Connect with us

Culture

കനക്കുന്ന വേനല്‍ പ്രചരണ സമയം ക്രമീകരിച്ച് മുന്നണികള്‍

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

പ്രചാരണ തുടക്കത്തില്‍ ചുട്ടുപൊള്ളുന്ന ചൂടാണ് സ്ഥാനാര്‍ത്ഥികളേയും മുന്നണിയേയും പ്രതിരോധത്തിലാക്കുന്നത്. എന്നാല്‍ കത്തുന്ന വേനല്‍ചൂടിനേയും തോല്‍പ്പിക്കണം ഗോദയില്‍ പോര് മുറുകുമ്പോള്‍.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ചൂട് കനക്കുന്നത്. കൊല്ലുന്ന ചൂടാണ് ഇത്തവണ. ഈ അവസ്ഥയില്‍ ചൂടിനെയും പിടിച്ച് കെട്ടണം. ചൂടിനെ അതിജീവിക്കാനുള്ള തന്ത്രങ്ങളും കൂടി ആവിഷ്‌ക്കരിക്കണം തെരഞ്ഞെടുപ്പ് ഗോദയില്‍. ഇപ്പോള്‍ തന്നെ കടുത്ത ചൂടാണെങ്കില്‍ ഏപ്രില്‍ പിറക്കുമ്പോഴേക്കും കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നവരും വെന്തു പരുവമാകുന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളിലെ ചൂട്.
മെയ് ആദ്യവാരത്തോടെ തുടങ്ങുന്ന വേനല്‍ മഴയാണ് മുന്‍ വര്‍ഷങ്ങളില്‍ ചൂടിന് അല്‍പം ആശ്വാസമേകിയത്. ആ ദിവസമെത്തുമ്പോഴേക്കും കേരളത്തില്‍ വോട്ടെടുപ്പ് കഴിയും. വോട്ടെണ്ണുന്നത് വരെ ഉരുകുന്നതാകും ടെന്‍ഷന്‍. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം വെച്ചാല്‍ വീട്ടില്‍ കുത്തിയിരിക്കാനുമാകില്ല. സൂര്യാഘാത ഭീഷണിയും സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആശങ്കയിലാക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ കടുത്ത ചൂടാണ് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍. പാലക്കാട്ട് 39 ഡിഗ്രിവരെ ചൂട് അനുഭവപ്പെടുന്നുണ്ട്. ഇത്തവണ 0.5 മുതല്‍ ഒരു ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. ചൂട് ശക്തി പ്രാപിക്കുന്ന ഏപ്രില്‍ രണ്ടാം വാരം മുതലാകും ഇത്. സൂര്യതാപത്തിന് ഉള്‍പ്പെടെ സാധ്യതയുള്ള സമയമാണിത്. പാലക്കാട്, തൃശൂര്‍, പുനലൂര്‍ മേഖലകളിലാവും ഏറ്റവും ഉയര്‍ന്ന വേനല്‍ച്ചൂട്. ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.5 ഡിഗ്രി സെല്‍ഷ്യസാണ്. പുനലൂരില്‍ 37 ഡിഗ്രി. കണ്ണൂരില്‍ 36 ഉം കോഴിക്കോട്ട് 31 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ താപനില 35 ഡിഗ്രിക്കു മുകളിലാണ്. തിരുവനന്തപുരം,കോട്ടയം ജില്ലകളിലും ചൂട് ശരാശരി താപനിലയേക്കാള്‍ മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ചൂടും കൂടി.
ചൂട് കൂടുന്നതിനനുസരിച്ച് പ്രചാരണ സമയം ക്രമീകരിക്കുന്നതിനെ കുറിച്ചും മുന്നണി നേതാക്കള്‍ ആലോചിക്കുന്നുണ്ട്. രാവിലെ നേരത്തേ പ്രചാരണത്തിന് ഇറങ്ങുക. ഉച്ചയ്ക്ക് 12 മണിയോടെ ഇടവേള നല്‍കി മൂന്ന് മണിയോടെ വീണ്ടും തുടങ്ങുക. ഇത്തരത്തിലാണ് ആലോചന.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending