Connect with us

kerala

പനി മരണങ്ങള്‍ വര്‍ധിക്കുന്നു; ഞായര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത് 242 മരണം

സംസ്ഥാനത്ത് പനിമരണങ്ങള്‍ പിടിച്ചുകെട്ടാനാവാതെ ആരോഗ്യവകുപ്പ്.

Published

on

സംസ്ഥാനത്ത് പനിമരണങ്ങള്‍ പിടിച്ചുകെട്ടാനാവാതെ ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ പനിബാധിച്ച് മരണപ്പെട്ടത് 242 പേര്‍. ഇതില്‍ എലിപ്പനി, ഡെങ്കി, എച്ച്1 എന്‍1 കേസുകളാണ് കൂടുതല്‍. ജൂലായ് 15 വരെ 101 എലിപ്പനി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കി 69, എച്ച്1 എന്‍1 39, ജപ്പാന്‍ജ്വരം 15, മലമ്പനി രണ്ട് മരണവും സംസ്ഥാനത്തുണ്ടായി. കഴിഞ്ഞ ഒന്നര മാസത്തിനിടെ എലിപ്പനി, ഡെങ്കി കേസുകള്‍ കുത്തനെ കൂടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പനിമരണങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്.

പനിയെ നേരിടാനുള്ള മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടതിന്റെ തെളിവാണ് കണക്കുകള്‍. വരും ദിവസങ്ങളിലും മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രതിരോധ പ്രവര്‍ത്തനത്തിന് ഫീല്‍ഡ്തല ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവുകള്‍ നികത്താന്‍ പോലും സര്‍ക്കാര്‍ നടപടികളില്ലാത്തത് ഗുരുതര വീഴ്ചയാണ്. കീടജന്യ രോഗ നിയന്ത്രണത്തിന് ജില്ലാതലത്തില്‍ നേതൃത്വം നല്‍കേണ്ട 10 ജില്ലാ മലേറിയ ഓഫീസര്‍, ആറ് ജില്ലാ ബയോളജിസ്റ്റുകളില്‍ സ്ഥിരം നിയമനമില്ലാതെ കിടക്കുകയാണ്. താഴെതട്ടിലും ജനസംഖ്യാനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരില്ല. രോഗപ്പടര്‍ച്ച അനിയന്ത്രിതമായി തുടരുമ്പോള്‍ അംഗബലത്തില്‍ ദുര്‍ബലമായ ആരോഗ്യസേനക്ക് ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനം ശ്രമകരമായ ദൗത്യമാണ്.

ഡെങ്കി കൂടുതല്‍
അപകടകാരിയാവുന്നു

മെയ് 15 വരെ സംസ്ഥാനത്ത് 5094 സ്ഥിരീകരിച്ച ഡെങ്കി കേസുകളുണ്ട്. സ്ഥിരീകരിക്കാത്ത 14787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസം കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകള്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ ആകെ 4468 സ്ഥരീകരിച്ച ഡെങ്കി കേസുകളും 69 മരണവുമാണുള്ളത്. ഈഡിസ് കൊതുകുകള്‍ ഒറ്റക്കുത്തില്‍ ഒന്നിലധികം ടൈപ്പ് വയറസുകള്‍ പടര്‍ത്തുന്നതും ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം വൈറസ് ബാധയേല്‍ക്കുന്നതുമാണ് ഡെങ്കി മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം. ഡെങ്കി കേസുകള്‍ വര്‍ഷം, എണ്ണം, മരണം എന്ന ക്രമത്തില്‍: 2021-3251- 27, 2020-2722-22, 2019-4651-14, 2018- 4090-32.

മരണനിരക്കില്‍
മുന്നില്‍ എലിപ്പനി

പനി മരണക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത് എലിപ്പനിയാണ്. ആറുമാസത്തിനിടെ ഇത്തവണ 101 പേരാണ് മരണപ്പെട്ടത്. മെയ് 15 വരെ 1882 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 770 കേസുകളും 39 മരണവും എലിപ്പനിമൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ല്‍ സംസ്ഥാനത്ത് 290 എലിപ്പനി മരണവും 5315 കേസുകളുമുണ്ടായി. ഇതില്‍ 2482 കേസുകളും 212 മരണവും എലിപ്പനി മൂലമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2021 ല്‍ 97, 2020 48, 2019 ല്‍ 57, 2018 ല്‍ 99 മരണവും എലിപ്പനി മൂലം സംസ്ഥാനത്തുണ്ടായി.

എച്ച്1 എന്‍1

ഇന്‍ഫ്‌ളുവന്‍സാ വൈറസ് മൂലമുണ്ടാകുന്ന എച്ച്.1 എന്‍1 കേസുകളും വര്‍ധിച്ചുവരികയാണ്. 39 പേരാണ് ആറു മാസത്തിനിടെ മരണത്തിന് കീഴടങ്ങിയത്. 1069 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 533 എണ്ണവും എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 26 പേര്‍ മരണപ്പെട്ടതും ഈ പനിമൂലമെന്ന് സ്ഥരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികം മരണം ഉണ്ടായി. 2022 ല്‍ 11, 2020 ല്‍ 2, 2019 ല്‍ 45, 2018 ല്‍ 50 മരണവുമാണ് ഈ പിനി മൂലം സംസ്ഥാനത്തുണ്ടായത്.

ചെള്ള് പനി

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ള്പനി (സ്‌ക്രബ് ടൈഫ്‌സ്). മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.

kerala

അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം.

Published

on

കൊല്ലം: അഷ്ടമുടി കായലില്‍ മുക്കാട് പള്ളിക്ക് സമീപം രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട്് ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാല്‍ മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചുഅഴിച്ചു വിട്ട ബോട്ടുകളില്‍ ഒന്ന് കായലിലെ മണ്‍ചെളിയില്‍ കുടുങ്ങിയ നിലയിലാണ്. പാചക ആവശ്യത്തിനായി ഓരോ ബോട്ടിലും രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കാമെന്നാണ് സംശയം. കൂടാതെ ഏകദേശം 8000 ലിറ്റര്‍ വരെ ഡീസല്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നേക്കാം. ഇതു തന്നെയാണ് മണിക്കൂറുകളോളം തീ കത്തിയതിനു കാരണം എന്നു കരുതുന്നു. അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

ഹരജി 26ന് വീണ്ടും പരിഗണിക്കും.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

Trending