Connect with us

kerala

പി.എഫ് ഓപ്ഷന്‍: കാലാവധി തീരാന്‍ പത്തുദിവസം; ലിങ്ക് ഇടാതെ ഇ.പി.എഫ്

നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.

Published

on

സുപ്രീംകോടതി നിര്‍ദേശിച്ച കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ പി.എഫ് പെന്‍ഷന് ഹയര്‍ ഓപ്ഷന്‍ കൊടുക്കാനുള്ള സംവിധാനം ഇപ്പോഴും ആയില്ല. കഴിഞ്ഞ നംവബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കേന്ദ്രസര്‍ക്കാരിന് കീഴിലെ ഇ.പി.എഫ് അതോറിറ്റി ഇതിനായി ലിങ്ക് ഒരുക്കാതെ ഉരുണ്ടുകളിക്കുകയാണ്. പുതിയ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും 2014ന് ശേഷം പിരിഞ്ഞവരുമായ പി.എഫ് അംഗങ്ങള്‍ക്കാണ് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനായി ഓപ്ഷന്‍ നല്‍കണം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പി.എഫ് അതോറിറ്റി സംവിധാനം ഒരുക്കാത്തത് ജീവനക്കാരില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.തൊഴിലാളികളും തൊഴിലുടമകളും ഇതേതുടര്‍ന്ന് കടുത്ത ആശങ്കയിലാണ്. ഇരുവരോടുമാണ് ഓപ്ഷന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷത്തോളം ജീവനക്കാര്‍ കേരളത്തില്‍ മാത്രം വരും. തൊഴിലുടമകളായ ഫാക്ടറികളും സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറാനായി ജീവനക്കാര്‍ക്ക് വേണ്ടി കടലാസ് ജോലികള്‍ ചെയ്ത് കാത്തിരിക്കുകയാണ്. ജീവനക്കാരില്‍നിന്ന് അപേക്ഷ ഒപ്പിട്ടുവാങ്ങി പി.എഫ് ഓഫീസുകളിലേക്ക് നല്‍കേണ്ട ചുമതല സ്ഥാപനഉടമകള്‍ക്കാണ്. ഇതിനായി ജീവനക്കാരെ കണ്ടെത്തുകയും വേണം.

6500 ശമ്പളം കൈപ്പറ്റുന്ന ജീവനക്കാര്‍ക്കാണ് ഹയര്‍ ഓപ്ഷന്‍ അനുവദിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇത് സാധിക്കില്ലെന്ന നിലപാടിലായിരുന്നു പി.എഫ് അതോറിറ്റി സ്വീകരിച്ച നിലപാട്. എന്നാല്‍ ജീവനക്കാരുടെ ശതകോടികള്‍ പി.എഫ് അതോറിറ്റിയില്‍ കുന്നുകൂടിക്കിടക്കുന്നത് പരിഗണിച്ച ഉന്നതനീതിപീഠം 2014 ന് ശേഷം ഉള്ളവര്‍ക്കായി ഇത് പരിമിതപ്പെടുത്തുകയായിരുന്നു. നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.
ജീവനക്കാര്‍ ഏതുസമയത്തും ലിങ്ക് വരുമെന്ന കാത്തിരിപ്പ് തുടരുകയാണ്. വന്നാല്‍ ഉടന്‍ അതില്‍ വിവരങ്ങള്‍ ചേര്‍ത്ത് അപ്ലോഡ് ചെയ്യണം. അല്ലാതെ ഇത്രയും പേരുടെ കടലാസ് പി.എഫില്‍ സൂക്ഷിക്കുന്നതിനോ സ്വീകരിക്കുന്നതിന് പോലുമോ പി.എഫ് ജീവനക്കാര്‍ക്ക് കഴിയില്ല. വര്‍ഷങ്ങളായി പി.എഫില്‍ നിയമനം നിര്‍ത്തിവെച്ചിരിക്കുന്നത് കാരണം അവരും പ്രതിസന്ധിയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending