Connect with us

Video Stories

പെണ്‍കുട്ടികളുടെ ചേലാകര്‍മം നടത്തുന്നത് മോദിയുടെ പ്രിയപ്പെട്ട ബൊഹ്‌റകളെന്ന് റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വനിതാ ചേലാകര്‍മം (കൃസരി ഛേദം) നടത്തുന്ന മതവിഭാഗം നരേന്ദ്ര മോദിയുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ദാവൂദി ബൊഹ്‌റകള്‍ എന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വനിതാ ചേലാകര്‍മ വിരുദ്ധ ദിനത്തില്‍ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ്, ബൊഹ്‌റ സ്ത്രീകളില്‍ 75 ശതമാനം പേരും കൃസരി ഛേദത്തിന് വിധേയരായി എന്ന വിവരമുള്ളത്. ഷിയാക്കളിലെ ഇസ്മാഈലി ധാരയിലെ ഒരു വിഭാഗമായ ബൊഹ്‌റകളെയാണ് മോദി തന്റെ ‘മുസ്‌ലിം സ്വീകാര്യത’ സ്ഥാപിക്കാറുള്ളത്.

വനിതാ ചേലകര്‍മത്തിനെതിരായ ചര്‍ച്ചകളിലും ലേഖനങ്ങളിലുമെല്ലാം ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത നിലവിലുണ്ട്. ആഫ്രിക്കയിലെ ചില പരമ്പരാഗത ഗോത്രങ്ങളിലും ബൊഹ്‌റകളെ പോലെ ന്യൂനാല്‍ ന്യൂനപക്ഷമായ വിഭാഗങ്ങളിലുമുള്ള അനാചാരത്തെ മുസ്ലിംകളുടെ മൊത്തം ശീലമായാണ് കേരളത്തിലെ ഇടതു ലിബറലുകള്‍ മുതല്‍ സംഘ് പരിവാറുകള്‍ വരെയുള്ളവര്‍ വിലയിരുത്താറുള്ളത്. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കേരളത്തില്‍ കൃസരീഛേദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ ഒച്ചപ്പാടുണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും നിയമ നടപടിയുമായി മുന്നോട്ടു പോകാനും പൊലീസോ സര്‍ക്കാറോ താല്‍പര്യം കാണിച്ചിരുന്നില്ല.

അന്താരാഷ്ട്ര വനിതാ ചേലാകര്‍മ വിരുദ്ധ ദിനത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ‘ചേലാകര്‍മ വിരുദ്ധ’ പരിപാടിയും ഒപ്പു ശേഖരണവും വിവാദമായിരുന്നു. മുസ്ലിം ആണ്‍കുട്ടികള്‍ ചേലാകര്‍മത്തിന് വിധേയരാകുന്നത് സാധാരണമാണെന്നിരിക്കെയാണ് എസ്.എഫ്.ഐ ചേലാകര്‍മ വിരുദ്ധത ആഘോഷി ച്ചത്. വിവാദമായതോടെ വനിതകളിലെ ചേലാകര്‍മമാണ് ഉദ്ദേശിച്ചത് എന്ന് ന്യായീകരിച്ച് സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന തടിയൂരി.

സ്ത്രീകളെ പാപത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള വഴി എന്ന നിലയ്ക്കാണ് ബൊഹ്‌റകള്‍ ചേലാകര്‍മത്തിന് വിധേയരാക്കുന്നത് എന്നാണ് സൂചന. ഇത് അവരുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി തെളിവുകളുണ്ട്. മതകാര്യമായിട്ടാണ് ബൊഹ്‌റകള്‍ കൃസരീ ഛേദത്തെ കാണുന്നതെന്നും ഇക്കാര്യത്തില്‍ ആ സമുദായത്തിനകത്ത് നിര്‍ബന്ധ ബുദ്ധിയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending