Connect with us

Video Stories

അന്നം തരുന്നവരോട് വേണോ ക്രൂരത

Published

on

സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും കര്‍ഷകര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഉല്‍പന്നം എന്തു ചെയ്യണമെന്നറിയാതെ കടുത്ത വിഷമാവസ്ഥയില്‍ നില്‍ക്കേണ്ടിവന്നിരിക്കുന്നു. സര്‍ക്കാരിന്റെയും പ്രത്യേകിച്ച് കൃഷി- സിവില്‍സപ്ലൈസ് വകുപ്പിന്റെയും പിടിപ്പുകേടും അപരാധവുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. നെല്ലറയായ പാലക്കാട്ജില്ലയില്‍ പയിടത്തും കൊയ്ത്ത് ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇതുവരെയും സിവില്‍സപ്ലൈസ് വകുപ്പോ മില്ലുകളോ നെല്ല് ശേഖരിക്കാന്‍ മുന്നോട്ടുവരാതെ ഉരുണ്ടുകളിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകരില്‍ വരുത്തിവെച്ചിരിക്കുന്നത്. ഒരു ലക്ഷം മെട്രിക് ടണ്ണാണ് ജില്ലയില്‍നിന്നുമാത്രം സംഭരിക്കാനുള്ളത്. തുലാവര്‍ഷം ആരംഭിക്കുകയും കൊയ്ത നെല്ല് ശേഖരിക്കാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുന്ന ചെറുകിട, നാമമാത്ര കര്‍ഷകരുടെ അവസ്ഥയാണ് ദയനീയമായിട്ടുള്ളത്. ഇനി എന്നത്തേക്ക് സംഭരിക്കാന്‍ കഴിയുമെന്നുപോലും പറയാനാവാതെ കര്‍ഷകരെ കണ്ണീരില്‍മുക്കുന്ന സര്‍ക്കാര്‍നിലപാട് മിതമായി പറഞ്ഞാല്‍ അന്നംതരുന്ന കൈക്ക് കൊത്തുന്നതാണ്.
കേന്ദ്ര വിഹിതവും ചേര്‍ത്ത് കിലോക്ക് 26.95 രൂപക്ക് നെല്ല് സംഭരിക്കുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. നെല്ല് ശേഖരണവും സംഭരണവും നടത്തുന്നത് അതതു പ്രദേശത്തെ മില്ലുകളാണ്. ഇതിനായി സംസ്ഥാന സിവില്‍സപ്ലൈസ് കോര്‍പറേഷനെയാണ് സര്‍ക്കാര്‍ ചുമതല ഏല്‍പിച്ചിട്ടുള്ളതെങ്കിലും കൈകാര്യചെലവ് പോരെന്ന് പറഞ്ഞ് മില്ലുടമകള്‍ സംഭരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്. നെല്ല് സംഭരിച്ച് സിവില്‍സപ്ലൈസ് വകുപ്പിനെ ഏല്‍പിക്കാനുള്ള ധാരണമാത്രമാണ് സര്‍ക്കാര്‍ മില്ലുടമകളുമായി ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നെല്ല് സംഭരിക്കാനോ കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിനോ ഉള്ള ഉത്തരവാദിത്തം സ്വകാര്യ മില്ലുടമകള്‍ക്കില്ല. ഇതാണ് കര്‍ഷകരെയും മില്ലുടമകളെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. കൈകാര്യചെലവായി കിലോക്ക് 2.74 പൈസ വേണമെന്ന മില്ലുടമകളുടെ ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍ 2.14 പൈസയാണ് സര്‍ക്കാര്‍ മില്ലുകാര്‍ക്ക് നല്‍കുന്നത്. ഇത് നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് അവരുടെ പക്ഷം. എന്നാല്‍ കന്നി മാസത്തില്‍ കൊയ്ത്ത് ആരംഭിക്കുമെന്നും കര്‍ഷകര്‍ക്ക് ശേഖരിച്ചുവെക്കാനുള്ള സംവിധാനം ഇല്ലെന്നും അറിയാവുന്ന ഉദ്യോഗസ്ഥര്‍ക്കും കൃഷി, സിവില്‍സപ്ലൈസ് മന്ത്രിക്കും എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുന്‍കൂട്ടി തീരുമാനം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അതിശയകരം. പാലക്കാട്ട് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തിയെന്നല്ലാതെ കാര്യമായ പുരോഗതി ഇതുവരെയും ഉണ്ടായിട്ടില്ല. ഈ അവസരത്തില്‍ സ്വകാര്യ മില്ലുടമകളുടെയും വ്യാപാരികളുടെയും ഇരയാകുകയാണ് നെല്‍ കര്‍ഷകരിപ്പോള്‍. പ്രളയാനന്തര കാലത്തെ ബമ്പര്‍ വിളവിനെ കാശാക്കാന്‍ കഴിയാത്ത അവസ്ഥ പരിതാപകരമാണ്.
27 രൂപയോളം കിട്ടുന്ന നെല്ല് ഇപ്പോള്‍ കിട്ടിയ വിലക്ക് സ്വകാര്യ മില്ലുകാര്‍ക്ക് വില്‍ക്കാനാണ് കര്‍ഷകര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇതിനുപിന്നില്‍ വന്‍ പകല്‍കൊള്ളയാണ് നടക്കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. എറണാകുളം കാലടിയിലെ അരി മില്ലുകാര്‍ക്കാണ് പാലക്കാട്ടുനിന്നും മറ്റും നെല്ല് എത്തുന്നത്. ഇതിനായി സംസ്ഥാനാടിസ്ഥാനത്തില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിലോക്ക് 20 രൂപയിലും താഴെ കൊടുത്താണ് ഇപ്പോള്‍ ഏജന്റുമാര്‍ കര്‍ഷരില്‍നിന്ന് നെല്ല് സംഭരിക്കുന്നത്. ഇതിന് കര്‍ഷകര്‍ നിര്‍ബന്ധിതമാകുകയല്ലാതെ അവരുടെ മുന്നില്‍ മറ്റു വഴികളില്ലാത്ത അവസ്ഥയാണ്. ഉണക്കുപോരെന്ന് പറഞ്ഞാണ് സപ്ലൈകോക്ക് വേണ്ടി നെല്ലു സംഭരിക്കാന്‍ പലപ്പോഴും മടിക്കാറുള്ളത്. ഉണക്കാനുള്ള സംവിധാനം കര്‍ഷകര്‍ക്കൊട്ട് ഇല്ലതാനും. കൊയ്ത്തുമെതിയന്ത്രം വന്നതോടെ പാടത്തുനിന്നുതന്നെ നെല്ല് ലോറികളിലേക്ക് കയറ്റുകയാണ് ചെയ്യുന്നത്. ഇവിടെവെച്ചുതന്നെ ഏജന്റുമാര്‍ നെല്ല് അളന്നെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കയ്യോടെ പണം കിട്ടുമെന്നതും കര്‍ഷകരെ തുച്ഛവിലക്ക് ഉല്‍പന്നം വില്‍ക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സത്യത്തില്‍ ഈ ദു:സ്ഥിതിക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരുന്ന സമയത്ത് നെല്ല് സംഭരിക്കുന്നതിനും സമയത്ത് പണം കൊടുക്കുന്നതിനും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് കാട്ടി സമരത്തിനിറങ്ങിയവര്‍ ഭരിക്കുമ്പോള്‍ പഴയതിലും മോശമായ അവസ്ഥയുണ്ടായതിന് എന്ത് മറുപടിയാണ് സര്‍ക്കാരിനും സി.പി.എമ്മിനും സി.പി.ഐക്കുമൊക്കെ പറയാനുള്ളത്. നെല്ല് പാടത്തുനിന്നുതന്നെ സംഭരിക്കുമെന്നും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കയ്യോടെ പണം കൈമാറുമെന്നും വാഗ്ദാനം ചെയ്തിരുന്ന ഇടതുപക്ഷ മുന്നണിയാണ് ഇപ്പോള്‍ നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ ഈ തുരപ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് തങ്ങളെ വിശ്വസിച്ച് വോട്ടു ചെയ്തവരോടുള്ള കൊടിയ വഞ്ചനയാണ്. കര്‍ഷകര്‍ എന്തുമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചാണ് വിളകള്‍ കൃഷി ചെയ്‌തെടുക്കുന്നതെന്നത് ഇന്നത്തെ കാലത്ത് ഊഹിക്കാവുന്നതാണ്. കൊയ്യാനോ നടീലിനോ കള പറിക്കാനോ തൊഴിലാളികളെ കിട്ടാത്തതും ആവശ്യത്തിനും സമയത്തും വെള്ളം കിട്ടാത്തതുമാണ് കര്‍ഷകരുടെ ആധികള്‍. ഇതിനുപുറമെയാണ് വളങ്ങള്‍ക്ക് കുതിച്ചുയര്‍ന്നിരിക്കുന്ന വില. ഇതെല്ലാം സഹിച്ച് കൊയ്‌തെടുക്കുന്ന വിളവിന് മതിയായ വില ലഭ്യമാക്കാതെയും അവരെ പരിഹസിക്കുന്ന വിധത്തില്‍ അഴകൊഴമ്പന്‍ നടപടി സ്വീകരിച്ചും മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ ആളുകള്‍ക്ക് ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഉറച്ചനയം സ്വീകരിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്. പാലക്കാടും കുട്ടനാടും തൃശൂരും വയനാടും എന്നുവേണ്ട, പ്രളയംകൊണ്ട് സംസ്ഥാനത്തിന്റെ മിക്കവാറുമെല്ലായിടത്തും തകര്‍ന്നുതരിപ്പണമായ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ വാഗ്ദാനംചെയ്ത നഷ്ടപരിഹാരംപോലും നല്‍കാന്‍ ഇതുവരെയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രളയത്തില്‍ സംസ്ഥാനത്ത് 3558 കോടിയുടെ കാര്‍ഷിക നഷ്ടം ഉണ്ടായെന്നാണ് കണക്ക്. ഇതിന്റെ പത്തിലൊന്നുപോലും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. ഉരുള്‍പൊട്ടലില്‍ കൃഷിഭൂമിപോലും ഇല്ലാതായവരുടെ കാര്യമാണ് ഏറെകഷ്ടം. കര്‍ഷക വായ്പകള്‍ക്ക് ഡിസംബര്‍ വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാങ്കുകള്‍ ഇപ്പോഴും ജപ്തി നടപടിയുമായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെമാത്രം ഇരുപതിലധികം കര്‍ഷകരാണ് മഴക്കെടുതി കടക്കെണിയുംമൂലം ആത്മഹത്യചെയ്തത്. മൂന്നര വര്‍ഷം മുമ്പ് ഇറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഒരാവര്‍ത്തി വായിച്ചിട്ട് വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്ന് അഹങ്കരിക്കുകയായിരുന്നു വേണ്ടത്. നെല്ല് സംഭരണം ഉടന്‍ തുടങ്ങി കര്‍ഷകരുടെ കണ്ണീര്‍ തുടയ്ക്കാതെ ഈ സര്‍ക്കാരിന് തൊഴിലാളികളുടെയും കര്‍ഷകരുടെയും കാര്യങ്ങളെപ്പറ്റി പറയാന്‍ ഒരവകാശവുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending