Video Stories
ചര്‍ക്കയിലെ വര്‍ക്കും തള്ളുകാരുടെ എക്സ്പോര്‍ട്ടിങും

ശാരി പിവി
തള്ളി തള്ളി സംഘികള്‍ ഇപ്പോള്‍ ചരിത്രം അപ്പാടെ തള്ളാനുള്ള ശ്രമത്തിലാണ്. ഏതാണ്ടെല്ലാ മേഖലയിലും എന്റെ തല, എന്റ ഫുള്‍ ഫിഗര്‍ പരിപാടി ആഘോഷ പൂര്‍വം നടപ്പിലാക്കി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് രാഷ്ട്രപിതാവിന്റെ സ്പേസ് മാത്രമാണ്. ഇനിയിപ്പോള്‍ അതിലാണ് കണ്ണ്. കേന്ദ്ര സര്‍ക്കാറിന്റെ കലണ്ടര്‍ മുഴുവന്‍ 10 ലക്ഷം രൂപ വിലവരുന്ന ലാളിത്യത്തിന്റെ കോട്ടില്‍ മുങ്ങിയതിനു പിന്നാലെ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഇത്തവണ ഇറക്കിയ കലണ്ടറും ഡയറിയും ഏറെ സവിശേഷതകളോടെയാണ് പുറത്തിറങ്ങിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഇറക്കി വിട്ട് അവിടെ കോട്ടിട്ട മോദിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത മാതിരി വിവാദങ്ങളൊന്നും ആവശ്യമില്ലെന്നാണ് ഖാദി വകുപ്പ് പറയുന്നത്. മോദി നല്കിയ സേവനങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പടം എന്തു കൊണ്ടും കലണ്ടറിലും ഡയറിയിലും ഇടം പിടിക്കാവുന്നതാണു പോലും. ഇതിനു മുമ്പും ഗാന്ധിയുടെ പടമില്ലാതെ ഡയറിയും കലണ്ടറും ഇറങ്ങിയിട്ടില്ലേ എന്നാണ് സര്‍ക്കാര്‍ തന്നെ ചോദിക്കുന്നത്. കലണ്ടറില്‍ ഗാന്ധിയുടെ ചിത്രം മാത്രമേ ഉണ്ടാകാവൂ എന്ന നിയമമൊന്നുമില്ല. അപ്പോള്‍ പിന്നെ എന്തിന് ഗാന്ധിക്കു വേണ്ടി വാശി പിടിക്കണമെന്നാണ് ചോദ്യം. അല്ലേല്‍ തന്നെ രാഷ്ട്രപിതാവിനെയൊക്കെ സംഘികള്‍ക്കു എന്തിനാ വേണ്ടത്. അതിര്‍ത്തിയിലെ പട്ടാളക്കാരുടെ പേരും പറഞ്ഞ് നാട്ടാരെ മുഴുവന്‍ പൊരിവെയിലത്തിട്ട് അമ്മാനമാടിയവര്‍ പട്ടാളക്കാരുടെ കാര്യത്തിലും ഈ നിസംഗത തന്നെയാണ് നടത്തുന്നതെന്നാണ് ഈയിടെ പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അപ്പോള്‍ പിന്നെ ഗാന്ധിജിയോടായിട്ട് പ്രത്യേക മമതയൊന്നും കാണിക്കേണ്ടതില്ലല്ലോ?. താമര ചീഞ്ഞാല്‍ മഹാ ദുര്‍ഗന്ധമാണെന്ന് ഹരിയാനയിലെ മന്ത്രി അനില്‍ വിജ് തന്നെ വ്യക്തമാക്കിത്തന്നു കഴിഞ്ഞു. ഗാന്ധിയെ ഖാദി കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും മാത്രമല്ല, രാജ്യത്തെ മുഴുവന്‍ കറന്‍സികളില്‍ നിന്നും നീക്കി അവിടെ മോദിയെ കയറ്റുമെന്നാണ് ടിയാന് പറഞ്ഞിരിക്കുന്നത്. 1000, 500 നോട്ടുകള്‍ നിരോധിച്ച് സകലരേയും പെരുവഴിയില്‍ ക്യൂ നിര്‍ത്തിയ ടീംസ് ആയതിനാല്‍ അനില്‍ വിജിന്റെ പ്രസ്താവന അങ്ങനങ്ങ് ചിരിച്ചു തള്ളേണ്ട. ഒത്താലൊരു മാങ്ങ, പോയാലൊരു ഏറ് എന്ന രീതിയില്‍ ഇത് ഒരു തരം ടെസ്റ്റ് ഡോസാണ്. കുറേ ചര്‍ച്ചക്കിട്ട് വിവാദമാക്കി ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ഇനി അതും സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ട. ഗാന്ധിക്കു പകരം ചിത്രമായി മോദിയെ കയറ്റി ഇരുത്താമെങ്കിലും അതു പടം മാത്രമേ ആകൂവെന്ന് സംഘികള്‍ക്ക് അറിയാത്തതിനാല്‍ ലതും സംഭവിക്കും. ചര്‍ക്കയില്‍ നൂല്നൂല്ക്കുന്നത് ഫോട്ടോ ഷോപ്പില്‍ സൃഷ്ടിക്കപ്പെട്ടാല്‍ ആര്‍ക്കെങ്കിലും ഗാന്ധിയാകാന്‍ പറ്റുമോ എന്നാണ് ഡല്‍ഹി ഭരിക്കുന്ന ആപ്പുകള്‍ ചോദിക്കുന്നത്. ചര്‍ക്കയില്‍ നെയ്തെടുത്തത് വസ്ത്രമാക്കിയ ഗാന്ധിജിയുടെ നൂല്നൂല്പും 10 ലക്ഷം രൂപയുടെ സ്യൂട്ടണിയുന്നവരുടെ ചര്‍ക്കയിലിരുന്നുള്ള ഫോട്ടോ എടുക്കലും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഗാന്ധിജിയുടെ പൗത്രന് തുഷാര്‍ ഗാന്ധിയും പറയുന്നു. സംഗതി ശ്ശി ശരിയുണ്ടു താനും. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം മോദി ഖാദി ഉപയോഗിച്ചതില്‍ പിന്നെ ഖാദിക്കു വെച്ചടി വെച്ചടി കയറ്റമാണത്രേ!. മോദി വെറും മോദിയല്ല പോലും യൂത്ത് ഐക്കണാണെന്നാണ് ചാണക സംഘികള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഖാദി വില്‍പ്പന 34 ശതമാനം വര്‍ധിച്ചത് ഈ ഐക്കണ്‍ കാരണമാണെന്നാണ് സംഘിശാസ്ത്ര ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പണ്ട് ഇതു പോലെ ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ കരുത്തുറ്റ ബ്രാന്‍ഡുകള്‍ ആയിരുന്നുവെന്ന് തിരിച്ചടിച്ചാണ് പ്രതിപക്ഷം ആശ്യാസം കണ്ടെത്തുന്നത്. ചാണക സംഘികളുടെ തലയിലും അതു തന്നെയാണോ എന്നറിയില്ല. പക്ഷേ ഹരിയാന മന്ത്രി ഇന്ത്യന്‍ കറന്‍സിയുടെ വിലയിടിയാനുള്ള കാരണം കിറുകൃത്യമായി കണ്ടെത്തിയിട്ടുണ്ട്. നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നതിനാലാണത്രേ നോട്ടിന്റെ വിലയിടിയുന്നത്. അപ്പോള്‍ ആഗോള തലത്തിലുള്ള പ്രതിഭാസം ഡോളറിന്റെ പ്രശ്നമെന്നൊക്കെ പറഞ്ഞ് രൂപയുടെ വിലയിടിഞ്ഞൂന്നും പറഞ്ഞ് എണ്ണക്കമ്പനികള്‍ ഇടക്കിടെ പെട്രോള്‍, ഡീസല്‍, പാചക വാതക വില കൂട്ടുന്നതൊക്കെ വെറുതെ പറ്റിക്കാനായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ഗാന്ധിയുടെ പേരു കൊണ്ടാണ് ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞതെന്നും മേപ്പടിയാന് കണ്ടെത്തിയിരിക്കുന്നു. ഗാന്ധി വിലയിടിച്ച ഖാദി ഉത്പന്നങ്ങളുടെ പ്രചാരകനായി മോദി വന്നതോടെ വില്പന 14ശതമാനം വര്‍ധിച്ചു. ഇതേ അവസ്ഥ നോട്ടിന്റെ കാര്യത്തിലും സംഭവിക്കും. അതിനാല്‍ കലണ്ടറുകളില്‍ നിന്ന് മാത്രമല്ല നോട്ടുകളില്‍ നിന്നും ഗാന്ധിയെ പിന്‍വലിക്കണമെന്നു കട്ടായം. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത പോലെ ഗാന്ധിയുടെ ഓര്‍മ്മ ഇല്ലാതാക്കാനായൊരു എളിയ ശ്രമം അത്രയേ ഉള്ളൂ. വിവരമില്ലായ്മ ഒരു തെറ്റൊന്നുമല്ല, പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കാന്‍ ഇത്തരം ചാണകസംഘികളെക്കൊണ്ട് മാത്രമേ സാധിക്കൂ. വിവാദം പരമാവധി ഉണ്ടാക്കുക പിന്നീട് മാപ്പു പറയുക ഇതാണ് പതിവ് രീതി. അത് ഇത്തവണയും മാറിയില്ലെന്നു മാത്രം. മംഗള്‍യാന്റെ ക്രെഡിറ്റ് അടിച്ചു മാറ്റിയതു പോലെ എല്ലാത്തിന്റെ ക്രെഡിറ്റും ചുളുവില്‍ കിട്ടിയാലോ. അതാണ് സംഘി (കു) ബുദ്ധി. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് വികേന്ദ്രീകൃതമായ അടിയന്തരാവസ്ഥയാണെന്ന് മുന്‍ ബിജെപി കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂറി പറഞ്ഞതിന്റെ അര്‍ത്ഥം പാര്‍ട്ടി ഓഫീസില്‍ ബുദ്ധി പണയം വെക്കാത്ത സംഘികളല്ലാത്തവര്‍ക്കൊക്കെ കുറേശ്ശേ ഓടിത്തുടങ്ങിയിട്ടുണ്ടാവും. ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ കടന്നു പോകുന്നത് പിരമിഡാകൃതിയിലുള്ള മാഫിയ ഭരണകൂടത്തിന് കീഴിലാണ് നാമെന്നാണ് ഷൂറി പറയുന്നത്. ഇവിടെ പ്രാദേശിക ഗുണ്ടകളാണ് നിയമം നടപ്പാക്കുന്നത്. എന്തെങ്കിലും തെറ്റ് ചെയ്തെന്ന് അവര്‍ കരുതുന്ന ആരേയും അവര്‍ തല്ലിച്ചതയ്ക്കും. കേന്ദ്രത്തിലുള്ളവര്‍ ഇവയെല്ലാം മറ്റൊരു രീതിയില്‍ കാണും. അടിത്തട്ടിലുള്ള ഗുണ്ടകള്‍ക്ക് വേണ്ട കാര്യകാരണ വിവരങ്ങളും വ്യാഖ്യാനങ്ങളുമെല്ലാം നല്കി ഒത്താശ ചെയ്യും. ഗോ രക്ഷകരും, ലൗ ജിഹാദുമെല്ലാം ഇതിന് ഉദാഹരണമാണ്. ആരേയും തല്ലിച്ചതയ്ക്കാനുള്ള കാരണങ്ങളായി ഇവ മാറും. പശുവിനോടുള്ള സ്നേഹം കൊണ്ടല്ല ഇത്, പക്ഷേ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണമാണിതെന്ന് ടിയാന് പറയുന്നു. നിയമത്തിന് പുറത്ത് നിന്നാണ് എല്ലാം ചെയ്യുന്നത്. ഇതാണ് യഥാര്‍ത്ഥ ഫാസിസമെന്നും പഴയ ബി.ജെ.പി മന്ത്രി തന്നെ തുറന്നു പറയുമ്പോള്‍ പിന്നെ ശങ്കിക്കേണ്ടതില്ല താനും. മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് മാത്രമാണ് ഏക താല്പര്യമെന്നും അതിന് വേണ്ടി എന്തിനെ കൂട്ടുപിടിക്കാനും അദ്ദേഹത്തിന് മടിയില്ലെന്നുമാണ് പണ്ട് വിറ്റഴിക്കാനായി നിയോഗിക്കപ്പെട്ട മന്ത്രി പറയുന്നത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങളും പത്രങ്ങളില്‍ വരുന്നതുമെല്ലാം മോദി അറിയുന്നുണ്ടത്രേ. സ്വന്തമായൊരു സൂപ്പര്‍ രഹസ്വാന്വേഷണ സംഘം പോലും മോദിക്കുണ്ടെന്നാണ് അരുണ്‍ ഷൂറി പറയുന്നത്. കൂടെ കിടക്കന്നവന് രാപ്പനി കൃത്യമായി അറിയുന്നതിനാല്‍ അംഗീകരിക്ക തന്നെ വേണം. മോദിക്കെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാവരും പെട്ടെന്ന് ഓരോ കേസിലകപ്പെടുമെന്ന് ഗുജറാത്തിലെ ഐപിഎസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയും, ടീസ്റ്റയേയുമെല്ലാം ഉദാഹരണമാക്കി ടിയാന് പറയുന്നു. വെറുതെയല്ല എന്തു കോലാഹലമുണ്ടായാലും മുണ്ടുടുത്തവരും ഉടുക്കാത്തവരുമായ അഭിനവ മോദിമാര്‍ ഷോക്കേസിലെ പ്രതിമ കണക്കിന് മിണ്ടാതിരിക്കുന്നത്.
………………………………………………………………………………………………….
അങ്ങനെ ഒരിടവേളക്കു ശേഷം ചാണക സംഘികള്‍ വീണ്ടും എക്സ്പോര്‍ട്ടിങ് ആരംഭിച്ചിരിക്കയാണ്. പക്ഷേ അദ്വാനി ജനിച്ച രാജ്യത്തേക്കു മാത്രമാണ് എക്സ്പോര്‍ട്ടിങ്. രാജ്യത്തു നിന്നും ആരെയൊക്കെയാണ് കയറ്റി വിടേണ്ടത് എന്നതിന്റെ ലിസ്റ്റ് തയാറാക്കി കേരള സാക്ഷി മഹാരാജ് രാധാകൃഷ്ണന് ഇറങ്ങിയിട്ടുണ്ട്. പക്ഷേ ആള് ചില്ലറക്കാരനൊന്നുമല്ല, മഹാനാണ്, മഹാന്. ഇന്നാട്ടിലെ എല്ലാ കുഴപ്പങ്ങളുടേയും കാരണം ടിയാന് ക്രിസ്റ്റല്‍ ക്ലിയറായി അറിയാം. എം.ടിയാണ് പ്രധാന ശത്രു, തീര്‍ന്നില്ല സിനിമാ സംവിധായകന് കമലിനോട് പാകിസ്താനിലോട്ട് പോകാനാണ് നിര്‍ദേശം. കമല്‍ വെറും കമലല്ല അദ്ദേഹം കമാലുദ്ദീനാണ് അതാണ് പ്രശ്നം. ചെറുപ്പക്കാരെ വഴി തെറ്റിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍നിന്നു നീക്കം ചെയ്യണമെന്നാണ് മറ്റൊരു ആവശ്യം. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് അദ്ദേഹം. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെ. മുസോളിനിയുടെയും ഹിറ്റ്ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെയുടെ സ്ഥാനമെന്നും മേപ്പടിയാന് പറയുന്നു. കൂട്ടത്തില്‍ ഒരാളെ വിട്ടു പോയോ എന്നൊരു സംശയം ഇല്ലാതില്ല. ബീഫ് തിന്നവരും രണ്ട് പെറ്റവരുമൊക്കെ പാസ്പോര്‍ട്ട് എടുത്ത് കാത്തു നിന്നു കൊള്ളുക. നിങ്ങള്‍ക്കുള്ള ഊഴം താമസിയാതെ എത്തും. വല്ലയിടത്തും തീവെച്ചും വെട്ടിയും ആരെയെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ കാരണക്കാരന്‍ ചെഗുവേരയാണെന്നാണ് രാധാകൃഷ്ണന്റെ കണ്ടു പിടുത്തം. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. അപ്പോ ഗുജറാത്ത് കലാപ കാലത്ത് അവിടുത്തെ സംഘികള്‍ ചെ പടങ്ങള്‍ കണ്ടിരുന്നോ ആവോ? . പക്ഷേ തള്ളല്‍ പ്രസ്താനക്കാര് വരും മുമ്പേ താമരയിലുണ്ടായിരുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭന് രാധാകൃഷ്ണനെ പച്ചക്കങ്ങ് തള്ളി. പ്രമുഖ മൊഴിമാറ്റക്കാരന്‍ ഉള്ളി സുരുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അച്ചടക്ക ലംഘനം. എം.ടി ഹിമാലയ തുല്യനാണെന്നും കമല്‍ രാജ്യസ്നേഹിയാണെന്നും ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണമെന്നുമാണ് പത്മനാഭന് പറയുന്നത്. വായിച്ചാല്‍ പിന്നെ എക്സ്പോര്‍ട്ടിങ് നടക്കുമോ.
ലാസ്റ്റ് ലീഫ്: നോട്ട് റദ്ദാക്കല്‍ ആര്.ബി.ഐയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ബാങ്ക് ജീവനക്കാര്‍. ഒന്നു ചീയുമ്പോഴാണല്ലോ മറ്റൊന്നിന് വളമാവുക.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
india3 days ago
ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്ന് ഇറാന്, ആദ്യ ബാച്ച് ഇന്ന് രാത്രി ഡല്‍ഹിയിലെത്തും
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: അഞ്ച് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
-
kerala2 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
film1 day ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി