Connect with us

gulf

വിമാന നിരക്കില്‍ പകല്‍ കൊള്ള; നാട്ടിലെത്താന്‍ നട്ടം തിരിഞ്ഞ് പ്രവാസികള്‍

വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു.

Published

on

നെടുമ്പാശ്ശേരി: വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു. ഈസ്റ്റര്‍ , വിഷു , റമസാന്‍ കാലയളവ് തുടങ്ങിയതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി നല്‍കുന്നത് . ഖത്തര്‍, ദോഹ, സഊദി അറേബ്യ, മസ്‌ക്കറ്റ്, ഷാര്‍ജ, ദുബായി, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിലധികമാക്കിട്ടുണ്ട്. പെരുന്നാള്‍ സീസണ്‍ , ആരംഭിക്കുന്നതിന് മുന്‍പ് പരമാവധി 7500 രൂപയായിരുന്നത് ഇപ്പോള്‍ 15000 ത്തില്‍ അധികമാണ് . റമസാന്‍ കാലയളവാകുന്നതോടെ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നത് . ഗള്‍ഫില്‍ സ്‌ക്കൂള്‍ അവധിക്കാലം ആരംഭിക്കാനുള്ള കാലയളവ് കൂടെ വരികയാണ് . വീണ്ടും വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അതിശയിക്കേണ്ടതില്ല .വിദേശ വിനോദ സഞ്ചാരികളുടെ വരവും ഈ കാലയളവിലാണ്. കേരളത്തിലെ കൊച്ചി , തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേയ്ക്കുള്ള ടിക്കറ്റ് നിരക്കാണ് പ്രധാനമായും വര്‍ദ്ധിപ്പിച്ചിട്ടുള്ളത് . ഒരാള്‍ക്ക് ഈ കാലയളവില്‍ നാട്ടില്‍ വന്നു പോകുന്നതിന് മൊത്തം അരലക്ഷം രൂപ ചെലവാക്കേണ്ടി വരുമെന്ന് പ്രവാസി സംഘടന ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ചാര്‍ട്ടര്‍ഫ്ളൈറ്റ് നടത്താന്‍ അനുവദിക്കണമെന്ന കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല . വിമാന കമ്പനികളുടെ ചൂഷണത്തില്‍ നിന്നും പ്രവാസികള്‍ക്ക് ആശ്വാസം കിട്ടുന്ന നിര്‍ദ്ദേശമായിരുന്നു ഇത്. ഗള്‍ഫ് മേഖലയില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള പുതുക്കിയ വിമാന ടിക്കറ്റ് നിരക്ക് 19000 രൂപയും കോഴിക്കോട്ടേയ്ക്ക് 23000 രൂപയും കണ്ണൂരിലേയ്ക്ക് 20650 രൂപയും തിരുവനന്തപുരത്തേയ്ക്ക് 22000 രൂപയുമാണ് ശരാശരി നിരക്ക് . സഊദി അറേബ്യയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴിയുള്ള നിരക്ക് 31200 രൂപയും കോഴിക്കോട്ടേയ്ക്ക് നേരിട്ട് 22000 രൂപയും കണ്ണൂരിലേയ്ക്ക് നേരിട്ട് 36400 രൂപയും മറ്റ് വിമാനത്താവളങ്ങള്‍ വഴി 39000 രൂപയും തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളം വഴി 32000 രൂപയും ആണ് ഇപ്പോള്‍ ഉള്ള നിരക്ക്. ദോഹ, ബഹ്റയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് 28000 രൂപയും കോഴിക്കോട്ടേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴി 34000 രൂപയും കണ്ണൂരിലേയ്ക്ക് നേരിട്ട് 24000 രൂപയും തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴി 23000 രൂപയുമാണ്. ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയായതിനാല്‍ ദിവസേന നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകും. കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകള്‍ എയര്‍ലൈന്‍സുകളുടെ പകല്‍കൊള്ളയ്ക്കു നേരേ കണ്ണടക്കുകയാണന്ന് ആരോപണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending