Connect with us

Video Stories

കുവൈത്ത് അത്ര ദൂരെയല്ല

Published

on

കേരളത്തിലെ എം.എല്‍.എ.മാരില്‍ ഏറ്റവും സമ്പന്നനായ ആള്‍ ഇടതുമന്ത്രിസഭയില്‍ അംഗമാകുന്നുവെന്ന സവിശേഷത കൂടിയാണ് ആനവണ്ടി മുതലാളിയായി തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടിയെത്തുമ്പോള്‍ സംഭവിക്കുന്നത്. കെ.കരുണാകരനാണ് 2006ല്‍ ഈ കുവൈത്തി ബിസിനസുകാരനെ കുട്ടനാട്ടില്‍ അവതരിപ്പിക്കുന്നത്. അന്ന് പാര്‍ട്ടി ഡി.ഐ.സി. (കെ) ആയിരുന്നു. യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച കെ. മുരളീധരനടക്കം ഡി.ഐ.സി.യുടെ എല്ലാരും തോറ്റപ്പോള്‍ കാല്‍ കൊല്ലം കുട്ടനാടിനെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്ത ഡോ.കെ.സി. ജോസഫിനെ മലര്‍ത്തിയടിച്ച് ചാണ്ടി എം.എല്‍.എ.യായി. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഡി.ഐ.സി. ലയിച്ചതോടെയാണ് ശരത്പവാറടക്കമുള്ള ദേശീയ നേതാക്കളുമായി ബന്ധം വെക്കുന്നത്.
കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ കുവൈത്തിലായിരുന്ന ചാണ്ടി എന്‍.സി.പി.യില്‍ ബാക്കിയായി. 2011ലും 2016ലും വിജയിക്കാനുമായി. ഏതു മുന്നണിയായാലും ചാണ്ടി ചാണ്ടി തന്നെ എന്ന് അദ്ദേഹം തെളിയിച്ചു. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ തോമസ് ചാണ്ടി പറഞ്ഞതാണ്, എല്‍.ഡി.എഫിന് ഭരണം, ഞാന്‍ മന്ത്രി, വകുപ്പ് ജലവിഭവം എന്ന്. ഇനി എനിക്ക് വിദേശ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ മന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍തന്നെ എന്റെ താളത്തിന് തുള്ളുന്നയാളാവും മന്ത്രിയെന്നും പറഞ്ഞു. ഇടതു വന്നു. പക്ഷെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ക്ക് മന്ത്രി സ്ഥാനം എന്ന പതിവ് തെറ്റിച്ച് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കി. വകുപ്പാകട്ടെ ഗതാഗതവും. അന്നു തന്നെ ഒരു അശരീരി പരന്നതാണ്- രണ്ടര വര്‍ഷം കഴിഞ്ഞാല്‍ ശശീന്ദ്രന്‍ ഒഴിയുമെന്നും ചാണ്ടി മന്ത്രിയാകുമെന്നും. രണ്ടര കൊല്ലത്തേക്കൊന്നും കാത്തു നില്‍ക്കേണ്ടിവന്നില്ല. എല്ലാം മംഗളം. മന്ത്രിയാവാന്‍ ഒരുങ്ങിയിട്ടില്ലെന്ന് മറ്റൊരിക്കല്‍ വ്യക്തമാക്കിയ തോമസ് ചാണ്ടി അതിനുള്ള തടസ്സവും വിശദീകരിച്ചു: മാസത്തില്‍ പത്തു ദിവസമെങ്കിലും ബിസിനസിനായി കുവൈത്തില്‍ കഴിയേണ്ടതിനാല്‍ മന്ത്രി പദവി ബുദ്ധിമുട്ടാകും. മന്ത്രിക്ക് വിദേശത്തു പോകണമെങ്കില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.
മംഗളം എന്തു തന്നെ അപരാധം ചെയ്താലും തീയില്ലാതെ പുകയില്ലെന്ന ന്യായം ശശീന്ദ്രനെ രക്ഷിക്കുകയില്ല. ഒരു കാര്യം നീട്ടിക്കൊണ്ടുപോകാന്‍ ഏറ്റവും നല്ല വഴി ജുഡീഷ്യല്‍ അന്വേഷണമാവുമെന്ന് മനസ്സിലാക്കിയ പിണറായി അതു തന്നെ ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവിമുക്തനായാല്‍ ആ നിമിഷം മന്ത്രിസ്ഥാനം ശശീന്ദ്രന് തിരിച്ചുനല്‍കുമെന്ന് ചാണ്ടി കട്ടായം പറയുന്നത് കേട്ടാല്‍ മനസ്സിലാക്കണം, എല്ലാ ജുഡീഷ്യല്‍ അന്വേഷണത്തിന്റെയും വഴിക്കാണ് ഇതിന്റെയും പോക്കെന്ന്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമാണ് തോമസ് ചാണ്ടി ജനിച്ചത്. പത്താംതരം കഴിഞ്ഞ തോമസ് ചാണ്ടി മദിരാശിയിലെ ഐ.ഇ.ടി. എന്ന സ്ഥാപനത്തില്‍ നിന്ന് ഇലക്‌ട്രോണിക് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടി. പഠിക്കുന്ന കാലത്ത് കെ.എസ്.യു.വിലും പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ഇദ്ദേഹം അധികം വൈകാതെ കുവൈത്തിലേക്ക് പറന്നു. ” ഒരു പെട്ടിയും തൂക്കി വിമാനം കയറിയ ഞാന്‍ വിദേശത്ത് മൂന്നാല് സ്‌കൂളുകള്‍ സ്ഥാപിച്ചു നടത്തുന്നില്ലേ. അതു കൊണ്ടു തന്നെ ഇവിടത്തെ ട്രാന്‍സ്‌പോര്‍ട്ടൊന്നും ഒരു വിഷയമാവില്ല. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് 92.37 കോടിയുടെ ആസ്തിയുള്ളയാള്‍ മന്ത്രിയാകുന്നത് എന്തുകൊണ്ടും നന്നാകും. 2006ല്‍ ആദ്യം ഇദ്ദേഹം മത്സരിക്കാന്‍ കുട്ടനാട്ടെത്തുമ്പോള്‍ 16.29 കോടിയായിരുന്നു ആസ്തി. 2011ല്‍ ഇത് 45.59 കോടിയായി ഉയര്‍ന്നു- ഇരട്ടിയിലധികം. 2016ലെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ പറയുന്നത് 92.37 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ്.
യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ ചാണ്ടി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കുവൈത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ ഈയിടെ ഒരു സ്‌കൂള്‍ തുടങ്ങി. പുന്നമടക്കായലിലെ ലേക്ക് പാലസ് എന്ന റിസോര്‍ട്ട് സ്വദേശത്തും വിദേശത്തും പ്രസിദ്ധമാണ്. ശരത്പവാറടക്കം പ്രമുഖ നേതാക്കള്‍ക്ക് ചാണ്ടിയോടുള്ള പിരിശത്തിന് കാരണം ഈ റിസോര്‍ട്ട് കൂടിയാണ്. 25 വര്‍ഷമായി കുട്ടനാട്ടില്‍ നിന്ന് ജയിക്കുന്ന ഡോ.കെ.സി.ജോസഫ് (കേരള കോണ്‍. ജോസഫ്) ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ ആദ്യം കാര്യമാക്കിയില്ല. പ്രവാസിയായ ഒരു സമ്പന്നന്‍ തന്റെ ജനപ്രീതിക്ക് മുന്നില്‍ ഒന്നുമല്ലെന്നും കരുതി. പോരാത്തതിന് കുവൈത്തിലെ ഒരു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട പ്രചാരണം മതി, തോമസ് ചാണ്ടിയുടെ പാര്‍ലിമെന്ററി വ്യാമോഹത്തിന് തടയിടാനെന്ന് ജോസഫ് വിലയിരുത്തിയതും തെറ്റി. ഒരു സ്‌കൂളുമായി ബന്ധപ്പട്ട പണ തട്ടിപ്പ് കേസില്‍ കുവൈത്തിലെ കോടതി എട്ടു വര്‍ഷത്തെ തടവും 500 കുവൈത്തി ദിനാര്‍ പിഴയുമാണ് വിധിച്ചത്. ഏഷ്യാനെറ്റിലെ കെ.പി.മോഹനന്‍, മാത്യു ഫിലിപ്പ്, തോമസ് ചാണ്ടി എന്ന കുവൈത്ത് ചാണ്ടി എന്നിവര്‍ക്കെതിരെയായിരുന്നു വിധി. തോമസ് ചാണ്ടി ഉടന്‍ തന്നെ 8500 കുവൈത്ത് ദിനാര്‍ പിഴയൊടുക്കി രക്ഷപ്പെട്ടപ്പോള്‍ മാത്യുഫിലിപ്പിന് ജയിലില്‍ കഴിയേണ്ടിവന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ചാണ്ടി വിശദീകരിച്ചതിങ്ങനെ. വായ്പ വാങ്ങിയത് തിരിച്ചു നല്‍കാത്തതായിരുന്നു കേസെന്നും പണം ഒടുക്കിയതോടെ കേസ് ഇല്ലാതായെന്നും ചാണ്ടി പറഞ്ഞിരുന്നു. സ്വന്തം കാശ് ഇറക്കി കുടിവെള്ളവും റോഡും തയ്യാറാക്കുന്ന തോമസ് ചാണ്ടിക്ക് കെ.എസ്.ആര്‍.ടി.സി. കരതലാമലകം പോലെ ലളിതമാകാതിരിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending