Connect with us

Video Stories

സ്വയം നീറോയാകരുത് മുഖ്യമന്ത്രി

Published

on

ആചാരം ലംഘിച്ച് ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രണ്ടുയുവതികള്‍ ഔദ്യോഗികമായി ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരളം പുലര്‍ന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള വനിതകളുടെ ശബരിമലക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് മൂന്നു മാസവും മൂന്നു ദിവസവും പിന്നിട്ടശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ മലയാളികളായ രണ്ട് യുവതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയതായി അവകാശപ്പെടുന്നത്. ആര്‍ത്തവ പ്രായത്തിലുള്ള വനിതകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ രംഗത്തുള്ള വിശ്വാസികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ആചാരലംഘനമായും ചതിയായുമാണ് സംഭവത്തെ വിലയിരുത്തുന്നത്. എന്നാല്‍ ഇടതുപക്ഷസര്‍ക്കാരും യുക്തിവാദികളും വലിയ നേട്ടമായാണ് സംഭവത്തെ സ്വയം പ്രകീര്‍ത്തിക്കുന്നത്. പരസ്യമായി തെരുവിലിറങ്ങാനും ഭരണകക്ഷിക്കാര്‍ ധൈര്യം കാട്ടുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും വെറുതെ വിടുന്നില്ല. ശബരിമല കര്‍മസമിതി ഇന്ന് സംസ്ഥാന ഹര്‍ത്താലിനുകൂടി ആഹ്വാനം ചെയ്തിരിക്കുകയാണ്. കടകള്‍ തുറക്കുമെന്ന് വ്യാപാരികളും പറയുന്നു. ഫലത്തില്‍ അല്‍പനാളായി നിലനിന്ന ശാന്തമായ അന്തരീക്ഷത്തിന് കുഴിതോണ്ടിയിരിക്കുകയാണ് സര്‍ക്കാരും സംഘ്പരിവാരവും. പ്രളയപുനരധിവാസവും കേരളപുനര്‍നിര്‍മാണവും പോലുള്ള നീറുന്ന ജനകീയപ്രശ്‌നങ്ങളില്‍നിന്ന് തലയൂരാനുള്ള അടവാണിത്. ഇന്നലെ ഉച്ചയോടെ ക്ഷേത്രം തന്ത്രി നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയശേഷം നടതുറന്നുകൊടുക്കുകയും ഭക്തര്‍ ദര്‍ശനം തുടരുന്നുമുണ്ടെങ്കിലും വിഷയം അവിടംകൊണ്ട് തീരുന്നമട്ടില്ല.
ഇരുപതോളം യുവതികള്‍ ഇതിനകം ക്ഷേത്രത്തില്‍ കയറാനായി എത്തിയെങ്കിലും അവരില്‍ ഭൂരിപക്ഷം പേരും യഥാര്‍ത്ഥവിശ്വാസികളല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നലെ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും ഡിസംബര്‍ 24ന് ക്ഷേത്ര ദര്‍ശനത്തിന ്തയ്യാറായി വന്നെങ്കിലും സുരക്ഷാകാരണം പറഞ്ഞ് അവരെ പിന്തിരിപ്പിച്ച് അയക്കുകയായിരുന്നു പൊലീസ്. ശബരിമലയില്‍ യുവതികള്‍ ഇപ്പോള്‍ കയറേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം വകുപ്പുമന്ത്രി കഴിഞ്ഞദിവസം തുറന്നുപറയുകയും ചെയ്തതാണ്. ഇതിനിടെയാണ് പൊടുന്നനെ തിരക്ക് അധികമില്ലാത്ത തക്കംനോക്കി ബിന്ദുവിനെയും കനകദുര്‍ഗയെയും ദര്‍ശനം നടത്തിച്ചിരിക്കുന്നത്. ഇവര്‍ക്ക് പൊലീസ് മഫ്ത്തിയില്‍ അകമ്പടി സേവിച്ചതായാണ് വിവരം. വളരെ ഗൂഢമായി കാലേക്കൂട്ടി ആസുത്രണം ചെയ്താണ് സര്‍ക്കാര്‍ ഈ ഓപറേഷന്‍ നടപ്പാക്കിയതെന്ന് വ്യക്തം. ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ പ്രതിഷേധിച്ചില്ലെന്നാണ ് ഇരുവരും പറയുന്നത്. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ളതാണ് യുവതികളുടെ ശബരിമല പ്രവേശം എന്നാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണത്തോടെ മനസ്സിലാക്കേണ്ടത്.
സുപ്രീംകോടതി വിധിക്കെതിരെ 49 പുന:പരിശോധനാഹര്‍ജികള്‍ വന്നെന്നും അതിന്മേല്‍ ജനുവരി 22ന് വാദം കേള്‍ക്കുമെന്നും അഞ്ചംഗ ഭരണഘടനാബെഞ്ചിലെ തലവനായ ചീഫ്ജസ്റ്റിസ് തന്നെ ഉത്തരവിറക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു പ്രകോപനത്തിന് പിണറായി സര്‍ക്കാര്‍ മുതിര്‍ന്നത് ഒട്ടും ശരിയായില്ല. കഴിഞ്ഞ മൂന്നുമാസവും വിധി നടപ്പാക്കുമെന്നു പറയുകയും അത് പ്രയോഗത്തില്‍ വരുത്താതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ വിശ്വാസികളുടെയും ബി.ജെ.പിയുടെയും ശ്രദ്ധതിരിച്ചശേഷം യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്തിമവിധി വരുന്നതുവരെ യുവതീപ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രിമാരും സി.പി.എമ്മും പറഞ്ഞുകൊണ്ടിരുന്നത് അപ്പോള്‍ എന്തിനായിരുന്നു? സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് രണ്ടാമതായാണ് റിവ്യൂഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1975ല്‍ കേശവാനന്ദഭാരതി കേസില്‍ ഇത്തരത്തില്‍ വാദം കേട്ടെങ്കിലും അതിന്റെ വിധി വരുന്നതിനുമുമ്പ് ഭരണഘടനാബെഞ്ചിനെ ചീഫ്ജസ്റ്റിസ് പിരിച്ചുവിടുകയായിരുന്നു. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരെ വാദം കേള്‍ക്കേണ്ടത് ഏഴംഗ ബെഞ്ചായിരിക്കണമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതൊക്കെ വ്യക്തമാക്കുന്നത് തുല്യാവകാശവും വിശ്വാസ സ്വാതന്ത്ര്യവും എന്ന വ്യത്യസ്തമായ രണ്ട് മൗലികാവകാശങ്ങള്‍ ഇപ്പോഴും കോടതിയുടെ തീര്‍പ്പിന് അപ്പുറമാണെന്നാണ്. കോടതിവിധിക്കുശേഷം ഉടന്‍തന്നെ വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് അതിനെതിരെ വിശ്വാസികള്‍ക്ക് സംഘടിക്കാനും ബി.ജെ.പിക്ക് ആയുധം കൊടുക്കുന്നതിനും കാരണമായത്. സാമുദായികമായി സമൂഹത്തെ വിഭജിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ബ്രിട്ടീഷ് കാലത്തെ ‘വിഭജിച്ചുഭരിക്കുക’ എന്ന രീതിയാണ്. ആക്ടിവിസ്റ്റുകളും മതവിരോധികളുമായ യുവതികളെ പൊലീസ് അകമ്പടിയോടെ ദര്‍ശനത്തിന് നടത്തിയ ശ്രമങ്ങളെല്ലാം സംഘ്പരിവാര്‍ ആശയക്കാര്‍ക്ക് പ്രയോജനമാകുകയായിരുന്നു. അതാണ് ഒരിക്കല്‍കൂടി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതുവഴി യു.ഡി.എഫിനെ തളര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും.
വനിതാമതിലിലെ വിടവ് കണ്ടുപിടിച്ച് സി.പി.എമ്മിനെതിരെ ആയുധമാക്കാന്‍ മണ്ടിനടന്ന ബി.ജെ.പിക്കാര്‍ക്ക് കിട്ടിയ കനത്ത പ്രഹരംകൂടിയാണ് ഇരുട്ടുമറവിലെ ഈ യുവതീപ്രവേശനം. ശബരിമലയിലെ ബി.ജെ.പിയുടെ നാമജപ പ്രതിഷേധം ഹൈക്കോടതിവിധിയോടെ സ്വയം ബലക്ഷയമായതോടെ സെക്രട്ടറിയേറ്റ് നടയിലേക്ക് സമരം മാറ്റിയ ബി.ജെ.പിക്ക് സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യം കണ്ടെത്താനോ തടയാനോ കഴിഞ്ഞില്ല. മാത്രമല്ല, അവരുടെ സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനൊപ്പമല്ല ആര്‍.എസ്.എസ് എന്ന് വ്യക്തമായതുമാണ്. ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ചയും ആവശ്യപ്പെടുമ്പോള്‍ മോദിയുടെ തന്നെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുമ്പ് ട്വീറ്റിലൂടെ പറഞ്ഞത്, സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ച് ഇന്നലെയും ബി.ജെ.പി എം.പി രംഗത്തുവന്നു. ആചാരസംരക്ഷണത്തെക്കുറിച്ച് പറയുന്ന മോദിയുടെ ഭരണത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മുസ്‌ലിംകളുടെയും മറ്റും വിശ്വാസചടങ്ങുകള്‍ക്കെതിരെ കൊല്ലും കൊലയുമായി രംഗത്തിറങ്ങുന്നതും പുത്തരിയല്ല. കമ്യൂണിസ്റ്റുകളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് മനുഷ്യരാരെങ്കിലും വിശ്വാസിയാകുന്നതില്‍ എതിര്‍പ്പല്ലാതെ ഉണ്ടാകാന്‍ ആദര്‍ശവശാല്‍ സാധ്യവുമല്ല. അപ്പോള്‍ സി.പി.എമ്മിനും ബി.ജെ.പിക്കും സംഘ്പരിവാരത്തിനും അവരുടെ സ്വന്തം വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തുക എന്ന ചിന്ത മാത്രമാണുള്ളതെന്ന് ശബരിമലവിഷയത്തിലെ അവരുടെ മുട്ടാപ്പോക്ക് നിലപാടുകള്‍ ജനസമക്ഷം ബോധ്യപ്പെടുത്തുന്നുണ്ട്. ഈ പൊറാട്ടുനാടകങ്ങള്‍ നിര്‍ത്തി രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ ഖണ്ഡിതമായ തീര്‍പ്പ് ഉണ്ടാകുന്നതുവരെ കാത്തുനില്‍ക്കാനുള്ള വിവേകമാണ് പൊതുസമൂഹത്തെ ഓര്‍ത്ത് ഇരുപാര്‍ട്ടികളും സ്വീകരിക്കേണ്ടത്. തീര്‍ത്തും വികാരപരമായൊരു വിഷയത്തെ തീകൊള്ളികൊണ്ട് ചൊറിഞ്ഞ് ചുളുവില്‍ നവോത്ഥാന നായകരാകാന്‍ ആരും പരിശ്രമിക്കേണ്ട. റോം കത്തുമ്പോള്‍ വീണ വായിച്ച നീറോയാകരുത് മുഖ്യമന്ത്രി.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending