Connect with us

kerala

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം പുണ്യഭൂമിക്കരികെ

താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : തൽബിയത്തിന്റെ മന്ത്രധ്വനികളുമായി മലയാളി തീർത്ഥാടകർ വിശുദ്ധ ഭൂമിക്കരികെ . കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇക്കൊല്ലത്തെ ഹജ്ജ് കർമ്മത്തിനുള്ള ആദ്യ സംഘം ജിദ്ദയിലിറങ്ങി. കണ്ണൂരിൽ നിന്ന് പുലർച്ചെ ഒന്നേമുക്കാലിനുള്ള ഐ എക്സ് 3027 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സഊദി സമയം പുലർച്ചെ 4.50ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി. തിരക്കൊഴിഞ്ഞ ഹജ്ജ് ടെര്മിനലിലെ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കി നാലരയോടെ തന്നെ പുറത്തിറങ്ങിയ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ചീഫ് കോ ഓർഡിനേറ്റർ അരിമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ സഊദി ഹജ്ജ് സെല്ലിന്റെയും ജിദ്ദ കെഎംസിസി ഹജ്ജ് സെല്ലിന്റെയും വളണ്ടിയർ ടീം ചേർന്ന് സ്വീകരിച്ചു. 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് ആദ്യ വിമാനത്തിലെത്തിയത്. കോഴിക്കോട് നിന്നുള്ള ആദ്യവിമാനവും സഊദി സമയം രാവിലെ ഏഴരക്ക് ജിദ്ദയിലിറങ്ങിയിട്ടുണ്ട് . എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കി പുറത്തെത്തുന്ന തീർത്ഥാടകരെയും കെഎംസിസി വളണ്ടിയർ സംഘം മക്കയിലേക്ക് യാത്രയാക്കും. മൂന്ന് വിമാനങ്ങളാണ് ഇന്ന് കേരളത്തിൽ നിന്നെത്തുണന്നത്. കണ്ണൂരിൽ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും വിമാനങ്ങളാണ് ഇന്ന് ജിദ്ദയിലെത്തുന്നത്.

ജിദ്ദ വിമാനത്താവളത്തിൽ കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്ബ്ര, വി പി മുസ്തഫ, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് എന്നിവർക്കൊപ്പം എയർപോർട്ട് വളണ്ടിയർ കോ ഓർഡിനേറ്റർ നൗഫൽ റഹേലി, മുസ്തഫ കോഴിശ്ശേരി, അലി പാങ്ങാട്ട് ഷംസി ചോയിമുക്ക്, ഉമ്മർ മേലാറ്റൂർ ,റഫീഖ് തുടങ്ങിയവർ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചു. പുറത്തിറങ്ങിയ തീർത്ഥാടകരുടെ ലഗേജുകളും മറ്റും വളരെ വേഗത്തിൽ മക്കയിലേക്കുള്ള യാത്രക്കൊരുക്കിയ നാല് ബസ്സുകളിലെത്തിച്ചു. ആറ് മണിയോടെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടു.

അൽപസമയത്തിനകം മക്കയിലെത്തുന്ന തീർത്ഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെയും മക്ക കെഎംസിസിയുടെയും നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, മുസ്തഫ മഞ്ഞക്കുളം, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മലയിൽ, നാസർ കിൻസാറ എന്നിവരുടെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കും. 260 നമ്പർ ബിൽഡിങ്ങിലാണ് ആദ്യ വിമാനത്തിലുള്ള 145 തീർത്ഥാടകർക്കും താമസമൊരുക്കിയിട്ടുള്ളത്. താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.എം കിസാന്‍: സെപ്തം. 30 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

Published

on

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ സെപ്തം.30 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി ക്യാമ്പുകളില്‍ എത്തിച്ചേരണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-. കെ.വൈ.സിയും നിര്‍ബന്ധമാണ്. പി.എം കിസാന്‍ പോര്‍ട്ടല്‍, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ആന്‍ഡ്രോയ്സ് അപ്ലിക്കേഷന്‍ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം.

റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഉപഭോക്താക്കള്‍ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം. ഇതിനായി ക്യാമ്പുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ReLIS പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കരമടച്ച രസീത്, അപേക്ഷ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Continue Reading

kerala

മുഖ്യപ്രതിയെ അരവിന്ദാക്ഷൻ സഹായിച്ചെന്ന് ഇ.ഡി

അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുള്ളതിന്‍റെ രേഖകൾ ലഭിച്ചെന്നും സതീഷിന്‍റെയും സഹോദരൻ ശ്രീജിത്തിന്‍റെയും അക്കൗണ്ടിൽനിന്നാണ് ഇയാൾക്ക് പണം ലഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

Published

on

കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എന്‍സ്‌ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചു.

അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുള്ളതിന്‍റെ രേഖകൾ ലഭിച്ചെന്നും സതീഷിന്‍റെയും സഹോദരൻ ശ്രീജിത്തിന്‍റെയും അക്കൗണ്ടിൽനിന്നാണ് ഇയാൾക്ക് പണം ലഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതടക്കം അരവിന്ദാക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

Continue Reading

crime

പാടത്ത് മണ്ണ് ഇളകിയനിലയില്‍, ഒരാളുടെ കാല്‍ കണ്ടെത്തി; ഷോക്കേറ്റ യുവാക്കളെ കുഴിച്ചിട്ട സ്ഥലം ഉടമ കസ്റ്റഡിയില്‍

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം

Published

on

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

Trending