Connect with us

News

ബാബരി ഭൂമി കേസ്: അന്തിമവിധിക്കൊരുങ്ങി സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ഈമാസം 16 ഓടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്. കേസില്‍ മുസ്‌ലിം സംഘടനകളുടെ വാദം പൂര്‍ത്തിയായി. കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേള്‍ക്കാതെ വിധി പറയാന്‍ മാറ്റിവെക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം കേസ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. നവംബര്‍ 17-നാണ് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിനാല്‍ വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായ നവംബര്‍ 15-ന് ബാബരി കേസിലെ വിധി ഉണ്ടാകാനാണ് സാധ്യത.

അതിനിടെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണമാവശ്യപ്പെട്ട് ബാബരി ഭൂമികേസിലെ മധ്യസ്ഥന്മാരിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. മൂന്നംഗ സമിതിയിലുണ്ടായിരുന്ന മധ്യസ്ഥനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ശ്രീരാം പഞ്ചുവാണ് ബി.ജെ.പി പിന്തുണയുള്ള വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണം തേടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചിലെത്തിയത്. ഇതേത്തുടർന്ന് മതിയായ സംരക്ഷണം നൽകാൻ ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം രണ്ടാമത് നടത്തിയ മധ്യസ്ഥശ്രമത്തെ സുന്നി വഖഫ് ബോർഡ് എതിർത്തിട്ടും അത് മറികടന്ന് മുസ്ലിം പക്ഷത്തുനിന്ന് ശ്രമം നടത്തിയത് വഖഫ് ബോർഡ് ചെയർപേഴ്സൻ ആണെന്ന് ആരോപണമുയർന്നിരുന്നു.

News

ഇസ്രാഈലിനെതിരെ ശക്തമായ നടപടിയെടുക്കും; മുന്നിറിയിപ്പുമായി യു.കെ, ഫ്രാന്‍സ്, കാനഡ

ഇസ്രാഈല്‍ ഗസ്സയിലെ സൈനിക ആക്രമണം അവസാനിപ്പിക്കുകയും സഹായ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തില്ലെങ്കില്‍ യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി.

Published

on

ഇസ്രാഈല്‍ ഗസ്സയിലെ സൈനിക ആക്രമണം അവസാനിപ്പിക്കുകയും സഹായ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തില്ലെങ്കില്‍ യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി.

‘ഗസ്സയിലെ ഇസ്രാഈലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഗസ്സയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ തോത് അസഹനീയമാണ്,’ രാജ്യങ്ങളുടെ നേതാക്കള്‍ – കെയര്‍ സ്റ്റാര്‍മര്‍, ഇമ്മാനുവല്‍ മാക്രോണ്‍, മാര്‍ക്ക് കാര്‍ണി എന്നിവര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മൂന്ന് മാസത്തോളം നീണ്ട ഉപരോധത്തിന് ശേഷം ഉപരോധിച്ച എന്‍ക്ലേവിലേക്ക് കുറച്ച് ട്രക്കുകള്‍ അനുവദിച്ച നെതന്യാഹുവിന്റെ നീക്കത്തെ മൂന്ന് നേതാക്കളും കഴിഞ്ഞ ദിവസം അപലപിച്ചു, ഇസ്രാഈല്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച ഏതാനും ട്രക്കുകള്‍ മാത്രമാണ് ഇസ്രാഈല്‍ അനുവദിച്ചത്.

മൂന്ന് രാജ്യങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യം ഇസ്രാഈലിന് മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുക എന്നതാണെന്ന് യുകെയിലെ പലസ്തീന്‍ അംബാസഡര്‍ ഹുസാം സുംലോട്ട് അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.

‘ചില ആയുധ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യുകെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് പര്യാപ്തമല്ല. ഇത് പൂര്‍ണ്ണവും സമഗ്രവുമായിരിക്കണം,’ അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും.

Published

on

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Continue Reading

kerala

പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ

Published

on

പാലക്കാട്: വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ 1,75,552 രൂപ നഷ്മുണ്ടായതായി നഗരസഭ. പണം നല്‍കണമെന്നാവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരായ പട്ടികജാതി വികസന വകുപ്പിന് പരാതി നല്‍കി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും മറ്റു വസ്തുക്കളും നശിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

സ്ഥലത്തെ വന്‍ തിരക്കിനെ തുടര്‍ന്ന് വേദിയിലേക്കുളള പ്രവേശനം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ പരിപാടിയും റദ്ദാക്കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. പരിപാടിക്ക് എത്തിയ പലര്‍ക്കും തിരക്ക് കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

Continue Reading

Trending