Connect with us

Video Stories

ലൈക്മാന്‍

Published

on

ഇരുമ്പ് ധാരാളം അടങ്ങിയ വാഴപ്പഴക്കുലയെ താങ്ങിനിര്‍ത്തുന്നത് ഞൊടിച്ചാല്‍ ഒടിയുന്ന വാഴപ്പിണ്ടി. കുലയും പിണ്ടിയുമൊന്നുമല്ല, ഒരു ഇരട്ടക്കൊലയും കുറെ വാഴപ്പിണ്ടിയുമത്രെ ഇപ്പോള്‍ കേരളത്തിലെ വാര്‍ത്തയിലെ വസ്തുക്കള്‍. കാസര്‍കോട്ട് പെരിയയില്‍ ഫെബ്രുവരി 17 ന് രാത്രി സി.പി.എമ്മുകാര്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരിഞ്ഞുകൊന്നത് വെറും വാഴവെട്ടുന്ന ലാഘവത്തോടെയായിരുന്നു. ഇതിനെതിരെ കമാന്നൊരക്ഷരം ഉരിയാടാത്ത കേരളത്തിലെ സോകാള്‍ഡ് സാംസ്‌കാരിക നായകപരിഷകളെ ഉജ്ജീവിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തൃശൂരിലെ ഉശിരന്മാര്‍ കേരള ലളിതകലാ അക്കാദമി ആസ്ഥാനത്തേക്ക് വാഴപ്പിണ്ടി മാര്‍ച്ച് നടത്തിയത്. ഇത് പക്ഷേ സഖാവ് മുഖ്യമന്ത്രിക്ക് പിടിക്കുമോ? മൂപ്പര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റങ്ങിടീച്ചു. സാമൂഹികവിരുദ്ധ സ്വഭാവമുള്ള സംഘടനയാണ് എന്നുപോലും യൂത്ത് കോണ്‍ഗ്രസിനെ മുഖ്യന്‍ ആക്ഷേപിച്ചുകളഞ്ഞു.
ന്യായീകരണ സഖാക്കള്‍ ഇതിന് തുരുതുരാ ലൈക്കടിച്ചുകൊണ്ടിരിക്കെ അതാ വരുന്നു അതിനു താഴെ വി.ടി ബലറാം എം.എല്‍.എയുടെ കമന്റ്. കഥാകൃത്ത് സക്കറിയയെ കായികമായി നേരിട്ട സി.പി.എമ്മിന്റെ സ്വന്തം മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതിലുള്ള സങ്കടത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ് കമന്റ്. എടോ, ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്തവിധം അതാ വരുന്നു ഇഷ്ടന്റെ പോസ്റ്റിന് മുഖ്യമന്ത്രിയുടെ ഒറിജിനല്‍ പോസ്റ്റിനേക്കാളും ഇരട്ടിയിലധികം ലൈക്കും കമന്റും. 21 ന് ഉച്ചക്ക് 1.34ന് ഇട്ട മുഖ്യന്റെ പോസ്റ്റിന് ഇന്നലെ കിട്ടിയത് 20,000 ലൈക്കും അയ്യായിരത്തോളം കമന്റ്‌സും. അതുക്കുമേലേ ബല്‍റാമിന്റെ കമന്റിനുകീഴെ വന്നത് 39000 ലൈക്കും 82,000ത്തോളം കമന്റ്‌സും. ബലരാമന്‍ എന്ന് ശത്രുക്കള്‍ വിളിക്കുന്ന വി.ടി ബലറാമിന് ഇതില്‍ വല്യ പുതുമയൊന്നുമില്ല. കേരളത്തിലെ ഏതൊരു നേതാവിനെക്കാളും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്കും കമന്റും കിട്ടുന്നത് വി.ടിക്ക് തന്നെ എന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് സമ്മതിക്കും.
ഗോരക്ഷക് ബി.ജെ.പി നേതാവ് കെ .സുരേന്ദ്രന്റെ ബീഫും പൊറോട്ടയും ഭക്ഷിക്കുന്ന ചിത്രം വൈറലായപ്പോള്‍ സുരേന്ദ്രന്‍ പറഞ്ഞത് അതില്‍ ബീഫില്ല, ഉള്ളി മാത്രമാണെന്നായിരുന്നു. ശേഷം സുരേന്ദ്രന് ബല്‍റാമിട്ട പേര് ഉള്ളിസുര. അതുപിന്നെ സൂപ്പര്‍ഹിറ്റായി. 2108ന്റെ തുടക്കത്തില്‍ തൃത്താലയിലെ ഈ രണ്ടാംവട്ട നിയമസഭാ സാമാജികന് നേരെ കരിങ്കൊടിയും കല്ലേറും കിട്ടിയതിനു കാരണം സി.പി.എം. നേതാവ് എ.കെ.ജി.യെക്കുറിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പായിരുന്നു എ.കെ.ജി ഒളിവില്‍ താമസിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ബല്‍റാമിന് പ്രവര്‍ത്തകരുടെ കയ്യടി യഥേഷ്ടം കിട്ടി. യുക്തിവാദി, ജാതിരഹിതന്‍. സ്‌കൂളില്‍ മകന്റെ പ്രവേശന ഫോറത്തില്‍ ജാതിക്കോളം പൂരിപ്പിക്കാതെ വിട്ടത് ഈ ആദര്‍ശത്തിന്റെ പേരിലാണ്.
മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനയും പൊതുസമൂഹവും നല്‍കിയിരിക്കുന്ന പ്രത്യേകാവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും ഏത് സമൂഹത്തിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷത്തേക്കാള്‍ അവകാശാനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതും സംരക്ഷിക്കേണ്ടതും ജനാധിപത്യ സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും ഉറച്ച അഭിപ്രായക്കാരനാണ് ബല്‍റാം 19 വയസ്സുവരെ സസ്യഭുക്കായ ബല്‍റാം സര്‍ക്കാരുകളുടെ ബീഫ് നിരോധനം അത് കഴിക്കാനാഗ്രഹിക്കുന്ന പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മാംസഭുക്കായിത്തീര്‍ന്നത്.
ഫെയ്‌സ്ബുക്ക്ജീവി എന്ന് ആക്ഷേപമുണ്ടെങ്കിലും നാടിന് വേണ്ടതൊക്കെ ചെയ്തിട്ടു തന്നെയാണ് മൊബൈലിലെ ഈ ഇരിപ്പ്. പാലക്കാട് നവോദയ സ്‌കൂളിലും ഗുരുവായൂര്‍ ശ്രീകൃഷ്ണയിലും കാലിക്കറ്റ് സര്‍വകലാശാലയിലും തൃശൂര്‍ ഗവ. ലോ കോളജിലും ത്രിവര്‍ണാശയത്തിലുമായിരുന്നു കളരികള്‍. എഞ്ചിനീയറിംഗ് ബിരുദവും അഭിഭാഷകപട്ടവും നേടി. ഭാര്യ അനുപമയും രണ്ട് മക്കളും.
കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരും സാമാന്യം വഹകളുള്ളവരുമാണെങ്കിലും രാഷ്ട്രീയത്തെ പുല്‍കാനായിരുന്നു പഴയ കെ.എസ്.യുക്കാരന്റെ നിയോഗം. തൃത്താല നിയോജക മണ്ഡലത്തിന്റെ കമ്യൂണിസ്റ്റ് പ്രതിപത്തി മാറ്റിമറിച്ചത് നാല്‍പതുകാരന്‍ ബല്‍റാമാണെന്ന് യു.ഡി.എഫുകാര്‍ പറയുന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ രണ്ട് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ കുട്ടികളുടെ ഭാവി തുലയ്ക്കരുതെന്നുകരുതി നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കുമ്പോള്‍ അതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച യുവതുര്‍ക്കി വി.ടിയുടെയും എം.ടിയുടെയും തറവാടുകള്‍ക്ക് വലിയ അകലത്തല്ല ഈ വി.ി.ടിയുടെ വാസം. മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും.എന്നല്ലേ. ഈ നട്ടെല്ലും കല്ലുകൊണ്ടുള്ളതന്നെ. ശ്ശി വളയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending