Video Stories
ലൈക്മാന്‍
ഇരുമ്പ് ധാരാളം അടങ്ങിയ വാഴപ്പഴക്കുലയെ താങ്ങിനിര്‍ത്തുന്നത് ഞൊടിച്ചാല്‍ ഒടിയുന്ന വാഴപ്പിണ്ടി. കുലയും പിണ്ടിയുമൊന്നുമല്ല, ഒരു ഇരട്ടക്കൊലയും കുറെ വാഴപ്പിണ്ടിയുമത്രെ ഇപ്പോള്‍ കേരളത്തിലെ വാര്‍ത്തയിലെ വസ്തുക്കള്‍. കാസര്‍കോട്ട് പെരിയയില്‍ ഫെബ്രുവരി 17 ന് രാത്രി സി.പി.എമ്മുകാര്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരിഞ്ഞുകൊന്നത് വെറും വാഴവെട്ടുന്ന ലാഘവത്തോടെയായിരുന്നു. ഇതിനെതിരെ കമാന്നൊരക്ഷരം ഉരിയാടാത്ത കേരളത്തിലെ സോകാള്‍ഡ് സാംസ്കാരിക നായകപരിഷകളെ ഉജ്ജീവിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തൃശൂരിലെ ഉശിരന്മാര് കേരള ലളിതകലാ അക്കാദമി ആസ്ഥാനത്തേക്ക് വാഴപ്പിണ്ടി മാര്‍ച്ച് നടത്തിയത്. ഇത് പക്ഷേ സഖാവ് മുഖ്യമന്ത്രിക്ക് പിടിക്കുമോ? മൂപ്പര് ഒരു ഫെയ്സ്ബുക്ക് പോസ്റ്റങ്ങിടീച്ചു. സാമൂഹികവിരുദ്ധ സ്വഭാവമുള്ള സംഘടനയാണ് എന്നുപോലും യൂത്ത് കോണ്‍ഗ്രസിനെ മുഖ്യന് ആക്ഷേപിച്ചുകളഞ്ഞു.
ന്യായീകരണ സഖാക്കള്‍ ഇതിന് തുരുതുരാ ലൈക്കടിച്ചുകൊണ്ടിരിക്കെ അതാ വരുന്നു അതിനു താഴെ വി.ടി ബലറാം എം.എല്‍.എയുടെ കമന്റ്. കഥാകൃത്ത് സക്കറിയയെ കായികമായി നേരിട്ട സി.പി.എമ്മിന്റെ സ്വന്തം മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതിലുള്ള സങ്കടത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് കമന്റ്. എടോ, ഫെയ്സ്ബുക്കിന്റെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്തവിധം അതാ വരുന്നു ഇഷ്ടന്റെ പോസ്റ്റിന് മുഖ്യമന്ത്രിയുടെ ഒറിജിനല്‍ പോസ്റ്റിനേക്കാളും ഇരട്ടിയിലധികം ലൈക്കും കമന്റും. 21 ന് ഉച്ചക്ക് 1.34ന് ഇട്ട മുഖ്യന്റെ പോസ്റ്റിന് ഇന്നലെ കിട്ടിയത് 20,000 ലൈക്കും അയ്യായിരത്തോളം കമന്റ്സും. അതുക്കുമേലേ ബല്‍റാമിന്റെ കമന്റിനുകീഴെ വന്നത് 39000 ലൈക്കും 82,000ത്തോളം കമന്റ്സും. ബലരാമന് എന്ന് ശത്രുക്കള്‍ വിളിക്കുന്ന വി.ടി ബലറാമിന് ഇതില്‍ വല്യ പുതുമയൊന്നുമില്ല. കേരളത്തിലെ ഏതൊരു നേതാവിനെക്കാളും കൂടുതല്‍ ഫെയ്സ്ബുക്ക് ലൈക്കും കമന്റും കിട്ടുന്നത് വി.ടിക്ക് തന്നെ എന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് സമ്മതിക്കും.
ഗോരക്ഷക് ബി.ജെ.പി നേതാവ് കെ .സുരേന്ദ്രന്റെ ബീഫും പൊറോട്ടയും ഭക്ഷിക്കുന്ന ചിത്രം വൈറലായപ്പോള്‍ സുരേന്ദ്രന് പറഞ്ഞത് അതില്‍ ബീഫില്ല, ഉള്ളി മാത്രമാണെന്നായിരുന്നു. ശേഷം സുരേന്ദ്രന് ബല്‍റാമിട്ട പേര് ഉള്ളിസുര. അതുപിന്നെ സൂപ്പര്‍ഹിറ്റായി. 2108ന്റെ തുടക്കത്തില്‍ തൃത്താലയിലെ ഈ രണ്ടാംവട്ട നിയമസഭാ സാമാജികന് നേരെ കരിങ്കൊടിയും കല്ലേറും കിട്ടിയതിനു കാരണം സി.പി.എം. നേതാവ് എ.കെ.ജി.യെക്കുറിച്ച് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പായിരുന്നു എ.കെ.ജി ഒളിവില്‍ താമസിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ബല്‍റാമിന് പ്രവര്‍ത്തകരുടെ കയ്യടി യഥേഷ്ടം കിട്ടി. യുക്തിവാദി, ജാതിരഹിതന്‍. സ്കൂളില്‍ മകന്റെ പ്രവേശന ഫോറത്തില്‍ ജാതിക്കോളം പൂരിപ്പിക്കാതെ വിട്ടത് ഈ ആദര്‍ശത്തിന്റെ പേരിലാണ്.
മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനയും പൊതുസമൂഹവും നല്‍കിയിരിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും ഏത് സമൂഹത്തിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷത്തേക്കാള്‍ അവകാശാനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതും സംരക്ഷിക്കേണ്ടതും ജനാധിപത്യ സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും ഉറച്ച അഭിപ്രായക്കാരനാണ് ബല്‍റാം 19 വയസ്സുവരെ സസ്യഭുക്കായ ബല്‍റാം സര്‍ക്കാരുകളുടെ ബീഫ് നിരോധനം അത് കഴിക്കാനാഗ്രഹിക്കുന്ന പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മാംസഭുക്കായിത്തീര്‍ന്നത്.
ഫെയ്സ്ബുക്ക്ജീവി എന്ന് ആക്ഷേപമുണ്ടെങ്കിലും നാടിന് വേണ്ടതൊക്കെ ചെയ്തിട്ടു തന്നെയാണ് മൊബൈലിലെ ഈ ഇരിപ്പ്. പാലക്കാട് നവോദയ സ്കൂളിലും ഗുരുവായൂര്‍ ശ്രീകൃഷ്ണയിലും കാലിക്കറ്റ് സര്‍വകലാശാലയിലും തൃശൂര്‍ ഗവ. ലോ കോളജിലും ത്രിവര്‍ണാശയത്തിലുമായിരുന്നു കളരികള്‍. എഞ്ചിനീയറിംഗ് ബിരുദവും അഭിഭാഷകപട്ടവും നേടി. ഭാര്യ അനുപമയും രണ്ട് മക്കളും.
കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരും സാമാന്യം വഹകളുള്ളവരുമാണെങ്കിലും രാഷ്ട്രീയത്തെ പുല്‍കാനായിരുന്നു പഴയ കെ.എസ്.യുക്കാരന്റെ നിയോഗം. തൃത്താല നിയോജക മണ്ഡലത്തിന്റെ കമ്യൂണിസ്റ്റ് പ്രതിപത്തി മാറ്റിമറിച്ചത് നാല്പതുകാരന് ബല്‍റാമാണെന്ന് യു.ഡി.എഫുകാര്‍ പറയുന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ ഭാവി തുലയ്ക്കരുതെന്നുകരുതി നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കുമ്പോള്‍ അതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച യുവതുര്‍ക്കി വി.ടിയുടെയും എം.ടിയുടെയും തറവാടുകള്‍ക്ക് വലിയ അകലത്തല്ല ഈ വി.ി.ടിയുടെ വാസം. മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും.എന്നല്ലേ. ഈ നട്ടെല്ലും കല്ലുകൊണ്ടുള്ളതന്നെ. ശ്ശി വളയില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

