Connect with us

Video Stories

അമേരിക്കയിലും മതില്‍ പ്രതിസന്ധി

Published

on

കെ. മൊയ്തീന്‍കോയ

ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതില്‍ പോലെയല്ലെങ്കിലും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഡൊണാള്‍ഡ് ട്രംപ് പണിയുന്ന ‘മതില്‍’ ഇതിനകംതന്നെ വന്‍ വിവാദവും അമേരിക്കയില്‍ ഭരണ പ്രതിസന്ധിയും സൃഷ്ടിച്ചു. ഏതവസരത്തിലും അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഭീഷണി മുഴക്കി പ്രതിപക്ഷ ഡമോക്രാറ്റുകളെ വരുതിയില്‍നിര്‍ത്തുന്നതിനുള്ള ശ്രമത്തിലാണ് ട്രംപ്. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സഹയാത്രികരും സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാമതിലിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമാണുണ്ടായതെങ്കില്‍ ട്രംപിന്റെ മതില്‍ അങ്ങനെയല്ലത്രെ. രാജ്യസുരക്ഷയാണ് ട്രംപിന്റെ മുദ്രാവാക്യം.
മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് എത്തുന്ന കുടിയേറ്റക്കാരേയും മയക്കുമരുന്ന് കടത്തിനേയും തടയുകയാണ് മതിലിന്റെ ലക്ഷ്യമെന്ന് ട്രംപ് അവകാശപ്പെടുന്നു. പക്ഷേ, ട്രംപ് ആണയിട്ട് ഇതാവര്‍ത്തിക്കുമ്പോഴും വഴങ്ങാന്‍ ഡമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ തയാറാകുന്നില്ല. മെക്‌സിക്കന്‍ മതിലിന്റെ പേരില്‍ ഭരണ-പ്രതിപക്ഷ കൊമ്പുകോര്‍ക്കലില്‍ ഇരുപക്ഷത്തും ന്യായവും എതിര്‍വാദവുമുണ്ട്. 3200 കിലോമീറ്റര്‍ നീളം മതില്‍ നിര്‍മ്മാണത്തിന് ട്രംപ് ജനപ്രതിനിധി സഭയോട് (കോണ്‍ഗ്രസ്) ആവശ്യപ്പെടുന്നതാകട്ടെ 500 കോടി ഡോളര്‍. ട്രംപിന്റെ ഈ ആവശ്യത്തോട് ഡമോക്രാറ്റുകള്‍ക്ക് യോജിപ്പില്ല. മതില്‍ നിര്‍മ്മാണവും എട്ട് ലക്ഷം വരുന്ന ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും അടങ്ങുന്ന ബില്ല് ജനപ്രതിനിധിസഭ ചര്‍ച്ച ചെയ്യുകയും മതില്‍ നിര്‍മ്മാണത്തിന് ഒഴികെ ഫണ്ട് അനുവദിക്കുന്ന ബില്ല് അംഗീകരിക്കുകയും ചെയ്തുവെങ്കിലും ട്രംപ് സ്വീകരിച്ചില്ല. സഭ അംഗീകരിച്ച ബില്ലിന് അംഗീകാരം നല്‍കാതെ ട്രംപ്, അടിയന്തരാവസ്ഥ ഭീഷണി മുഴക്കുകയാണ്. അടുത്ത മാസം എട്ടിന് മുമ്പ് പാസാക്കുന്നില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനപ്രതിനിധി സഭയെ മറികടക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ജനപ്രതിനിധി സഭയുടെ ബില്ല് അടുത്ത ദിവസം സെനറ്റില്‍ പോകുമെങ്കിലും ഭരണകക്ഷിക്ക് ഒരംഗത്തിന്റെ ഭൂരിപക്ഷമുള്ളതിനാല്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. അമേരിക്കന്‍ ആഭ്യന്തര, സാമ്പത്തിക രംഗത്ത് വന്‍ പ്രതിസന്ധിയാണ് ഈ ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്നത്. ബില്ലിന്മേല്‍ ട്രംപ് വീറ്റോ പ്രയോഗിച്ചാലും പ്രതിസന്ധിയാണ്. കടന്നുപോകുക ദുഷ്‌കരം തന്നെ. ഡിസംബര്‍ 22 മുതലുള്ള പ്രതിസന്ധിയില്‍ ഭാഗിക ഭരണ സ്തംഭനം. മിക്ക ഭരണ കേന്ദ്രങ്ങളും അടച്ചിട്ടു. സാമ്പത്തിക പ്രതിസന്ധി രൂക്ഷം.
അതേസമയം, ട്രംപിന്റെ ദേശീയ സുരക്ഷാവാദം ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ. അമേരിക്കയില്‍ കുടിയേറിയ ഏറ്റവും വലിയ വിദേശ ജനവിഭാഗമാണ് മെക്‌സിക്കന്‍ ജനത. 2017ലെ കണക്ക്പ്രകാരം 25 ശതമാനം (44.5 മില്യന്‍). കാനഡക്കാര്‍ 81,000, സ്‌പെയിന്‍ 49,000, ജര്‍മ്മന്‍കാര്‍ 18,000, ഗ്വാട്ടിമല 18,000 എന്നിങ്ങനെയാണ് മറ്റ് ജനവിഭാഗം. 2010 മുതല്‍ മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ സംഖ്യ വര്‍ധിക്കുന്നു. ഇപ്പോള്‍ പതിനായിരങ്ങള്‍ അതിര്‍ത്തിയില്‍ കാത്തിരിപ്പാണ്. ഇവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ടത്രെ. പരിസ്ഥിതി പ്രശ്‌നങ്ങള്‍ വേറെയും. അതിര്‍ത്തി കടന്നുള്ള സാഹസിക വരവിനിടയില്‍ 1994-2007 കാലഘട്ടത്തില്‍ 5000 മരണം സംഭവിച്ചുവെന്ന് മെക്‌സിക്കന്‍ ഹ്യൂമണ്‍ റൈറ്റ്‌സും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി യൂണിയനും റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്‌സിക്കോയില്‍നിന്ന് മാത്രമല്ല, മറ്റ് ലാറ്റിന്‍ രാജ്യക്കാരും വരുന്നത് ഈ അതിര്‍ത്തി വഴി. അതുകൊണ്ട് തന്നെ അതിര്‍ത്തി മതില്‍ ആവശ്യമാണെന്ന് ട്രംപ് വാദിക്കുന്നു. എന്നാല്‍ ഡമോക്രാറ്റുകള്‍ക്ക് മറുവാദമുണ്ട്. ഇതിനുവേണ്ടി ഇത്രയും വലിയൊരു ഫണ്ട് ചെലവഴിക്കാതെ അതിര്‍ത്തി സുരക്ഷ ഭദ്രമാക്കണമെന്നാണ് അവരുടെ നിലപാട്.
ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം മുന്‍ ഡമോക്രാറ്റിക് ഭരണ കാലത്ത് പ്രസിഡണ്ട് ബരാക് ഒബാമ നടപ്പാക്കിയ നിരവധി പദ്ധതികള്‍ ഒഴിവാക്കിയതാണ് അവരെ പ്രകോപിപ്പിച്ചത്. ഇരുപക്ഷത്തും രാഷ്ട്രീയ അജണ്ട തന്നെ. രണ്ടര കോടി അമേരിക്കക്കാരെ സഹായിക്കുന്ന ‘ഒബാമ കെയര്‍’ എന്നറിയപ്പെടുന്ന ഇന്‍ഷൂറന്‍സ് പദ്ധതി ഡൊണാള്‍ഡ് ട്രംപ് തകര്‍ത്തത് കഴിഞ്ഞ വര്‍ഷമാണ്. രണ്ട് സുപ്രധാന രാഷ്ട്രാന്തരീയ ഉടമ്പടികളില്‍ ഏകപക്ഷീയമായി ട്രംപ് പിന്മാറിയതും ഒബാമ നയത്തോട് ട്രംപിനുള്ള എതിര്‍പ്പാണ് പ്രകടമാക്കിയത്. രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളും ജര്‍മ്മനിയും ഇറാനുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളെയും ഉടമ്പടിയേയും തള്ളിപ്പറയുകയും ഏകപക്ഷീയമായി പിന്മാറുകയും ചെയ്തത് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ കടുത്ത വിമര്‍ശനത്തിന് കാരണമായതാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റവും സുഹൃദ് രാഷ്ട്രങ്ങളുടെപോലും എതിര്‍പ്പിനും പ്രതിഷേധത്തിനും കാരണമായി.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വാക് യുദ്ധം മുറുകുന്നു. വിട്ടുവീഴ്ചക്ക് ഇരുപക്ഷവും തയാറില്ല. ഭരണകൂടത്തിലെ പ്രമുഖര്‍ ട്രംപിനെ വിട്ടുപോകുന്നു. പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് കഴിഞ്ഞാഴ്ച രാജിവെച്ചു. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫും ട്രംപിനോട് സലാം പറഞ്ഞു. നിരവധി സെക്രട്ടറിമാര്‍ ഇതിനകം ട്രംപ് ഭരണകൂടത്തില്‍ നിന്ന് പ്രതിഷേധിച്ചിറങ്ങി. ട്രംപിന്റെ ഏകാധിപത്യ ശൈലിയോട് അവര്‍ക്കൊന്നും യോജിപ്പില്ല. മതില്‍ നിര്‍മ്മാണത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് തന്നെ എതിര്‍പ്പാണ്. ട്രംപിന് എതിരെ വൈറ്റ്ഹൗസിലെ പ്രമുഖരുടെ ലേഖനം വാഷിങ്ടണ്‍പോസ്റ്റില്‍ വന്നത് ഏതാനും മാസം മുമ്പാണ്. ‘മതില്‍’ നിര്‍മ്മാണം എന്ന ആശയം ഇസ്രാഈല്‍ ഭരണകൂടത്തില്‍ നിന്നാണത്രെ സ്വീകരിച്ചത്. അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ (പടിഞ്ഞാറന്‍ കര) ഇസ്രാഈല്‍ നിര്‍മ്മിക്കുന്ന ‘വംശീയ മതിലി’ന് സഹായം നല്‍കുന്നത് ട്രംപ് ഭരണകൂടമാണ്. ലോകമെമ്പാടുമുള്ള മതിലുകളും ചരിത്രം പരിശോധിച്ചാല്‍ പോലും ട്രംപിന്റെയോ, ഇസ്രാഈലിന്റെയോ മതില്‍ പോലെയല്ല. കമ്യൂണിസ്റ്റ് ഭരണ തകര്‍ച്ചയെ തുടര്‍ന്ന് തകര്‍ന്ന ബര്‍ലിന്‍ മതില്‍ ചരിത്ര സ്മാരകമാണ്. ചൈനയിലെ വന്‍മതിലിന് 8,850 കിലോമീറ്റര്‍ നീളം. തുര്‍ക്കിയിലെ അനസ്‌തേഷ്യ, ഇറാനിലെ ഗോര്‍ഗന്‍, ഇന്ത്യയിലെ കുംഭല്‍ഗര്‍ഹ് (രാജസ്ഥാന്‍), പാക്കിസ്താനിലെ റാണിക്കോട്ട്, റോമിലെ ഔറേലിന്‍ തുടങ്ങിയ പ്രശസ്ത മതില്‍ നിര്‍മ്മാണങ്ങള്‍ ചരിത്രവുമായി ചേര്‍ത്ത് വായിക്കുന്നതാണല്ലോ.
മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണവുമായി ട്രംപ് മുന്നോട്ട് പോകുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് അമേരിക്ക നീങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറി വരികയാണ്. വിദേശ രാജ്യങ്ങളുടെ (വിശിഷ്യ എണ്ണ സമ്പന്ന രാജ്യങ്ങളുടെ) നിക്ഷേപത്തിന്മേലാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നത്. സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട കാലഘട്ടത്തില്‍ ബാങ്കിങ്, ഇന്‍ഷൂറന്‍സ് മേഖലയാകെ തകര്‍ച്ചയിലേക്ക് നീങ്ങിയത് വിസ്മരിക്കാന്‍ കഴിയില്ല.
പുതിയ പ്രതിസന്ധിയില്‍ സുപ്രധാന വകുപ്പുകളുടെ ഭരണസ്ഥിരാ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നു. എട്ട് ലക്ഷം വരുന്ന ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനാല്‍ ജോലിക്ക് വരുന്നുമില്ല. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ അമേരിക്കന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കാണുന്നത് അത്ഭുതം ജനിപ്പിക്കുന്നു. ലോക രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ മുന്നോട്ട് വരാറുള്ള രാജ്യം സ്വന്തം പ്രതിസന്ധിയെ അതിജീവിക്കാനാവാതെ ഇരുട്ടില്‍ തപ്പുന്നത് കൗതകം തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending