Connect with us

Video Stories

കയ്യോടെ പിടികൂടിയ സംവരണ അട്ടിമറി

Published

on

സംസ്ഥാന സര്‍ക്കാരിലെ ഐ.എ.എസിന് താഴെയുള്ള 150 ഓളം ഉന്നത തസ്തികകള്‍ക്കായി ഉടന്‍ ആരംഭിക്കാനിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) നടപ്പാക്കേണ്ട ഭരണഘടനാദത്തമായ സംവരണാവകാശം നിഷേധിക്കുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുകയാണിപ്പോള്‍. കെ.എ.എസ് കേഡറിലേക്ക് നിയമിക്കപ്പെടുന്നവരില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും ഗസറ്റഡ് ജീവനക്കാരില്‍നിന്നും സാമുദായിക സംവരണം പാലിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നേരത്തെയുണ്ടായിരുന്ന ധാരണ. രണ്ടും മൂന്നും സ്ട്രീമിലെ നിയമനത്തിലായിരുന്നു ആശങ്ക. ഒന്നാമത്തേത് പൊതുജനങ്ങളില്‍നിന്ന് നേരിട്ടുള്ള നിയമനമായതിനാല്‍ പി.എസ്.സിക്ക് അക്കാര്യത്തില്‍ പ്രത്യേക ഉത്തരവിന്റെ ആവശ്യമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സര്‍വീസില്‍ 50 ശതമാനത്തിനടുത്ത് സംവരണം നിലവിലുള്ളപ്പോള്‍ കെ.എ.എസ്സില്‍ 16.5 ശതമാനം സംവരണം മാത്രം നടപ്പാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷേ മുന്നിട്ടിറങ്ങിയത്. 2017 ഡിസംബര്‍ 29നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംവരണ നിഷേധത്തിനെതിരെ മുസ്‌ലിംലീഗും കോണ്‍ഗ്രസും ന്യൂനപക്ഷ-പിന്നാക്ക-ദലിത് അവകാശ സംരക്ഷണ സംഘടനകളും അതിശക്തമായി രംഗത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ ഗൂഢനീക്കം പൊതുസമക്ഷം കയ്യോടെ പിടികൂടപ്പെടുകയായിരുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക നയമനുസരിച്ചുള്ള സാമ്പത്തിക സംവരണം സര്‍ക്കാര്‍ മേഖലയില്‍ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന കേരള സര്‍ക്കാരിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിതന്നെയാണ്. മുസ്‌ലിംലീഗിനെയും മുസ്‌ലിം സംഘടനകളെയും പിന്നാക്ക ദലിത് സംഘടനകളെയും സംബന്ധിച്ച് പുതിയ സര്‍ക്കാര്‍തീരുമാനം വലിയ ചാരിതാര്‍ത്ഥ്യജനകമാണെന്ന കാര്യത്തില്‍ സംശയമില്ല. ചൊവ്വാഴ്ച പട്ടിക ജാതി വര്‍ഗ ക്ഷേമവകുപ്പുമന്ത്രി എ.കെ ബാലനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ സംവരണം ബാധകമാകാത്ത തസ്തികകളില്‍ ചട്ടം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ ഇരുട്ടിന്റെ മറവില്‍ നടത്താനിരുന്ന സി.പി.എമ്മിന്റെ ഗൂഢ നീക്കമാണ് ഇതോടെ പൊളിഞ്ഞുപാളീസായിരിക്കുന്നത്.
‘മുഴുവന്‍ തസ്തികയിലും സംവരണം പാലിക്കണമെന്ന പി.എസ്.സി നിര്‍ദേശം പാലിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതുസംബന്ധിച്ച് പി.എസ്.സി നല്‍കിയ നോട്ടീസ് ഇതുവരെ ചര്‍ച്ച ചെയ്യാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല’.2017 നവംബര്‍ 24ന് ‘കെ.എ.എസ്സില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ പിന്നാക്ക ന്യൂനപക്ഷ ദലിത് ജിഹ്വയായ ‘ചന്ദ്രിക’ ഒന്നാം പേജിലെ ലീഡായി റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്തയിലെ വരികളാണിവ. രണ്ടുതവണ മുഖപ്രസംഗത്തിലൂടെയും ഇതരവാര്‍ത്തകളിലൂടെയും നീതി നിഷേധത്തിനെതിരായ പോരാട്ടം അഭംഗുരം തുടര്‍ന്നു. കെ.എ.എസ്സിലെ സംവരണ നിഷേധം സംബന്ധിച്ച് ആദ്യമായി സര്‍ക്കാരിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധയില്‍പെടുത്തിയത് മുസ്‌ലിംലീഗായിരുന്നു. വിവിധ മുസ്‌ലിം-പിന്നാക്ക-ദലിത് സംഘടനകളും യു.ഡി.എഫും സര്‍വീസ് സംഘടനകളും സമരവുമായി രംഗത്തുവന്നു. അതിന്റെ ഭാഗമായാണ് പഞ്ചായത്ത് തലങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. ന്യൂനപക്ഷ-പട്ടിക വിഭാഗ കമ്മീഷനുകളും സര്‍ക്കാരിനോട് വിശദീകരണംതേടി. ഡിസംബറില്‍ സംസ്ഥാന നിയമസഭയില്‍ മുസ്‌ലിംലീഗ്‌നേതാവ് ടി.എ അഹമ്മദ്കബീര്‍ വിഷയത്തില്‍ സമഗ്രമായ പ്രഭാഷണം നടത്തി.
മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ സംവരണ സംരക്ഷണമുന്നണി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സമരം വ്യാപിപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ കീഴടങ്ങല്‍. പിന്നാക്ക ദലിത് സംഘടനകളുടെ ഒത്തൊരുമയും ജാഗ്രതയുമാണ് ഈ വിജയത്തിന് നിദാനമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഈ പിറകോട്ടുപോക്കിന് തയ്യാറായതെന്ന് വേണം അനുമാനിക്കാന്‍. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ തീരുമാനം വീണ്ടും അടിച്ചേല്‍പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന ആശങ്ക അസ്ഥാനത്തുള്ളതല്ല.
ഭരണം എന്നത് രാഷ്ട്രീയ നേതൃത്വത്തിലേക്കാളുപരി ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കൈകളിലാണ് അര്‍പ്പിതമായിരിക്കുന്നത്. നിലവിലെ തസ്തികകളില്‍തന്നെ ആയിരക്കണക്കിന് തസ്തികകള്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷനായിരുന്നു. ഇതിന് പരിഹാരമായി അവരുടെ ബാക്‌ലോഗ് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വേണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു പലരും. കെ.എ.എസ് തസ്തിക സൃഷ്ടിക്കപ്പെടുമ്പോള്‍പോലും നിലവിലെ കേന്ദ്ര സര്‍വീസുകളിലെയും ഐ.എ.എസ്സിലെയും സംവരണത്തോത് എത്രയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കേന്ദ്ര സെക്രട്ടറിയേറ്റിലെ ഏതാണ്ട് 50 ശതമാനം തസ്തികകളിലും ഇപ്പോഴും തുടരുന്നത് മുന്നാക്ക ജാതിക്കാരാണ്. എന്നിട്ടാണ് കേരളത്തിലും സമാനമായ നീക്കത്തിന് ഇടതുപക്ഷം മുന്നോട്ടുവന്നതെന്ന് ചിന്തിക്കുമ്പോള്‍ അതിലെ ഗൂഢപദ്ധതി ഊഹിക്കാവുന്നതേ ഉള്ളൂ. ആര്‍ക്കുവേണ്ടി തൊഴിലാളി വര്‍ഗത്തിന്റേതെന്ന് അഭിമാനിക്കുന്ന പാര്‍ട്ടി നിലകൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. 1957ല്‍ തന്നെ ഇ.എം.എസ് സര്‍ക്കാര്‍ സാമ്പത്തികസംവരണത്തെ അനുകൂലിച്ചിരുന്നുവെന്ന് അറിയുമ്പോള്‍ കെ.എ.എസ്സിലൂടെ പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചതും സവര്‍ണ വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന ്‌വ്യക്തം.
കെ.എ.എസ്സിനെക്കുറിച്ച് പറയുന്ന ഘട്ടത്തില്‍തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാനിരിക്കുന്ന സാമ്പത്തിക സംവരണത്തെക്കുറിച്ചും മന്ത്രി ബാലന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുകയുണ്ടായി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സി.പി.എം അടക്കം പിന്തുണച്ച സാമ്പത്തിക സംവരണ ബില്ലുപ്രകാരം പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും താമസംവിനാ തീരുമാനിച്ചിരിക്കുകയാണ്. നിയമത്തിലെ എട്ടു ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് എന്നത് ആദായ നികുതി ഒടുക്കുന്നവരെ ഒഴിച്ച് എന്നാക്കി മാറ്റുമെന്നാണ് മന്ത്രി പറയുന്നത്. ഇതും ഭാവിയിലെ സാമ്പത്തിക സംവരണത്തിന്റെ മുന്നോടിയായി വേണംകാണാന്‍. സംവരണം എന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്നും അത് പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് ഭരണ സംവിധാനത്തില്‍ പങ്കാളിത്തത്തിനുവേണ്ടിയുള്ളതാണെന്നും പ്രഖ്യാപിച്ചത് രാജ്യത്തെ ഭരണഘടനാനിര്‍മാതാക്കളാണ്. അതിനെ അട്ടിമറിച്ചുകൊണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും ഒരേനാണയത്തിന്റെ ഇരുവശങ്ങളെപോലെ സാമ്പത്തിക സംവരണനിയമം പാര്‍ലമെന്റില്‍ തിടുക്കപ്പെട്ട് പാസാക്കിയെടുത്തത്. ഇപ്പോള്‍ സി.പി.എം പറയുന്നത് ബില്ല് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു സ്റ്റണ്ടാണെന്നാണ്. ഇതിലും വലിയ ഇരട്ടത്താപ്പും വേറെയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending