ പാലക്കാട് -മണ്ണുത്തി ഭാഗം. തൃശൂര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ ആതുരാലയങ്ങളിലേക്കുള്ള റൂട്ടും ഇതുതന്നെ. വളരെ കഷ്ടതരമാണ് ഈ ഭാഗത്തെ യാത്ര. വര്‍ഷകാലത്തുപോയിട്ട് ഇപ്പോള്‍ പോലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് ഈ ഭാഗം. മണ്ണുത്തി, ഇരുമ്പുപാലം, വടക്കഞ്ചേരി എന്നിവിടങ്ങളിലെ മേല്‍പാലങ്ങളും പാതിവഴിയിലാണ്. കൊച്ചി തുറമുഖത്തുനിന്നുള്ള ചരക്കുകള്‍ കേരളത്തിന് പുറത്തേക്ക്് കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്ന പ്രധാന റൂട്ടാണിതെന്നത് നമ്മുടെ റോഡ് വികസനവുമായി ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിച്ചിട്ടില്ലെന്ന് തോന്നുന്നു. കൊച്ചി മുതുല്‍ പാലക്കാട് വരെയുള്ള ജില്ലകളിലേക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും യന്ത്ര സാമഗ്രികളുമൊക്കെ കൊണ്ടുവരുന്ന പ്രധാന പാതകൂടിയാണിത്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം പിന്നിട്ടിരിക്കവെയാണ് അതിനുശേഷമുള്ള ഭാഗം ഇന്നും അഴിയാക്കുരുക്കായി തുടരുന്നത്.
തൊഴിലാളികളുടെ പണിമുടക്കാണ് പണി പുരോഗമിക്കുന്നതിന് തടസ്സമെന്നാണ് കരാറുകാര്‍ പറയുന്നതെങ്കില്‍ അതിന് കാരണം അവര്‍ക്ക് അര്‍ഹമായ ശമ്പളവും വേതനവും സമയാസമയം കൊടുത്തുതീര്‍ക്കാന്‍ കഴിയാത്തതാണെന്നതാണ് വാസ്തവം. ഇത്രയും പ്രധാനമായ നിര്‍മാണ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രഗതി കണ്‍സ്ട്രക്ഷന്‍സ് എന്ന കരാര്‍ കമ്പനിയുടെ നിരുത്തരവാദിത്തവും ആര്‍ജവമില്ലായ്മയുമാണ് ഇതിന് വഴിവെച്ചതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം ഇല്ലാതായതാണ് മുഖ്യതടസ്സമായി നിലകൊള്ളുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനുകീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് പാത നിര്‍മാണത്തിന്റെ മേല്‍നോട്ടച്ചുമതല. എന്നാല്‍ സേലം മുതലുള്ള ഭാഗം പാലക്കാട് വടക്കഞ്ചേരി വരെ നാലു വരിയായി വീതികൂട്ടാന്‍ കാട്ടിയ വ്യഗ്രതയും താല്‍പര്യവും എന്തുകൊണ്ട് ബാക്കിഭാഗത്ത് ഇല്ലാതെ പോയി എന്നത് ചോദ്യച്ഛിഹ്നമായി ജനങ്ങളുടെയും നിത്യയാത്രക്കാരുടെയും മുന്നില്‍ തുറിച്ചുനില്‍ക്കുകയാണ്. പാലക്കാട് മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് പാറപൊട്ടിക്കേണ്ടതില്ലാത്തതാണ് എന്ന കാരണം സമ്മതിച്ചാല്‍ തന്നെ വടക്കഞ്ചേരി-മണ്ണുത്തി ഭാഗത്ത് സാധാരണഗതിയില്‍ എടുക്കേണ്ട സമയമല്ല കരാറുകാര്‍ എടുത്തത്. പല തവണയായി ഒരു വര്‍ഷത്തോളമാണ് പാത നിര്‍മാണം മുടങ്ങിയത്. മഴക്കാലത്തെ പഴിച്ചെങ്കിലും മറ്റൊരു പ്രധാന കാരണമായത് കരാറുകാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത വായ്പയുടെ പലിശ കുമിഞ്ഞുകൂടിയതുമൂലം തുടര്‍ ഫണ്ട് അനുവദിക്കാതിരുന്നതിനാലാണ്. സര്‍ക്കാരിന്റെ ഇടപെടലുകള്‍മൂലം അടുത്തകാലത്താണ് വായ്പ വീണ്ടും അനുവദിച്ചുതുടങ്ങിയത്. പറഞ്ഞസമയത്ത് പണി തീര്‍ക്കാതിരുന്നതാണ് പണം തുടരെ അനുവദിക്കാതിരിക്കാനുള്ള കാരണമായി ബാങ്കുകള്‍ പറഞ്ഞത്. അതിനിടെ കല്ലും ചീളുകളും തുരങ്കത്തിന് സമീപം താമസിക്കുന്നവരുടെ പുരകളിലും പരിസരത്തും വന്നുപതിക്കുന്നുവെന്ന പരാതികൂടിയായതോടെ പണി വീണ്ടും നിലക്കുകയായിരുന്നു.
കുതിരാന്‍ തുരങ്കത്തിന്റെ ഇടതു പാത പണി പൂര്‍ത്തിയായെങ്കിലും നിലച്ചിരിക്കുന്നത് വലതു പാതയിലാണ്. കഴിഞ്ഞ ആഗസ്റ്റിലോ വര്‍ഷാവസാനത്തോടെയോ ഇടതുപാത തുറന്നുകൊടുക്കുമെന്ന് കരാറുകാര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല തുരങ്കത്തിനകത്തെ സുരക്ഷാക്രമീകരണങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞില്ല. നിരവധി വലിയ ചരക്കുവാഹനങ്ങള്‍ ഒരേസമയം കടന്നുപോകുന്ന റൂട്ടിലെ തുരങ്കത്തില്‍ ഉണ്ടായേക്കാവുന്ന അപകട ഭീഷണി ഓര്‍മിപ്പിക്കാന്‍ സംസ്ഥാന അഗ്നിശമനസേനക്ക് തന്നെ ഇടപെടേണ്ടിവന്നു. തുരങ്കത്തിലേക്കുള്ള അപ്രോച്ച് പാതയും ഇരുമ്പുപാലത്തിന് ബദലായ കൂറ്റന്‍ പാലവും നിര്‍മാണം പൂര്‍ത്തിയാക്കുന്നതും വൈകുകയുണ്ടായി. ഇതേ പാതയില്‍ വടക്കഞ്ചേരി ഭാഗത്ത് പണിപൂര്‍ത്തിയായി ഭാഗികമായി തുറന്നുകൊടുത്ത ഭാഗങ്ങളില്‍ പൊട്ടല്‍ കണ്ടതും കരാറുകാരുടെ അനാസ്ഥയിലേക്കും ഭാവിയിലെ ഭീഷണിയിലേക്കുമാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഈ ഭാഗം പൊളിച്ചുപണിതെങ്കിലും ദേശീയ പാതയുടെ കാര്യത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒളിച്ചുകളിക്കുകയാണെന്ന പരാതിക്ക് ഇതിടയാക്കി.
ആദ്യ ഘട്ടത്തിലെ പതിവു പരിദേവനങ്ങളും പരാതികളും മാറ്റിവെച്ച് സര്‍ക്കാര്‍ നല്‍കിയ തുക സ്വീകരിച്ചാണ് ദേശീയപാതയരികിലെ സ്വകാര്യ ഭൂമികള്‍ പൊതു ആവശ്യം കണക്കിലെടുത്ത ദേശസ്‌നേഹം മുന്‍നിര്‍ത്തി നാട്ടുകാര്‍ വിട്ടുനല്‍കിയത്. എന്നാല്‍ അതിനെപോലും പരിഹസിക്കുന്ന രീതിയിലായി ദേശീയപാത 544ലെ വടക്കഞ്ചേരി-മണ്ണുത്തിപാത നിര്‍മാണം. ജനങ്ങളുടെ ചെലവില്‍ നിര്‍മിക്കുന്ന പ്രധാന പദ്ധതിക്ക് ഇത്രയും കാലതാമസം വരാന്‍ കാരണമാകുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥ വൃന്ദവും ബന്ധപ്പെട്ട സര്‍ക്കാര്‍-രാഷ്ട്രീയ നേതൃത്വവും ഏറ്റെടുക്കുകതന്നെ വേണം. കേന്ദ്ര സര്‍ക്കാരിന്റെ മേലാളന്മാര്‍ക്ക് പ്രസ്താവന നടത്താന്‍ മാത്രമുള്ള പദ്ധതിയായി കേരളത്തിലെ ജനോപകാരപ്രദമായ ഒരു പദ്ധതി മാറാന്‍ പാടില്ലായിരുന്നു. സേലം, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ ആറുവരി ഇതിനകം യാഥാര്‍ത്ഥ്യമായിരിക്കെ, കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ മികച്ച ഉദാഹരണമായി വേണം ഇതിനെ വിലയിരുത്താന്‍. ഇരുഭാഗത്തെയും ജനപ്രതിനിധികളും ഇനിയെങ്കിലും മൗനം വെടിഞ്ഞേതീരൂ.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും

