Connect with us

Video Stories

തീ തീറ്റിക്കുന്ന തീവണ്ടി യാത്ര

Published

on

തീവണ്ടി എന്ന പേരിന് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുകയാണ് ഇപ്പോള്‍ നമ്മുടെ ഓരോ ട്രെയിന്‍യാത്രയും. അത്യാവശ്യകാര്യങ്ങള്‍ക്കായി വിവിധ ദിക്കുകളിലേക്ക് പോകേണ്ടിവരുന്ന ജനങ്ങളുടെ മനസ്സില്‍ തീ കോരിയിടുകയാണ് വൈകിയോടുന്ന ഓരോ ട്രെയിനും. ഇതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി നിരന്തരം പരാതിപ്പെടുകയാണ് കേരളത്തിലെ ട്രെയിന്‍യാത്രക്കാര്‍. എന്നിട്ടും പരിഹാരം ബധിരകര്‍ണങ്ങളില്‍ പതിക്കുന്നതാണ് അനുഭവം. സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഒരേപോലെയാണ് ഏതാനും മാസങ്ങളായി വൈകിയോട്ടം പതിവാക്കിയിരിക്കുന്നത്. പൊതു-സ്വകാര്യഓഫീസ് ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ദിവസവേതനത്തിനും മറ്റുമായി സമയവും കയ്യില്‍ പിടിച്ചുകൊണ്ട് യാത്രതിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വൈകിയോട്ടം എന്നത് തൊഴിലിനെയും വരുമാനത്തെയും വരെ ബാധിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. വൈകിയോട്ടം മുമ്പേ പതിവാണെങ്കിലും പാളം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വൈകിയോട്ടം. എന്നാല്‍ ഇത് ജനങ്ങള്‍ ഏറ്റെടുക്കേണ്ട കുറ്റമാണോ? മലയാളികള്‍ കൃത്യമായി ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരാണെന്നിരിക്കെ നിശ്ചിതസമയം ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ബാധ്യത റെയില്‍വെക്ക് തന്നെയാണ്. ഇത് സാധ്യമാകുന്നില്ലെന്നതാണ് പരാതിക്ക് അടിസ്ഥാനം.
ട്രെയിനുകളുടെ പാളംതെറ്റല്‍ മൂലമുണ്ടാകുന്ന അപകടങ്ങളാണ് പാളം മാറ്റുന്നതിന് കാരണമായിട്ടുള്ളതെന്നത് ശരിതന്നെ. ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ആര്‍ക്കും ട്രെയിനുകളില്‍ യാത്രചെയ്യാന്‍ കഴിയുകയുമില്ല. അടുത്തിടെയായി കേരളത്തില്‍ നിരവധി ട്രെയിന്‍അപകടങ്ങളുണ്ടായി. ഇവ ചരക്കുട്രെയിനുകളാണ് എന്നതാണ് ഒരുആശ്വാസം. ഇതുമൂലവും നിരവധി മണിക്കൂറുകള്‍ ട്രെയിനുകളില്‍ ഇരിക്കേണ്ട അവസ്ഥയുണ്ടായി. വിള്ളലുകളാണ് കേരളത്തിലെ ഗുഡ്‌സ് ട്രെയിനുകളുടെ പാളംതെറ്റലിന് കാരണമായി പറഞ്ഞിരുന്നത്. പാലക്കാടിനും തിരുവനന്തപുരത്തിനുമിടയില്‍ നൂറിലധികം ഇടത്ത് പാളം വിണ്ടതായി റെയില്‍വെ തന്നെ സമ്മതിക്കുന്നുണ്ട്. ഇക്കാരണത്താലാണ് പാളം പുതുക്കിപ്പണിയുക എന്ന ദൗത്യത്തിലേക്ക് റെയില്‍വെ ചിന്തിച്ചുതുടങ്ങിയതും നടപ്പിലാക്കിത്തുടങ്ങിയതും. എന്നാല്‍ അതിനും ഇരകളാകുന്നത് അതേ ട്രെയിന്‍യാത്രക്കാരെന്നുവരികില്‍ അത് ക്രൂരമെന്നല്ലാതെന്ത് പറയാന്‍? പ്രതിദിനം അരകിലോമീറ്റര്‍ എന്ന രീതിയില്‍ മാറ്റി സ്ഥാപിക്കുമെന്നായിരുന്നു റെയില്‍വെയുടെ അറിയിപ്പ്. എന്നാല്‍ 2016ല്‍ തുടങ്ങിയ ജോലി ഇനിയെപ്പോള്‍ തീരുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് റെയില്‍വെയും യാത്രക്കാരും. റെയില്‍വെയുടെ ആധുനിക യന്ത്രസാമഗ്രികളുപയോഗിച്ച് പാളങ്ങള്‍ ട്രാക്കിലേക്ക് സ്ഥാപിക്കുന്ന ജോലി ശ്രമകരം തന്നെയെന്നതില്‍ സംശയമില്ല. പക്ഷേ സുരക്ഷക്കുവേണ്ടി എത്രകാലത്തേക്ക് ഈ വൈകിയോട്ടം സഹിക്കേണ്ടിവരും. 52 കിലോഗ്രാം ഉണ്ടായിരുന്ന പാളത്തിന്റെ ഭാരം 60 ആക്കി കൂട്ടിയാണ് സ്ഥാപിക്കുന്നത് എന്നതിനാല്‍ അതിനനുസരിച്ച് സ്ലീപ്പറുകളും മാറ്റേണ്ടിവരുന്നുവെന്നാണ് റെയില്‍വെ പറയുന്നത്. അപകടസാധ്യത മുന്‍നിര്‍ത്തി നവീകരണ ജോലികളോട് സഹകരിക്കണമെന്നാണ് അവരുടെ അഭ്യര്‍ത്ഥന. സ്വകാര്യകരാര്‍ കമ്പനികളെയാണ് ജോലി ഏല്‍പിച്ചിരിക്കുന്നത്. മഴയുള്‍പ്പെടെ പണി നീണ്ടുപോകുന്നതിന് പലകാരണങ്ങളും കരാറുകാര്‍ക്ക് നിരത്താനുണ്ടാകുമെങ്കിലും യാത്രക്കാരോട് മറുപടി പറയേണ്ടത് റെയില്‍വെയാണ്. ടിക്കറ്റ് കൊടുത്തതിന് ശേഷം സര്‍വീസ് റദ്ദാക്കുന്നതടക്കമുള്ള സംഭവങ്ങള്‍ എത്രകേരളം കാണുന്നു. രാത്രികാലത്തുള്ള വണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ കുറെയൊക്കെ കൃത്യസമയം പാലിച്ച് ഓടിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവ രണ്ടുമണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. കാസര്‍കോട്ട് 6.45ന് എത്തേണ്ട മാവേലി എക്‌സ്പ്രസ് 9.45നാണ് കഴിഞ്ഞദിവസം എത്തിയത്. വെരാവല്‍ വൈകിയത് ഏഴുമണിക്കൂറും. ആലപ്പുഴ-ധന്‍ബാദ്, കൊച്ചുവേളി, കേരള, മംഗലാപുരം-ചെന്നൈ, മംഗലാപുരം-തിരുവനന്തപുരം, വേണാട് മുതലായ അവശ്യസര്‍വീസുകളുടെ വൈകിയോട്ടം ചില്ലറപൊല്ലാപ്പല്ല യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നത്. തിരൂരില്‍ യുവാവ് ജീവനക്കാരെ ആക്രമിച്ചതും അപായച്ചങ്ങല വലിച്ചതുമൊക്കെ രോഷം മൂത്താലത് എത്രത്തോളം എന്നതിന് തെളിവാണ്. കോഴിക്കോടിനും ഷൊര്‍ണൂരിനും ഇടയില്‍ പാളം മാറ്റുന്നതിനോടൊപ്പം പുതിയ പാലംപണിയും നടന്നുവരികയാണ്. പകല്‍ നാലുമണിക്കൂറാണ് പണികള്‍ക്കായി മാറ്റിവെക്കുന്നത്. ഇതില്‍ പകുതിയും പാളത്തിലേക്ക് യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിനുള്ള ജോലിയായി പോകുന്നു. വൈകിയോടുന്നതിന് പകരമായി മെമു സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം അധികൃതര്‍ പരിഗണിക്കുന്നേയില്ല. മുന്‍കൂട്ടി അറിയിക്കുന്ന സമയവും കൃത്യമായി പാലിക്കപ്പെടണം.
പ്രതിദിനം രണ്ടരകോടിജനങ്ങളാണ് ഇന്ത്യന്റെയില്‍വെയില്‍ യാത്രചെയ്യുന്നത്. ചരക്കുസേവനം 30 ലക്ഷംടണ്ണും. യൂറോപ്പിലും റഷ്യയിലും മറ്റും ആകാശട്രെയിനുകളുടെ കാലമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍വെ സംവിധാനങ്ങള്‍ അമേരിക്കയില്‍ ഇന്നും അതേപടി തുടരുന്നുണ്ട്. കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ കോടികളുടെ ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ മുംബൈയില്‍ പ്ലാറ്റ്‌ഫോമിനടുത്തുള്ള നടപ്പാലം പൊട്ടിവീണ് മുപ്പതോളം പേരാണ് മരിച്ചത്.
റെയില്‍വെയുടെ സൗകര്യങ്ങള്‍ എത്രകണ്ട് കാലപ്പഴക്കമുള്ളവയാണെന്ന് ഇത് വിളിച്ചോതുന്നു. ലോകത്തെ ഏറ്റവും വലിയ നീളമുള്ള റെയില്‍വെയുള്ള നമുക്ക് എന്തുകൊണ്ട് സാമാന്യ ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള രീതിയില്‍ റെയില്‍വെയെ മാറ്റിയെടുക്കാനാവുന്നില്ല? കൊല്ലം പെരുമണ്‍, കോഴിക്കോട് കടലുണ്ടി പോലുള്ള വന്‍ദുരന്തങ്ങള്‍ക്ക് വേദിയായ നാടാണ് ഈ കൊച്ചു കേരളം. ഇനിയും ഒരപകടം സംഭവിക്കരുതേ എന്നുതന്നെയാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. ജീവനുകള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന കൊടുക്കുമ്പോള്‍ തന്നെ കൂടുതല്‍ കൃത്യതയോടെ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വെ തയ്യാറാകണം. ആളില്ലാ ലെവല്‍ ക്രോസുകളില്ലാതാവുന്നതോടെ അപകടങ്ങള്‍ ഒരുപരിധിവരെ കുറയ്ക്കാനായിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി പാതയില്‍ മീറ്റര്‍ഗേജ് മാറ്റാന്‍ വേണ്ടിമാത്രം ഏഴു വര്‍ഷമാണെടുത്തത്. പുതിയ പാത ഉദ്ഘാടിച്ചപ്പോഴോ നിലവിലുണ്ടായിരുന്ന നാലു ട്രെയിനിന് പകരം മൂന്നായി ചുരുങ്ങി. കേരളത്തിലെ സ്ഥലമെടുപ്പിനെക്കുറിച്ച് പരാതിപ്പെടുന്ന കേന്ദ്രമന്ത്രിക്ക് ഇതേക്കുറിച്ചൊന്നും മിണ്ടാട്ടമില്ല. കോച്ച് ഫാക്ടറി പോലുള്ള വാഗ്ദാനങ്ങള്‍ പതിറ്റാണ്ട് കഴിയുമ്പോഴും ഏട്ടിലൊതുങ്ങുമ്പോള്‍ വൈകിയോട്ടവും കൂടിയായതോടെ റെയില്‍വെയോടുളള മലയാളിയുടെ അകല്‍ച്ചയെ നീരസത്തോടെ എടുത്തിട്ട് കാര്യമില്ല. പൊതുമേഖലയായതുകൊണ്ടുമാത്രം ഇന്ത്യന്‍ റെയില്‍വെയെ പരമാവധി സഹിക്കുന്നവരാണ് രാജ്യത്തെ പൗരന്മാരും വിശിഷ്യാ മലയാളികളും. അവരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്ന് മാത്രമാണ് ബന്ധപ്പെട്ടവരെ ഉണര്‍ത്തിക്കാനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending