Video Stories
ഇന്ത്യന്‍ രാഷ്ട്രീയത്തിന് അശുഭ സൂചന

ഡോ. രാംപുനിയാനി
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ അത്ഭുതാവഹമായ വിജയം യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്‍ എത്തിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയോ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. യോഗിയുടെ നിയമനത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ നെറ്റി ചുളിച്ചത്? മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിലെ കാഠിന്യമേറിയതും വൈരം നിറഞ്ഞതുമായ മുഖമാണ് യോഗിയുടേത്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നിരവധിയാണ്. ഇതില്‍ പലതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമാണ്. ലൗ ജിഹാദ്, ഘര്‍വാപസി, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ പ്രചാരണങ്ങളും പ്രഭാഷണങ്ങളും മാധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെ തന്നെയും ശാന്തരാക്കുന്നതിന് സഹായകമായതായിരുന്നില്ല.
അതിനാല്‍ യോഗിക്കു പകരം സൗമ്യരും മിതവാദികളുമായ മറ്റു നേതാക്കളുടെ ശബ്ദമാണ് ബി.ജെ.പി പ്രചാരണത്തില്‍ മുഴങ്ങിയത്. വസ്തുത ഇതാണെങ്കിലും പതിവ് ആര്‍.എസ്.എസ് അസ്ഥിവാരത്തില്‍ നിന്നു വ്യത്യസ്തമായി യോഗി സ്വന്തം നിലയില്‍ രാഷ്ട്രീയ അടിത്തറ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ആര്‍.എസ്.എസ് രാഷ്ട്രീയത്തേക്കാളും അത്യന്തം തീവ്രവായ ഹിന്ദു മഹാസഭയുടെ പ്രത്യയശാസ്ത്രത്തിലാണ് യോഗി വേരൂന്നിയത്. പ്രധാന വിഷയങ്ങളില്‍ താന്‍ നിലകൊള്ളുന്ന മുസ്‌ലിം വിരുദ്ധ നിലപാടില്‍ നിന്ന് അദ്ദേഹമൊരിക്കലും പിന്നാക്കംപോകില്ല. ആര്‍.എസ്.എസ്- ബി.ജെ.പി രാഷ്ട്രീയത്തില്‍ നിരവധി നിര്‍ണായക വിഷയങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. ആദിത്യനാഥ് യോഗിയെ തെരഞ്ഞെടുക്കലിലൂടെ ഇത് സ്പഷ്ടമായിരിക്കുകയാണ്. ഒന്നാമതായി, ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാന പങ്കു വഹിച്ചത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ വര്‍ഗീയ ധ്രുവീകരണമാണ്. എല്ലാ വികസന വിഷയങ്ങളും ഹിന്ദുത്വയുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ വികസനത്തിന്റെ പഴങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തണോ എന്ന തരത്തില്‍ ഹിന്ദുക്കള്‍ക്ക് സന്ദേശമയച്ചുള്ളതുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണങ്ങള്‍. മുസ്‌ലിംകള്‍ അതിലാളനയില്‍ വഷളാക്കപ്പെട്ടവരും സന്തുഷ്ടരുമാണെന്നും ഹിന്ദുക്കളുടെ വികസനത്തിനു ബി.ജെ.പിയില്‍ മാത്രമേ പ്രതീക്ഷയുള്ളുവെന്നും അവര്‍ പ്രചരിപ്പിച്ചു. കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുണ്ടെന്ന് കരുതപ്പെടുന്ന സംഭവം കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ സ്വദേശം വിട്ടുപോകുന്നതിന് തുല്യമാണെന്ന് പ്രചരിപ്പിച്ചു. ഒരു മുസ്‌ലിമിനു പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിലൂടെ ബി.ജെ.പിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയുമെന്ന ബി.ജെ.പി തന്ത്രം വിജയിച്ചതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ബി.ജെ.പി-ആര്‍.എസ്.എസ് വര്‍ഗീയചീട്ട് പ്രകടമായി ഉപയോഗിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചനയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ നല്‍കുന്നത്. മുസ്‌ലിം വോട്ടുകളെക്കുറിച്ച് അവര്‍ അസ്വസ്ഥരാകുന്നില്ലയെന്നും 20 ശതമാനം മുസ്‌ലിം വോട്ടുകള്‍ ഒരു പ്രശ്‌നമേയല്ലയെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഇവ അഖിലേഷിനും മായാവതിക്കുമായി വീതിക്കപ്പെട്ടതായും അവര്‍ മനസിലാക്കി. തന്ത്രപരമായതാണ് മറ്റൊരു സന്ദേശം. പ്രത്യക്ഷമായ നാഗരികതയുള്ള ഹിന്ദു രാഷ്ട്രത്തിനായി കടന്നാക്രമണം നടത്താന്‍ ഇപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും തയാറെടുക്കുകയാണെന്നതാണത്. ഇന്ത്യയെ മുഴുവന്‍ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനു മുമ്പ് ഉത്തര്‍പ്രദേശിനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണെന്ന് യോഗി സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് കൂട്ടക്കുരുതിക്കു ശേഷം അല്ലെങ്കില്‍ ഗുജറാത്തിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പരീക്ഷണശാലയാക്കിയെന്ന പ്രയോഗത്തിനു ശേഷം അടുത്തത് യു.പിയാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
മോദി, യോഗി പോലുള്ള രാഷ്ട്രീയം അധികാരത്തിലെത്തിയതും ഹിന്ദു രാഷ്ട്രമെന്ന ഭീഷണിയും നിലനില്‍ക്കുമ്പോഴും പ്രതിപക്ഷ കക്ഷികളുടെ ഉത്തരവാദിത്തം എന്താണ്? ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പൊഴിച്ചാല്‍ മിക്കവാറും അവര്‍ ആത്മഹത്യാപാതയിലായിരുന്നു. നീക്കുപോക്കു നടത്തി സഖ്യങ്ങള്‍ സ്ഥാപിക്കുന്നതിനു പകരം മിക്ക നേതാക്കളും അവരുടെ ഇടുങ്ങിയ ഈഗോയുമായി കഴിയുകയായിരുന്നു. ഹിന്ദു രാഷ്ട്രമെന്ന ഭീക്ഷണി ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്നതല്ല. ഭരണഘടന നിലകൊള്ളുന്ന സ്വാതന്ത്ര്യം, ഏകത, സാഹോദര്യം, സാമൂഹ്യ നീതി, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നടപടികള്‍ക്കെല്ലാം ഭീഷണിയാണ്.
ഈ ദശാസന്ധിയില്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നാണ് നിരവധി രാഷ്ട്രീയ നിരീക്ഷകന്മാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്ര അജണ്ട വളരുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. മറ്റു ചില പാര്‍ട്ടികള്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ സമ്മര്‍ദ വിധേയമായി അനുസരിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലും ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. ജാതിയാണ് മാനദണ്ഡമെന്നും സ്വേച്ഛാധിപത്യ രാഷ്ട്രമാണ് രാഷ്ട്രീയ സംവിധാനമെന്നും കഴിഞ്ഞ കാലങ്ങളില്‍ വാഴ്ത്തിപ്പോന്ന സംഘടനയായ ആര്‍.എസ്.എസ് പ്രത്യയശാസ്ത്ര അര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണത്.
ജനാധിപത്യ, മതേതര മൂല്യങ്ങള്‍ പൂര്‍ണ തലത്തില്‍ വാസ്തവമാക്കുന്നതില്‍ മറ്റു മിക്ക പാര്‍ട്ടികള്‍ക്കും കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമായിരിക്കാം. അവസരവാദ സഖ്യങ്ങളും അവര്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ മിക്കവരും ഇന്ത്യന്‍ ദേശീയതയുടെ തന്ത്രത്തിനുള്ളിലാണ്. ബി.ജെ.പിയാകട്ടെ ഹിന്ദു ദേശീയതയിലും. അവരുടെ പ്രയാണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? യോഗിയുടെ അധികാരാരോഹണം ഉണര്‍ത്തുവിളിയായി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണാത്തപക്ഷം 2019 ലെ പൊതു തെരഞ്ഞെടുപ്പ് അവര്‍ക്ക് സമ്മാനിക്കലാകും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. ആ സമയത്ത് ഉത്തര്‍പ്രദേശില്‍ അവരുടെ വോട്ട് വിഹിതം 41 ശതമാനമായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 39 ശതമാനമായി. എന്തുകൊണ്ടാണ് മറ്റു പാര്‍ട്ടികള്‍ ബി.ജെ.പിയുടെ അജണ്ട മനസിലാക്കാത്തത്? സമൂഹത്തില്‍ ഏറ്റവും അസ്ഥിവാരമുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ്. പൂര്‍ണമായും ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരാണ് കോണ്‍ഗ്രസ്. എന്നാല്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും കാലത്തെ പ്രതാപം ഇപ്പോഴില്ല.
കമ്യൂണിസ്റ്റുകളായ സി.പി.ഐയും സി.പി.എമ്മും ആക്രമണാത്മക വര്‍ഗീയ പാര്‍ട്ടികളായാണ് കാണുന്നത്. സമൂഹത്തിലെ നല്ലൊരു വിഭാഗം അവരെ ഫാസിസ്റ്റ് പാര്‍ട്ടിയായാണ് വിലയിരുത്തുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ വളരെ അസ്ഥിരമായതാണ്. കഴിഞ്ഞ കാലങ്ങളില്‍ അവയില്‍ പലതും ബി.ജെ.പിയുടെ സഖ്യകക്ഷികളുമായിരുന്നു. ഇയ്യിടെ ഉദിച്ച ആംആദ്മി പാര്‍ട്ടിക്ക് അഴിമതി അവസാനിപ്പിക്കും എന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ നേരിട്ട് മത്സരിക്കണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളു. ദേശീയ തലത്തില്‍ ജനാധിപത്യ ശക്തികളുടെ സഖ്യത്തെ തടയാനുള്ള വിഭാഗീയ രാഷ്ട്രീയമാണ് അവരുടേതെന്ന് ഒരുപക്ഷേ കാലം തെളിയിക്കും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തെ സംരക്ഷിക്കാനായി പൊതുവേദി രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. യോഗിയുടെ അധികാര പ്രവേശത്തോടെ വ്യക്തമായത് ആര്‍.എസ്.എസ് നിയന്ത്രണത്തിലല്ലാത്ത പാര്‍ട്ടികള്‍ ഒന്നുകില്‍ സ്വയം തൂങ്ങാനോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൊലക്കു കൊടുക്കാനോ തയാറാകേണ്ടി വരുമെന്നാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് സഖ്യം പോലുള്ളവ മാത്രമേ വരും കാലങ്ങളില്‍ ഫലപ്രദമാകുകയുള്ളൂ.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്‍ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി