Connect with us

india

വോട്ടുയന്ത്രം തകരാര്‍: ്ഗുജറാത്തില്‍ പലയിടത്തും വോട്ടെടുപ്പ് മുടങ്ങി

തൊഴിലില്ലായ്മയും കോവിഡ് കാലത്തെ അനാസ്ഥയും പ്രചാരണവിഷയമാണ്. ബി.ജെ.പിക്ക് പുറമെ ആംആദ്മി പാര്‍ട്ടിയും പരമാവധി ഹിന്ദുത്വ കാര്‍ഡിറക്കിയാണ ്കളിച്ചത്.

Published

on

വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന ്ഗുജറാത്തില്‍ പലയിടത്തും വോട്ടെടുപ്പ് സ്തംഭിച്ചു. സൗരാഷ്ട്ര മേഖലയില്‍ മാത്രം 50 ബൂത്തുകളില്‍ വോട്ടെടുപ്പ് മുടങ്ങിയതായി കോണ്‍ഗ്രസ് പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് തിര. കമ്മീഷന് പരാതി നല്‍കിയതായി പാര്‍ട്ടി ദേശീയവക്താവ് അലോക് ശര്‍മ പറഞ്ഞു.
വോട്ടെടുപ്പ് വൈകിച്ച് ജനവികാരത്തെ അട്ടിമറിക്കുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് വൈകിയാല്‍ പോളിംഗ് ശതമാനം കുറയാന്‍ സാധ്യതയുണ്ട്. ഇത് സര്‍ക്കാരിനെതിരായ വോട്ടുകള്‍ കുറക്കാനാണെന്നാണ ്പരാതി. ഏഴാം തവണത്തെ തുടര്‍ഭരണത്തിനായാണ് ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിനായി ജനങ്ങളെ സമീപിക്കുന്നത്.
കഴിഞ്ഞതവണ 135ല്‍ നിന്ന് 99 ആയി ബി.ജെ.പി സീറ്റുകള്‍ കുറഞ്ഞിരുന്നു. സൗരാഷ്ട്ര മേഖലയിലാണ് കോണ്‍ഗ്രസിന ്മുന്നേറ്റം ലഭിച്ചിരുന്നത്. ഇത്തവണയും പാര്‍ട്ടി ആ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
മോര്‍ബി പാലം തകര്‍ന്നതാണ് പ്രചാരണത്തില്‍ ഇത്തവണ മുന്നിട്ടുനിന്നത്. തൊഴിലില്ലായ്മയും കോവിഡ് കാലത്തെ അനാസ്ഥയും പ്രചാരണവിഷയമാണ്. ബി.ജെ.പിക്ക് പുറമെ ആംആദ്മി പാര്‍ട്ടിയും പരമാവധി ഹിന്ദുത്വ കാര്‍ഡിറക്കിയാണ ്കളിച്ചത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചെന്ന ്കാട്ടി ഇന്നലെ ജനശ്രദ്ധതിരിച്ചുവിടാനും പാര്‍ട്ടി ശ്രമംനടത്തി.

india

‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള

Published

on

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

 

Continue Reading

india

‘ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’:പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്‍

21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്

Published

on

പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനാണ് ശിക്ഷ. കേന്ദ്ര ഏജന്‍സികള്‍ പി കെ ഷാ എന്ന ജവാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. കൂടുതല്‍ സമയവും തന്റെ കണ്ണ് പാക് റേഞ്ചേഴ്സ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞെന്നും ജവാന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. ഇന്ത്യ-പാക് സംഘര്‍ഷ സമയത്തും ഇയാള്‍ കസ്റ്റഡിയില്‍ തന്നെയായിരുന്നു. ഈ സമയങ്ങളില്‍ ഒന്ന് പല്ല് തേക്കാന്‍ പോലും അനുവദിച്ചില്ലെന്നും തന്നെ അവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ജവാന്‍ വ്യക്തമാക്കി.

മൂന്ന് സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. അതെവിടെയാണെന്ന് കാണാനോ മനസിലാക്കാനോ കഴിയുമായിരുന്നില്ല. ഒരു സ്ഥലം എയര്‍ബേസിന് അടുത്താണെന്ന് വിമാനങ്ങളുടേയും മറ്റും ശബ്ദം കേട്ട് അദ്ദേഹം മനസിലാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെയാണ് പി കെ ഷായെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്.

 

Continue Reading

india

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം

Published

on

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending