Connect with us

Culture

യന്ത്രത്തകരാര്‍: നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്ത് ഇറക്കി

Published

on

മണ്ണഞ്ചേരി(ആലപ്പുഴ): യന്ത്രത്തകരാറിനെത്തുടര്‍ന്ന് പരീക്ഷണ പറക്കലിനിടെ നാവിക സേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി പാടത്ത് ഇറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റും അപകടമില്ലാതെ രക്ഷപെട്ടു.സതേണ്‍ നേവല്‍ കമാന്റിന്റെ ഐ. എന്‍ 413 എന്ന ചേതക് ഹെലികോപ്റ്ററാണ് മുഹമ്മ കാവുങ്കലിന് കിഴക്കുവശം വടക്കേ പെരുന്തുരുത്ത് കരി പാടശേഖരത്ത് ഇറക്കിയത്. തകരാര്‍ പരിഹരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് ഹെലികോപ്റ്റര്‍ കൊണ്ടുപോയത്.

മുംബൈയ്ക്ക് കൊണ്ടു പോകേണ്ടിയിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് നേവല്‍ എയര്‍ സ്‌റ്റേഷനായ കൊച്ചി ഐ.എന്‍.എസ് ഗരുഡയില്‍ നിന്ന് പുറപ്പെട്ടത്. ലഫ്റ്റനന്റ് ബല്‍വിന്ദര്‍, മലയാളിയായ ലെഫ്റ്റനന്റ് കിരണ്‍ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പുറപ്പെട്ട് ഒന്നേകാല്‍ മണിക്കൂറിന് ശേഷം എഞ്ചിനില്‍ ഓയില്‍ പ്രഷര്‍ കുറവാണെന്ന മുന്നറിയിപ്പ് സിഗ്‌നല്‍ കാണിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 11.30 ഓടെ ഹെലികോപ്റ്റര്‍ മുഹമ്മയിലെ കരിയില്‍ പാടത്തേക്ക് ഇറക്കിയത്.

നേവല്‍ കമാന്റില്‍ വിവരമറിയിച്ചതനുസരിച്ച് രണ്ട് ഹെലികോപ്റ്ററുകളിലായി ആറംഗ സംഘം ഇവിടെ എത്തി.മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇത് പരിഹരിച്ച ശേഷം 2.45 ഓടെയാണ് ഹെലികോപ്റ്റര്‍ തിരികെ കൊണ്ടുപോയത്. ഹെലികോപ്റ്റര്‍ നിലത്തിറക്കിയതറിഞ്ഞ് മുഹമ്മ, മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തിയിരുന്നു. നൂറുകണക്കിനാളുകളും തടിച്ചുകൂടി.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending