Connect with us

kerala

അരിക്കൊമ്പന്‍ വിഷയത്തില്‍ വനംവകുപ്പിനെതിരെ മുന്‍ ജില്ലാ കളക്ടര്‍

ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.

Published

on

ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

അരിക്കൊമ്പനെന്ന സ്വാതന്ത്ര്യ സമര പോരാളിയോട് ‘വൈദേശികരായ ‘നമ്മള്‍ കാണിച്ചത് !

പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യാക്കാരോട് കാണിച്ച അതേ ക്രൂരതയല്ലേ നമ്മള്‍ അരിക്കൊമ്പനോടും കാണിച്ചത് ?
സ്വന്തം ദേശത്തില്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയ പോരാളികളെ ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍സ് ദ്വീപിലേക്ക് നാട് കടത്തിയിരുന്നു.അരിക്കൊമ്പന്‍ അവന്റെ തട്ടകത്തില്‍ സ്വാതന്ത്ര്യം വിളമ്പരം ചെയ്ത് വാഴുകയായിരുന്നല്ലോ ?പണ്ട് കടുത്ത പട്ടിണി കടുത്തപ്പോള്‍ ബ്രിട്ടീഷ് കലവറകളില്‍ നിന്ന് ധാന്യങ്ങളെടുത്ത് നമ്മുടെ സമര സേനാനികളും പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്.നാട്ടില്‍ പട്ടിണി വന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി പോലും അത് ചെയ്തിട്ടില്ലേ ?അതല്ലേ വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ അരിക്കൊമ്പനും ചെയ്തത് ?

ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ മൂന്ന് തരത്തിലാണ് കൈകാര്യം ചെയ്തത്.1.അടിമകളാക്കി കൂട്ടത്തില്‍ കൂട്ടി കടുപ്പമുള്ള പണിയെടുപ്പിക്കുക ( ബഹു. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് അരികൊമ്പന്റെ കാര്യത്തില്‍ ആ പദ്ധതി നടന്നില്ല !)
2.വെടിവച്ചോ തൂക്കിലേറ്റിയോ ഉന്മൂലനം ചെയ്യുക.( വന്യമൃഗ സംരക്ഷണ നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അതും സാധ്യമല്ലല്ലോ ! )
3.ആന്‍ഡമാന്‍സ് പോലുള്ള ഒറ്റപ്പെട്ട ഉള്‍വനങ്ങളിലേക്കോ തുരുത്തുകളിലേക്കോ നാട് കടത്തുക .അതാണ് നമ്മള്‍ അരിക്കൊമ്പന് നല്‍കിയ ശിക്ഷ !ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിരുന്ന സ്വന്തം ചങ്ങാതിമാരെ ഇനിയൊരിക്കലും കാണാനാവാതെ അവനവിടെ ഒറ്റപ്പെട്ട് സ്വയം എരിഞ്ഞ് ഇല്ലാതാവും.

അരികൊമ്പനോട് നമ്മള്‍ കാണിച്ച ക്രൂരതയുടെ ആഴമേറിയണമെങ്കില്‍ പിറ്റേന്ന് ആ പ്രദേശത്ത് നിന്ന് പോകാതെ കൂട്ടം കൂടി നിന്ന കാട്ടാനകളുടെ മനസ്സറിയണം.കൂട്ടത്തില്‍ ഒരുവനെ മനുഷ്യന്‍ എന്ത് ചെയ്തു എന്നറിയാതെ ആശങ്കയിലായിരുന്നു ആ പാവം മൃഗങ്ങള്‍!അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു അരിക്കൊമ്പന്‍.നാം ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് യാതൊരു പരിചയവുമില്ലാത്ത ദൂരെ ഒരിടത്തേക്ക് നാടുകടത്തിയാല്‍ ഉണ്ടാവുന്ന മാനസികമായ ക്ഷതം ഒന്നാലോചിച്ചു നോക്കൂ!അതാണിപ്പോള്‍ അരിക്കൊമ്പന്‍ അനുഭവിക്കുന്നത് .വേവുന്ന മനസ്സുമായാവും ആ മൃഗം ഇപ്പോള്‍ അപരിചിതമായ ആ ‘ആന്‍ഡമാന്‍സില്‍ ‘എത്തിപ്പെട്ടിരിക്കുന്നത് .വൈകാതെ കേട്ടേക്കാം, ദുരൂഹ സാഹചര്യത്തില്‍ അരിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടു !

അന്നും നമ്മുടെ ചാനലുകളുടെ അകത്തളത്തില്‍ സംവാദ തൊഴിലാളികള്‍ ഒത്തുകൂടി ദീര്‍ഘനേരം അധര വ്യായാമം നടത്തും.’അരിക്കൊമ്പന് സംഭവിച്ചതെന്ത് ?’ദൃശ്യ മാധ്യമങ്ങളോട് എനിക്ക് പുച്ഛം തോന്നിയ ദിവസമായിരുന്നു അത്. നേരം വെളുത്തത് മുതല്‍ അവര്‍ക്ക് വേറൊരു വാര്‍ത്തയുമില്ല.
അരിക്കൊമ്പന്റെ പിന്നാലെയാണ് !

ഇതിനു മുന്‍പ് ഇതുപോലൊരു ആവേശം കണ്ടത് സ്വപ്ന സുരേഷിനെ ബാംഗ്ലൂരില്‍ നിന്ന് അന്വേഷക സംഘം പിടികൂടി കേരളത്തിലേക്ക് കൊണ്ടു വന്ന ‘റോഡ് ഷോ ‘ റിപ്പോര്‍ട്ട് ചെയ്യുന്നതിലായിരുന്നു.ഒരു ചാനലിന്റെ പ്രമുഖന്‍ സ്റ്റുഡിയോയിലിരുന്ന് ഊറ്റം കൊള്ളുന്നത് കേട്ട് ചിരി വന്നു .’അതേ ,നമ്മുടെ ചാനലിനു മാത്രമാണ് സ്വപ്ന സഞ്ചരിക്കുന്ന വാഹനം ഇത്ര അടുത്ത് നിന്ന് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് …ആ വാഹനത്തിന്റെ ചില്ലിനു മറവില്‍ തെളിയുന്ന കറുത്ത രൂപം കണ്ടില്ലേ ? സംശയമില്ല അത് തന്നെയാണ് സ്വപ്ന ! കറുത്ത പര്‍ദ്ദയണിഞ്ഞ സ്വപ്ന!’?????? നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ ഗതികെട്ട് പോയല്ലോ എന്നോര്‍ക്കുമ്പോള്‍ മുന്‍ കാല മാധ്യമ പ്രവര്‍ത്തകനായ എനിക്ക് സഹതാപം തോന്നുന്നു. മോഹന്‍കുമാര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍

മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.

Published

on

ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി

പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന്‍ ഗൂഢാലോചനയും എസ്‌ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

Continue Reading

Trending