Connect with us

kerala

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം പുണ്യഭൂമിക്കരികെ

താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : തൽബിയത്തിന്റെ മന്ത്രധ്വനികളുമായി മലയാളി തീർത്ഥാടകർ വിശുദ്ധ ഭൂമിക്കരികെ . കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇക്കൊല്ലത്തെ ഹജ്ജ് കർമ്മത്തിനുള്ള ആദ്യ സംഘം ജിദ്ദയിലിറങ്ങി. കണ്ണൂരിൽ നിന്ന് പുലർച്ചെ ഒന്നേമുക്കാലിനുള്ള ഐ എക്സ് 3027 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സഊദി സമയം പുലർച്ചെ 4.50ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തി. തിരക്കൊഴിഞ്ഞ ഹജ്ജ് ടെര്മിനലിലെ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കി നാലരയോടെ തന്നെ പുറത്തിറങ്ങിയ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ചീഫ് കോ ഓർഡിനേറ്റർ അരിമ്പ്ര എന്നിവരുടെ നേതൃത്വത്തിൽ സഊദി ഹജ്ജ് സെല്ലിന്റെയും ജിദ്ദ കെഎംസിസി ഹജ്ജ് സെല്ലിന്റെയും വളണ്ടിയർ ടീം ചേർന്ന് സ്വീകരിച്ചു. 73 പുരുഷന്മാരും 72 സ്ത്രീകളുമാണ് ആദ്യ വിമാനത്തിലെത്തിയത്. കോഴിക്കോട് നിന്നുള്ള ആദ്യവിമാനവും സഊദി സമയം രാവിലെ ഏഴരക്ക് ജിദ്ദയിലിറങ്ങിയിട്ടുണ്ട് . എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കി പുറത്തെത്തുന്ന തീർത്ഥാടകരെയും കെഎംസിസി വളണ്ടിയർ സംഘം മക്കയിലേക്ക് യാത്രയാക്കും. മൂന്ന് വിമാനങ്ങളാണ് ഇന്ന് കേരളത്തിൽ നിന്നെത്തുണന്നത്. കണ്ണൂരിൽ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും വിമാനങ്ങളാണ് ഇന്ന് ജിദ്ദയിലെത്തുന്നത്.

ജിദ്ദ വിമാനത്താവളത്തിൽ കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്ബ്ര, വി പി മുസ്തഫ, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് എന്നിവർക്കൊപ്പം എയർപോർട്ട് വളണ്ടിയർ കോ ഓർഡിനേറ്റർ നൗഫൽ റഹേലി, മുസ്തഫ കോഴിശ്ശേരി, അലി പാങ്ങാട്ട് ഷംസി ചോയിമുക്ക്, ഉമ്മർ മേലാറ്റൂർ ,റഫീഖ് തുടങ്ങിയവർ അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ചു. പുറത്തിറങ്ങിയ തീർത്ഥാടകരുടെ ലഗേജുകളും മറ്റും വളരെ വേഗത്തിൽ മക്കയിലേക്കുള്ള യാത്രക്കൊരുക്കിയ നാല് ബസ്സുകളിലെത്തിച്ചു. ആറ് മണിയോടെ തീർത്ഥാടകർ മക്കയിലേക്ക് പുറപ്പെട്ടു.

അൽപസമയത്തിനകം മക്കയിലെത്തുന്ന തീർത്ഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെയും മക്ക കെഎംസിസിയുടെയും നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, മുസ്തഫ മഞ്ഞക്കുളം, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മലയിൽ, നാസർ കിൻസാറ എന്നിവരുടെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കും. 260 നമ്പർ ബിൽഡിങ്ങിലാണ് ആദ്യ വിമാനത്തിലുള്ള 145 തീർത്ഥാടകർക്കും താമസമൊരുക്കിയിട്ടുള്ളത്. താമസ കേന്ദ്രങ്ങളിൽ തീർത്ഥാടകരെ സഹായിക്കാൻ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ, ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വളണ്ടിയർമാർ രംഗത്തുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

kerala

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

Published

on

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക.

 

Continue Reading

Trending