Connect with us

Video Stories

കുന്നുകൂടിയ കടമോ മോദിയുടെ നേട്ടം

Published

on

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മെയ് 25ന് ദിവസങ്ങള്‍ക്കുശേഷമുള്ള ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കുപ്രകാരമുള്ള പൊതുകടത്തിന്റെ 50 ശതമാനത്തോളമായി ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യവകുപ്പ് പുറത്തുവിട്ടത്. അതിങ്ങനെയാണ്: 2014 ജൂണില്‍ 54,90,283 ലക്ഷം കോടി രൂപയായിരുന്ന രാജ്യത്തിന്റെ പൊതുകടം ഇന്ന് 82,03,253 ലക്ഷം കോടി. അതായത് 43 ശതമാനം വര്‍ധനവ്. 68 ലക്ഷം കോടിയാണ് ഇന്ത്യയുടെ ആഭ്യന്തര കടം. വിദേശകടമാകട്ടെ 5.25 ലക്ഷം കോടിയും. 8.55 ലക്ഷം കോടിയാണ് മറ്റു കടബാധ്യതകള്‍. ഇന്ത്യാരാജ്യം ചരിത്രത്തിലിതേവരെ കണ്ടിട്ടില്ലാത്ത കടമാണിതെന്ന് മാത്രമല്ല, വെറും നാലേകാല്‍ വര്‍ഷകാലയളവില്‍ ഇത്രയും കുത്തനെ കടം ഉയരുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. മോദി സര്‍ക്കാര്‍ നാലു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോഴത്തെ 2018 സെപ്തംബറിലാണ് കണക്കാണിത്. 2014ല്‍ 42000 രൂപയായിരുന്ന ഒരു ഇന്ത്യന്‍ പൗരന്റെ ഋണബാധ്യത മോദിയുടെ കാലത്ത് 63000 രൂപയായി വര്‍ധിച്ചിരിക്കുന്നുവെന്നര്‍ത്ഥം. രാജ്യത്തിന്റെ പൊതുഖജനാവിന് ഇത്രയും വലിയ ബാധ്യത മോദിസര്‍ക്കാര്‍ വരുത്തിവെച്ചുവെന്നത് 130 കോടി ജനത ഞെട്ടലോടെയാണ് കഴിഞ്ഞദിവസം ശ്രവിച്ചത്. ഇതെല്ലാം മോദിക്കോ മന്ത്രിമാര്‍ക്കോ അല്ല, രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും മേലെയാണ് വന്നുനിപതിക്കുക. സ്വന്തമായ നയമോ സാമ്പത്തിക ഭരണപരമായ പ്രാവീണ്യമോ ഇല്ലാതെ പരമാവധി കടമെടുത്ത് രാജ്യം പോറ്റുക എന്ന നിലയിലേക്ക് ഭരണകൂടം ചെന്നെത്തിയിരിക്കുന്നത് മോദി ഭരണകൂടത്തിന്റെ അപകട സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. ആരുടെ മേലാണ് ഇതിന്റെ ഭാരം ഏറ്റവും കൂടുതല്‍ വന്നുപതിക്കുക എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ. നാം നല്‍കുന്ന ഓരോ വസ്തുവിന്റെയും സേവനത്തിന്റെയും നികുതിയിലൂടെ വേണം ഈഭാരം രാജ്യം ഇനി ഇറക്കിവെക്കേണ്ടത്. സമ്പന്നന്‍ കൂടുതല്‍ ധനികനാകുന്ന ചങ്ങാത്ത മുതലാളിത്തത്തിലൂന്നിയ ദുര്‍ഭരണ നയങ്ങളാണ് ഈ ദു:സ്ഥിതി വരുത്തിവെച്ചതെന്ന് പകല്‍പോലെ അറിയാവുന്ന രഹസ്യം. വിദേശയാത്രകള്‍ക്കും പ്രതിമാനിര്‍മാണത്തിനുമായി പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍ നിന്നെടുത്ത് ധൂര്‍ത്തടിച്ചതാണീ കടം.
എവറസ്റ്റ് പോലുള്ള മേല്‍കടബാധ്യതകളുടെ കണക്കുകളോടൊപ്പമാണ് കഴിഞ്ഞദിവസം രാജ്യത്തെ റിലയന്‍സ് പോലുള്ള കുത്തക സ്വകാര്യകമ്പനികള്‍ നേടിയ ലാഭത്തിന്റെ പടുകൂറ്റന്‍ കണക്കുകളും കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായ മുകേഷ് അംബാനിയുടെ റിലയന്‍സ്, ഗുജറാത്തുകാരനായ അസിംപ്രേജിയുടെ വിപ്രോ പോലുള്ള സ്വകാര്യ കമ്പനികളുടെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ലാഭമാണ് റോക്കറ്റുപോലെ ഉയര്‍ന്നതായി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ 2018 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10,251 കോടി രൂപ ലാഭം നേടിയിരിക്കുന്നത്. പെട്രോളിയം, പ്രകൃതിവാതകം, ജിയോ മൊബൈല്‍ തുടങ്ങിയ മേഖലകളിലൂടെയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഈ തുക ജനങ്ങളില്‍നിന്ന് അടിച്ചെടുത്തത്. ഇന്ത്യയില്‍ ഇതാദ്യമായാണ് മൂന്നുമാസം കൊണ്ട് പതിനായിരം കോടി രൂപ ലാഭം നേടുന്ന സ്വകാര്യ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറിയത്. 1,09,905 കോടിയായിരുന്ന വരുമാനമാണ് 2018-19ന്റെ മൂന്നാംപാദത്തില്‍ 1,71,336 കോടിയായി കുത്തനെ വര്‍ധിച്ചത്. അതായത് 55.9 ശതമാനം വര്‍ധന. 2018-19 ആദ്യപാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം വര്‍ധിച്ചത് 50 ശതമാനമായിരുന്നു. മൂന്നാം പാദത്തില്‍ 7883.22 കോടിയായാണ് കൂടിയത്. രണ്ടിരട്ടി വര്‍ധന. വിപ്രോയുടെ ലാഭം കഴിഞ്ഞ ഒക്ടോബര്‍-ഡിസംബറില്‍ മാത്രം 2544.5 കോടിയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ ലാഭത്തില്‍നിന്ന് 31.8 ശതമാനത്തിന്റെതാണ് മോദിയുടെ ഗുജറാത്ത് ആസ്ഥാനമായ വിപ്രോയുടെ കുതിപ്പ്. പെട്രോളിയം വില കുത്തനെ കുറയുകയും ജനങ്ങള്‍ക്ക് കൂടുതല്‍ തുക പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഒടുക്കേണ്ടിവരികയും ചെയ്ത കാലഘട്ടത്തില്‍ തന്നെയാണ് ഈ നെടുങ്കന്‍ ആദായം റിലയന്‍സും വിപ്രോയും നേടിയതെന്നതിനെ ചെറുതായി കാണാനാകില്ല. നിലവില്‍ ലോകത്തെ വ്യാപാര സൗഹൃദ സൂചികയില്‍ ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിപ്പോള്‍ 77-ാം സ്ഥാനത്താണ്. ഇതില്‍ ലോകത്തെ 50-ാം സ്ഥാനത്തേക്ക് രാജ്യത്തെ ഉയര്‍ത്താനും ഈപതിനൊന്നാം മണിക്കൂറിലും പരിശ്രമിക്കുകയാണെന്ന മോദിയുടെ വാക്കുകളെ സുബോധമുള്ള ആരെങ്കിലും മുഖവിലക്കെടുക്കുമെന്ന് കരുതുക വയ്യ.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന്റെ സൂചനകള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പുതന്നെ പുറത്തുവന്നിരുന്നു. അതിലൊന്നായിരുന്നു റിസര്‍വ ്ബാങ്കുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏറ്റുമുട്ടല്‍. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് വന്‍തുക വേണമെന്ന് സര്‍ക്കാര്‍ ശഠിച്ചതും അതിനെ ബാങ്ക് ഗവര്‍ണര്‍ ശക്തിയായി എതിര്‍ത്തതും വാര്‍ത്തയായി. പുതിയ ഗവര്‍ണര്‍ ശക്തികാന്ത്ദാസ് പറയുന്നത് കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് നാല്‍പതിനായിരംകോടി രൂപ കൈമാറുമെന്നാണ്. ലോക സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയ 2008 കാലഘട്ടത്തില്‍ ഇന്ത്യയെ ഉലയാത്ത കപ്പലായി കൊണ്ടുനടന്ന ഡോ. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കരുതല്‍ ധനത്തിലും സ്വര്‍ണബോണ്ടിലും തൊടാതിരുന്നതും പൊതുമേഖലാബാങ്കുകളെ ശക്തിപ്പെടുത്തിനിര്‍ത്തിയതും ലോകത്തിനാകെ മാതൃകയും രാജ്യത്തിന് പ്രയോജനകരവുമായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം ഏക സ്വരത്തില്‍ സമ്മതിക്കുന്നതാണ്. അധികാരത്തില്‍വന്നാല്‍ 15 ലക്ഷം രൂപ ഓരോരുത്തരുടെയും അക്കൗണ്ടിലിടുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഈ വലിയ കടഭാരമാണ് തലയില്‍ കയറ്റിവെച്ചിരിക്കുന്നതെന്നത് സങ്കടകരമായ യാഥാര്‍ത്ഥ്യം മാത്രമായിരിക്കുന്നു. അതിസമ്പന്നര്‍ക്കും കള്ളപ്പണക്കാര്‍ക്കുമാണ് മോദികാലത്ത് ഗുണം ലഭിച്ചതെന്നതിന് ഉദാഹരണമാണ് വിജയ് മല്യയും നീരവ ്‌മോദിയെയും പോലുള്ള ബാങ്ക് വായ്പാതട്ടിപ്പുവീരന്മാര്‍ക്ക് പച്ചപ്പരവതാനി വിരിച്ചതും പിന്നീട് പണവുമായി രാജ്യം വിടാന്‍ എല്ലാസൗകര്യവുമൊരുക്കിക്കൊടുത്തതും. ഇപ്പോഴാണ് മോദിയും കൂട്ടരും രാമക്ഷേത്രവും ശബരിമലയും പശുവും കശ്മീരും ആയുധങ്ങളാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പരിശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ സ്വന്തം അനുഭവജ്ഞാനം മാത്രം മതി ഈ ജനവിരുദ്ധ സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനെന്ന് ജനത്തിനുറപ്പുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending