News
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി
ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്.
ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രാഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രാഈല്‍ പ്രസിഡന്റിന് വ്യോമപാത നിഷേധിച്ച് തുര്‍ക്കി. ഇസ്രാഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാത നിഷേധിച്ചാണ് തുര്‍ക്കി പ്രതിഷേധം ശക്തമാക്കിയത്.
ഇതേത്തുടര്‍ന്ന് ഹെര്‍സോഗിന് അസര്‍ബൈജാനില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഇസ്രാഈല്‍ പരിസ്ഥിതി മന്ത്രാലയം ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയത്.
പ്രസിഡന്റിന്റെ വിമാനം വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ തുര്‍ക്കി വിസമ്മതിച്ചതിനാല്‍ ഇസ്രാഈല്‍ പ്രസിഡന്റ് യാത്ര റദ്ദാക്കിയതായി ഞായറാഴ്ച അസര്‍ബൈജാനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈ നെറ്റ് പ്രതികരിച്ചു. കോണ്‍ഫറന്‍സിലെ ബാക്കിയുള്ള ഇസ്രഈല്‍ പ്രതിനിധികള്‍ നവംബര്‍ 11 ന് ജോര്‍ജിയ വഴി ബാക്കുവില്‍ എത്തിയിരുന്നു.
ഇസ്രാഈലില്‍ നിന്ന് അസര്ബൈജാന് തലസ്ഥാനമായ ബാക്കുവിലേക്കുള്ള ഏറ്റവും സുരക്ഷിതമായതും എളുപ്പമാര്‍ന്നതുമായ മാര്‍ഗമായിരുന്നു തുര്‍ക്കി വഴിയുള്ളത്. ഗസയിലും ലെബനനിലും ഇസ്രാഈല്‍ സൈന്യം വ്യോമാക്രമണം നടത്തുമ്പോള്‍ ഇസ്രാഈല്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമെല്ലാം തുര്‍ക്കി വഴിയാണ് വ്യോമമാര്‍ഗം സഞ്ചരിച്ചിരുന്നത്.
എന്നാല്‍ തുര്‍ക്കിയുടെ വ്യോമമാര്‍ഗം വഴി ഇസ്രാഈല്‍ നേതാക്കള്‍ക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന് ഉന്നത വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി തുര്‍ക്കി വ്യോമയാന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. എന്നാല്‍ ഈ വിലക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇസ്രഈല്‍ പ്രതീക്ഷിക്കുന്നതായി ഇസ്രാഈല്‍ സര്‍ക്കാറിന്റെ കീഴിലുള്ള കാബിര് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗസയില്‍ ഇസ്രാഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചത്.
‘റജബ് തയ്യിബ് എര്‍ദോഗാന്റ നേതൃത്വത്തിലുള്ള തുര്‍ക്കി റിപ്പബ്ലിക് ഇസ്രഈലുമായി ഒരു ബന്ധവും തുടരില്ല. ഞങ്ങളുടെ ഭരണസഖ്യം ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യത്തില്‍ ഉറച്ച് നില്ക്കുന്നു. ഭാവിയിലും ഇത് അപ്രകാരം തന്നെ തുടരും,’ എര്ദോഗന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രാഈല്‍ ഗസയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രാഈലിനു നേരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നാറ്റോ രാജ്യമാണ് തുര്‍ക്കി. ഇക്കഴിഞ്ഞ മെയില്‍ ഇസ്രാഈലിനുമേല്‍ തുര്‍ക്കി വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നയതന്ത്ര ബന്ധം തുടരുകയായിരുന്നു.
ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ അന്ന് നയതന്ത്രബന്ധം പൂര്‍ണമായി അവസാനിപ്പിച്ചിരുന്നില്ല. സമാനമായി ഇസ്രാഈലും പ്രാദേശിക സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം അങ്കാറയിലെ ഇസ്രാഈല്‍ എംബസി ഒഴിപ്പിച്ചിരുന്നു.
ഗസയില്‍ ഇസ്രാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അടക്കം അഭിപ്രായപ്പെട്ടപ്പോള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കൊണ്ട് വംശഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എര്ദോഗാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിച്ചിരുന്നു.
world
ലബനാനിലെ ഫലസ്തീന് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം: 13 പേര് കൊല്ലപ്പെട്ടു
തെക്കന്‍ നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്‍ അല്‍-ഹില്വേ അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.
ബെയ്റൂത്ത്: ലബനാനിലെ ഫലസ്തീന് അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ നഗരമായ സിഡോണിന്റെ അതിരപ്രദേശമായ ഐന്‍ അല്‍-ഹില്വേ അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.
ക്യാമ്പിനോട് ചേര്‍ന്നുള്ള ഒരു പള്ളിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്മേലാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ലബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
ഇസ്രാഈല്‍ സൈന്യത്തിന്റെ അറബിക് വക്താവ് അവിചേ ആഡ്രി, ക്യാമ്പില്‍ ഹമാസ് പ്രവര്‍ത്തകരിക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാരോപിച്ച് ഉത്തര അതിര്‍ത്തിയിലെ ഭീഷണികളോട് ഇളവ് കാണിക്കില്ലെന്നും ആക്രമണം തുടരുമെന്നും വ്യക്തമാക്കി.
എന്നാല്‍, ഇസ്രാഈലിന്റെ ആരോപണങ്ങള്‍ തള്ളി ഹമാസ് രംഗത്തെത്തി. ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ തങ്ങള്‍ക്ക് പരിശീലന കേന്ദ്രങ്ങളൊന്നുമില്ലെന്ന് ഹമാസ് വക്താക്കളും വ്യക്തമാക്കി.
ലബനാനിലെ പതിവ് ജീവോപാധികള്‍ നേരത്തെ തന്നെ ഇസ്രായേല്‍ ആക്രമണങ്ങള്‍ മൂലം പ്രതിസന്ധിയിലായിരിക്കെ, പുതിയ ആക്രമണത്തെതിരെ ലബനാന് സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇസ്രാഈല്‍-ഹമാസിനെതിരെ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 69,483 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 170,706 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
kerala
ശബരിമലയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം
ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്.
തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണ്ണം കൊള്ളയടിക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധകേന്ദീകരിച്ചതിനാലാണ് ശബരിമല മണ്ഡ ലകാല തീര്‍ത്ഥാടനം അലങ്കോലമായതെന്ന് കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സ മ്പൂര്‍ണ്ണ പരാജയമാണെന്ന് പ രസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണമെന്നും സണ്ണി ജോ സഫ് പറഞ്ഞു.
ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്‍ ഗുരുതര വീഴ്ച്ചയാണുണ്ടായത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോ പനം നടത്താത്തത് ശബരിമലയില്‍ സ്ഥിതി വഷളാക്കി മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവെച്ചു. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും കമീകരണം ഒരുക്കിയില്ല. ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മണ്ഡല കാലം തുടങ്ങി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാളിയെന്നു കോണ്‍ഗ്രസ് പ്ര വര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയില്‍ തീര്‍ഥാടകരല്ല സര്‍ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെ ളിയിക്കപ്പെടുന്നു. ഭക്തരുടെ കാണിക്കയിലും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്‍ക്കാരിനു കണ്ണ്. സ്വര്‍ണക്കൊ ള്ളയില്‍ വശംകെട്ടു പോയ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ തീര്‍ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഒരു ലക്ഷത്തിലധികം ഭക്തര്‍ വെര്‍പില്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസംവിധാനം സര്‍ക്കാര്‍ ഒരുക്കിയില്ല. ഒന്നും രണ്ടും പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്‍ഷം പോലും ശബരിമലയില്‍ സ്വസ്ഥമായ തീര്‍ഥാടനം ഉണ്ടായില്ല. യുവതി പ്രവേശനത്തിലൂടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പിന്നിടു ദേവന്റെ സ്വത്തായ സ്വര്‍ണം കവര്‍ച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോള്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീര്‍ഥാടന കാലത്ത് അപകടകരമായ തരത്തില്‍ തീര്‍ഥാടകരെ കടത്തി വിട്ട് വീണ്ടും വന്‍ പ്രതിസന്ധിയാണു സൃഷ്ടിച്ചത്
ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാതെ കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡി നും താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന് കുറ്റപ്പെടുത്തി. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിന്റെ തിര ക്കില്‍ ഭക്തരെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറന്നു. അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതുപോലെയായിരിക്കും മണ്ഡലകാല തീര്‍ത്ഥാടന തിരക്കെന്നും അവര്‍ കരുതിക്കാണുമെന്നും കെ.സുധാകരന് പരിഹസിച്ചു.
വനം വകുപ്പ് കണ്ട്രോള് റൂമുകള്‍ തുറന്നു
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വനംവകുപ്പ് പമ്പയിലും സന്നിധാനത്തും കണ്ട്രോള് റൂമുകള്‍ തുറന്നു . ഫോണ്‍: 04735203492 (പമ്പ), 04735202074 (സന്നിധാനം). വനപാതകളില്‍ തീര്‍ഥാട കര്‍ക്ക് നേരിടുന്ന പ്രശ്നങ്ങള്‍, കണ് ട്രോള്‍ റൂമില്‍ അറിയിക്കാം. വനത്തിനു ളിലും പരിസരത്തും വനമേഖലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി തീ കൂട്ടുന്നതും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ഫോറസ്റ്റ് പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. പമ്പസന്നി ധാനം, എരുമേലിപമ്പ, ഉപ്പുപാറപാണ്ടിത്താവളം കാനന പാതകളിലെയും ശബരിമല വനങ്ങളുടെയും ശബരിമല ഉത്സവ മേഖലയില്‍ വരുന്നതും റാന്നി, കോട്ടയം ഡിവിഷനുകളിലും പെരിയാര്‍ ടൈഗര്‍ റിസര്‍വിലും ഉള്‍പ്പെടുന്ന വനഭാഗങ്ങളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും കണ്ട്രോള് റൂമിന്‍ന്റെ പരിധിയില്‍ വരും.
ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമല യിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാള ത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്ന തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു.
പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര് മടങ്ങി ദര് ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്നദര്‍ശനം കഴിഞ്ഞവര്‍ നടപ്പന്തല്‍ വിട്ട് പുറത്തേ പോകാനാകാത്ത അവസ്ഥയാണ്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗ സ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തി നും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസന മെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യ ത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയ തിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം.
സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ദേവ സ്വത്തിന്റെ സര്‍ക്കാരിന്റെ യും അലംഭാവത്തെ തുടര്‍ന്ന തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമ ലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യ ത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.
സ്പോര്‍ട്ട് ബുക്കിങ് 20,000 മാത്രമായി നിജപ്പെടുത്തി
തിരുവനന്തപുരം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി സ്പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തി.സ്പോട്ട് ബുക്കിങ് വഴി കൂടുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് ഒരേ സമയം പ്രവേശനം അനുവദിച്ചതും വേണ്ട മുന്നൊരുക്കം നടത്താത്തതുമാണ് തിരക്കിന് കാരണമെന്ന് പരാതി ഉയര്‍ന്നതോടെയാണ് സ്പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തിയത്. ഇരുപതിനായിരം പേരിലും കൂടുതലായി ഭക്തരെത്തി യാല്‍ ഇവര്‍ക്ക് അടുത്ത ദിവ സം ദര്‍ശനത്തിനുള്ള ക്രമീക രണ ഏര്‍പ്പെടുത്തും. ഇതിനാക്ക് യി ഭക്തര്‍ക്ക് തങ്ങാന്‍ നില ക്കലില്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.സ്പോട്ട് ബുക്കിങിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന്നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധി കമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ പുറമേയാണിത്.
മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സില്‍ എത്തി വിശ്ര മിക്കുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളില്‍ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോം പ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയില്‍ എത്തിക്കഴി ഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമ യത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാ ഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നില്ക്കുമ്പോള് ഏതെങ്കിലും ഭാഗത്ത് ഭക്തര്‍ കുടിവെള്ളം ലഭിക്കുന്നതിന് തടസം നേരിടുന്നുണ്ടെങ്കില്‍ ഭക്തര്‍ക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
kerala
തിരുവനന്തപുരത്ത് 18കാരന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന് കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala11 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

