Connect with us

Video Stories

വാര്‍ത്തകള്‍ വിലക്കേണ്ടത് ആരുടെ ആവശ്യമാണ്

Published

on

ജനാധിപത്യത്തിന്റെ ഓശാരത്തണലില്‍ ഉണ്ടുമയങ്ങുന്നവരില്‍ ചിലര്‍ക്ക് ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ക്കും അവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ എന്തെങ്കിലുമൊന്ന് എതിരായി പറഞ്ഞില്ലെങ്കില്‍ ഉറക്കംവരില്ലെന്ന സ്ഥിതി അടുത്ത കാലത്തെ ഫാഷനായിരിക്കുന്നു. ഒരു കേസില്‍ തത്‌സംബന്ധിയായ വാര്‍ത്തകളും മാധ്യമ സമ്മേളനവും വിലക്കിയ സബ്‌കോടതിവിധി ഹൈക്കോടതി കയ്യോടെ സ്റ്റേ ചെയ്യുകയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് പറയുകയും ചെയ്തത് അധികാരത്തിന്റെ അമിതാന്നം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഗസറ്റ് വാദികള്‍ക്കുള്ള അതിശക്തമായ മുന്നറിയിപ്പാണ്. മന്ത്രിസഭാതീരുമാനങ്ങള്‍ ഗസറ്റിലൂടെ വായിച്ചറിയണമെന്ന് പറഞ്ഞവരുടെ തിരുശേഷിപ്പുകളാണ് കഴിഞ്ഞദിവസങ്ങളില്‍ ഒരു ജഡ്ജിയില്‍നിന്നും ജയരാജനില്‍നിന്നും നാം കേട്ടത്. കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെമേല്‍ സാമാന്യ ജനതക്ക് തോന്നിത്തുടങ്ങിയിട്ടുള്ള ഈ മാധ്യമ അസ്‌ക്യതാ പരമ്പരയിലെ പുതിയൊരു എപ്പിസോഡാണ് ചൊവ്വാഴ്ച കേരള നിയമസഭക്കകത്ത് നാം കണ്ടതും കേട്ടതുമായ മാധ്യമ നിയന്ത്രണത്തിനുവേണ്ടിയുള്ള സി.പി.എം നേതാവിന്റെ അട്ടഹാസം.
‘കുറച്ച് പത്രങ്ങളും ചാനലുകളും വിചാരിച്ചാല്‍ എന്തും എഴുതിവിടാമെന്നാണ് കരുതുന്നത്. തെറ്റായ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം.’ ചൊവ്വാഴ്ച നിയമസഭയില്‍ സി.പി.എം കേന്ദ്ര സമിതി അംഗവും പിണറായി മന്ത്രിസഭയിലെ മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ എം.എല്‍.എ പറഞ്ഞതിങ്ങനെ. ജയരാജന്റെ മകന് യു.എ.ഇയില്‍ ചെക്ക്‌കേസുണ്ടെന്ന് പ്രതിപക്ഷത്തെ അനില്‍ അക്കര ഉന്നയിച്ച ആരോപണത്തിന് മറുപടി പറയവെയാണ് ജയരാജന്‍ മാധ്യമങ്ങള്‍ക്കെതിരെ കുരച്ചുചാടിയത്. യാദൃച്ഛികമെന്ന് പറയട്ടെ, ഒപ്പം കൗതുകകരവും, ഇതേസഭയില്‍ തന്നെയാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനുമായ പിണറായി വിജയന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ശ്രമങ്ങളെ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചത്. കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പെങ്കില്‍ തനിക്കും തന്റെ മകനുമെതിരായ വിമര്‍ശനത്തെ പ്രായേഗികപൂര്‍വവും പക്വതയോടെയും നേരിടേണ്ട ഭരണപക്ഷ എം.എല്‍.എയെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഭരണകക്ഷിക്കാര്‍.
മാധ്യമ പ്രവര്‍ത്തകരും മനുഷ്യരായതിനാല്‍ അവര്‍ക്കുകിട്ടുന്ന വിവരങ്ങളിലും നിഗമനങ്ങളിലും തെറ്റുകള്‍പറ്റാം. അതിനെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാപൗരന്മാര്‍ക്കുമുണ്ട്; അപകീര്‍ത്തികരമെങ്കില്‍ ശിക്ഷിക്കാനുള്ള വകുപ്പുകളും. എന്നാല്‍ തെറ്റായ വാര്‍ത്തകളെഴുതുന്നവരെ ശിക്ഷിക്കാന്‍ നിയമം ഉണ്ടാക്കുകയെന്നാല്‍ അത് ജനാധിപത്യത്തിന്റെ മരണമണിയെന്നേ വിലയിരുത്താനാകൂ. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമൊന്നും ഏതെങ്കിലുമൊരു കക്ഷിയുടെയോ പ്രസ്ഥാനത്തിന്റെയോ മാത്രം ഔദാര്യമോ സംഭവാനയോ അല്ല. പതിറ്റാണ്ടുകളായി സ്വാതന്ത്ര്യസമരത്തിലൂടെയും ശേഷവും ഇന്ത്യയിലെ ജനലക്ഷങ്ങള്‍ പോരാടിയും ജീവന്‍ ത്യജിച്ചും നേടിയെടുത്തതാണ് അത്തരം മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ. ഏതെങ്കിലുമൊരു അധികാര മോഹിക്ക് തോന്നുമ്പോള്‍ വലിച്ചുനീട്ടാനും മറ്റൊരിക്കല്‍ ചുരുട്ടിക്കൂട്ടാനുമുള്ളതല്ല അവയൊന്നും. ‘എനിക്ക് എന്റെ അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വേണം. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ തുല്യമാണതും. എന്നാല്‍ നിങ്ങളുടെ അഭിപ്രായ പ്രകടനങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍വരെ താന്‍ തയ്യാറാണ്’ എന്ന് പ്രഖ്യാപിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാര്‍ട്ട രചിച്ചത് നമ്മുടെ മാതൃഭൂമിയിലാണ്. മഹാത്മാവിന്റെ ആ വാക്കുകള്‍ ഇന്നും ലോക ജനത അത്യാദരങ്ങളോടെയാണ് കൊണ്ടാടുന്നത്. അതുകൊണ്ടുതന്നെയാണ് ലോകത്ത് പലയിടത്തും ഇന്നും ഏത് സ്വേച്ഛാധിപതിയുടെയും മുഖത്തുനോക്കി തെറ്റ് ചൂണ്ടിക്കാട്ടാനുള്ള ആര്‍ജവം ആവര്‍ത്തിക്കപ്പെടുന്നതും. ദൈവം തെറ്റുചെയ്താവും അത് മുഖത്തുനോക്കി പറയുന്നവരെന്നാണ് കമ്യൂണിസ്റ്റുകാരെക്കുറിച്ച് പൊതുവെ പറയാറ്. എന്നാല്‍ അവരില്‍നിന്നാണ് കേരളത്തിലിന്ന് നമ്മള്‍ മാധ്യമ പ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ അടക്കമുള്ള അധികാര ഹുങ്കിന്റെ മെഗ്ലോമാനിയ മുഴക്കങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇത് വൈരുധ്യമായി തോന്നാമെങ്കിലും ചരിത്രത്തില്‍ ഇക്കൂട്ടര്‍ നമുക്ക് തന്നിട്ടുള്ളതത്രയും അധികാരം ദുഷിപ്പിക്കുമെന്ന സിദ്ധാന്തത്തിന്റെ ശരിവെപ്പുകള്‍ തന്നെയാണ്.
കഴിഞ്ഞദിവസമാണ് ഇടത് എം.എല്‍.എയുടെ മകന്‍ നല്‍കിയ ഹര്‍ജിയില്‍ കരുനാഗപ്പള്ളി സബ്‌കോടതി മാധ്യമ സമ്മേളനം നടത്തരുതെന്നും വാര്‍ത്തകള്‍ നല്‍കരുതെന്നും വിധി പുറപ്പെടുവിച്ചത്. ഹര്‍ജി തൊണ്ടതൊടാതെ വിഴുങ്ങിയ ജഡ്ജി പ്രതികളെ കേള്‍ക്കാതെ ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നൊരു ഉത്തരവിറക്കുകയായിരുന്നു. ഭരണഘടന അനുശാസിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലും വായിക്കാതെയാണ് ന്യായാധിപനെന്ന് പറയുന്നയാള്‍ കോടതിയിലിരുന്ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നോട്ടീസ് പതിക്കാന്‍ ഉത്തരവിട്ടതും അത് നടപ്പാക്കിയതും. ഇക്കാര്യത്തിലും ഇപ്പോഴും കോടതികളില്‍ തുടരുന്ന മാധ്യമ വിലക്കുകളുടെ കാര്യത്തിലും പിണറായി സര്‍ക്കാരിന്റെ സമീപനം അകത്തൊന്നും പുറത്ത് മറ്റൊന്നുമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
മന്ത്രിമാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ നിയമം പാസാക്കാന്‍ ശ്രമിച്ചതും പൗര ബോധമുള്ളവരുടെ സമ്മര്‍ദത്താല്‍ പെട്ടിയില്‍വെക്കേണ്ടതും അധികകാലം മുമ്പല്ല. ഇങ്ങ് കേരളത്തിലും അത്തരം നിയന്ത്രണവും നിയമവും വേണമെന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിന്ന് സി.പി.എം നേതാവ് വിളിച്ചുപറയുമ്പോള്‍ അതിന് റാന്‍മൂളാന്‍ ജനാധിപത്യവിശ്വാസിയായ മലയാളിക്കും മാധ്യമ പ്രവര്‍ത്തകനും മനസ്സില്ലെന്ന് വിനയത്തോടെ അറിയിക്കട്ടെ. മറയ്ക്കപ്പെടാത്ത സൂര്യരശ്മികളേറ്റാണ് ധാന്യമണികളിലെ പുഴുക്കള്‍ നശിക്കുകയെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാവട്ടെ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending