Connect with us

crime

ഒരേ ജോലിക്ക് വ്യാജരേഖ വിദ്യ ഉപയോഗിച്ചത് രണ്ടു തവണ; വ്യാജ രേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തിയിരുന്നു, അഞ്ചാമതായതിനാല്‍ നിയമനം ലഭിച്ചില്ല

Published

on

കാസര്‍കോട് കരിന്തളം കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ ജോലിയില്‍ തുടരാന്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കി. അഭിമുഖത്തില്‍ 5ാം സ്ഥാനത്തായതിനാല്‍ നിയമനം ലഭിച്ചില്ല.

വിദ്യയുടെ പിഎച്ച്.ഡി പ്രവേശനത്തില്‍ കാലടി സര്‍വകാശാല അന്വേഷണം പ്രഖ്യാപിച്ചു. സമഗ്ര അന്വേഷത്തിനാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്. വ്യാജരേഖ വിവാദത്തില്‍ വിദ്യക്കെതിരെ അട്ടപ്പാടി സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ഈമാസം 2ന് അഭിമുഖത്തിനെത്തിയ വിദ്യ ഹാജരാക്കിയ രേഖ വ്യാജമെന്ന് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകളും എഫ്‌ഐആറും അഗളി പൊലീസിന് കൈമാറി.

അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് അഗളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ആണ് നടപടി. അന്വേഷണം എവിടെ നടത്തണം എന്നതില്‍ തീരുമാനമെടുക്കാന്‍ പൊലീസ് വൈകിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കെ.വിദ്യ എറണാകുളം മഹാരാജാസ് കോളജില്‍ ആസ്പയര്‍ ഫെലോഷിപ്പിന്റെ ഭാഗമായി ചെയ്ത പ്രോജക്ട് സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും അടക്കമുള്ളവ ഉപയോഗിച്ച് വ്യാജ രേഖ നിര്‍മിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അട്ടപ്പാടി കോളജില്‍നിന്ന് മഹാരാജാസിലേക്ക് അയച്ച വ്യാജരേഖയുടെ പകര്‍പ്പും സെന്‍ട്രല്‍ പോലീസ് ശേഖരിച്ചിരുന്നു. ഈ രേഖകള്‍ അടക്കമാണ് ഫയല്‍ അഗളി പൊലീസിന് കൈമാറുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാടത്ത് മണ്ണ് ഇളകിയനിലയില്‍, ഒരാളുടെ കാല്‍ കണ്ടെത്തി; ഷോക്കേറ്റ യുവാക്കളെ കുഴിച്ചിട്ട സ്ഥലം ഉടമ കസ്റ്റഡിയില്‍

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം

Published

on

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

crime

പീഡനക്കേസ് പ്രതികളെ സഹായിച്ചതായി റിപ്പോർട്ട്: പീരുമേട് ഡിവൈ.എസ്പിക്ക് സസ്പെൻഷൻ

കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു

Published

on

പീഡനക്കേസ് പ്രതികളെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. ജെ.കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു.

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ വലയിലാക്കി പീഡനവും പണം തട്ടിയെടുക്കലും പതിവാക്കിയ പ്രതികളെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസിനെ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Continue Reading

crime

ഫ്രൈയിങ് പാന്‍ കൊണ്ട് അടിച്ചു; കറിക്കത്തി കൊണ്ട് 30 തവണ കുത്തി; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകള്‍

കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് കണ്ടെത്തല്‍

Published

on

യു.എസില്‍ മൂന്നുവര്‍ഷം മുമ്പ് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ സിഡ്‌നി പവല്‍(23) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

സിഡ്‌നി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതിയുടെ ശിക്ഷ 28ന് പ്രഖ്യാപിക്കും.

അടുക്കളയില്‍ ഉപയോഗിക്കുന്നഫ്രൈയിങ് പാന്‍ കൊണ്ട് മര്‍ദിച്ചശേഷം കറിക്കത്തി കൊണ്ട് നിരവധി തവണ കുത്തിപരിക്കേല്‍പ്പിച്ചാണ് പ്രതി കൃതൃം നടത്തിയത്. ഏകദേശം മുപ്പതുതവണ പെണ്‍കുട്ടി അമ്മയുടെ കഴുത്തില്‍ കുത്തിയതായാണ് റിപ്പോര്‍ട്ട്.

Continue Reading

Trending