Connect with us

kerala

ശർക്കര തിരിമറി ഓണക്കിറ്റിൽ പഞ്ചസാര

അതിനിടെ ഓണക്കിറ്റിലേക്കെത്തിച്ച അഞ്ച് ലോഡ് ശര്‍ക്കര തൂക്കക്കുറവും ഗുണനിലവാരവും ഇല്ലാത്തതിനാല്‍ സപ്ലൈകോ തിരിച്ചയച്ചു. ഇ റോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയും എത്തിച്ച ശര്‍ക്കരയാണ് നിരാകരിച്ചത്.

Published

on

മുനീർ കാപ്പാട്

കേരളത്തിലെ സാധാരണക്കാരന് വിതരണം ചെയ്യാനുള്ള ഓണക്കിറ്റിലേക്കുള്ള ശർക്കരയുടെ റീ പാക്കിംഗ് പുറം ലോകത്തെ അറിയിച്ച ചന്ദ്രിക വാർത്തയെ തുടർന്ന് ഭക്ഷ്യയോഗ്യമല്ലാത്തതും
കാലാവധി കഴിഞ്ഞതും അളവ് തൂക്കത്തിൽ വ്യത്യാസം ഉള്ളതുമായ ശർക്കര വിതരണം ചെയ്ത കമ്പനികൾക്കെതിരെ സംസ്ഥാനത്ത് വിജിലൻസ് പരിശോധന ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സപ്ലൈക്കോ ശക്തമായ നടപടി എടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ശര്‍ക്കരയ്ക്കു പകരം പഞ്ചസാര ഓണക്കിറ്റിൽ ഉൾപ്പെടുത്തുവാൻ അധികൃതർ നിര്‍ദേശം നൽകി
ശര്‍ക്കര പായ്ക്കറ്റില്‍ തൂക്കക്കുറവും നിലവാരക്കുറവും കണ്ടെത്തിയ സ്ഥലങ്ങളിലാണ് മാറ്റം. ശര്‍ക്കരയ്ക്കുപകരം കിറ്റില്‍ അരക്കിലോ പഞ്ചസാര അധികം ഉള്‍പ്പെടുത്തും. ശര്‍ക്കര ഇടപാടിലെ ക്രമക്കേടിനെക്കുറിച്ചുള്ള ചന്ദ്രിക വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

അതിനിടെ ഓണക്കിറ്റിലേക്കെത്തിച്ച അഞ്ച് ലോഡ് ശര്‍ക്കര തൂക്കക്കുറവും ഗുണനിലവാരവും ഇല്ലാത്തതിനാല്‍ സപ്ലൈകോ തിരിച്ചയച്ചു. ഇ റോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയും എത്തിച്ച ശര്‍ക്കരയാണ് നിരാകരിച്ചത്. ശര്‍ക്കരയുടെ ഗുണനിലവാരത്തിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. പത്തനംതിട്ടയില്‍ നാല് ലോ‍‍ഡും കൊച്ചിയില്‍ ഒരു ലോ‍‍ഡുമാണ് തിരിച്ചയച്ചത്.

ഇക്കഴിഞ്ഞ പതിനൊന്നാം തീയതി കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂരിലെ സ്വകാര്യവ്യക്തിയുടെ കല്യാണ ഓഡിറ്റോറിയത്തിൽ വച്ച് ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ശർക്കരയുടെ റീ പാക്കിംഗ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശർക്കരയുടെ റീ പാക്കിംഗ് തടഞ്ഞു ശർക്കരയുടെ സാമ്പിളെടുത്ത് ലാബ് പരിശോധനക്ക് അയക്കുകയും ചെയ്തു തുടർന്ന് സ്ഥലത്തെത്തിയ സപ്ലൈകോ റീജിയണൽ മാനേജർ എൻ രഘുനാഥ് വിവിധ ജില്ലകളിലേക്കുള്ള ശർക്കരയുടെ പാക്കിങ് ഇവിടെ നടക്കുന്നതെന്നും ഈ ശർക്കര മുഴുവനായും തിരിച്ചയക്കാൻ വേണ്ടി നിർദേശിച്ചതായി അന്ന് ചന്ദ്രികയോട് പറഞ്ഞിരുന്നു.
കൃത്യമായ തൂക്കത്തിൽ ഉള്ളതും ഗുണനിലവാരമുള്ളതുമായ ശർക്കര മാത്രമേ സപ്ലൈകോ വാങ്ങുകയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു

പത്തനംതിട്ടയിലെ റാന്നിയില്‍ എത്തിച്ച രണ്ട് ലോഡില്‍ മിക്ക പായ്ക്കറ്റിലും തൂക്കക്കുറവ് കണ്ടെത്തി. കോഴിക്കോട്ടെ നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയാണ് ഇവിടെ ശര്‍ക്കര വിതരണം ചെയ്തത്. കൊച്ചിയില്‍ എത്തിച്ച ഒരുലോഡില്‍ ഭൂരിഭാഗം പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലായിരുന്നു. ഇ റോഡുള്ള എ.വി.എന്‍ ട്രേഡേഴ്സിനായിരുന്നു ഇവിടുത്തെ വിതരണചുമതല. തൂക്കക്കുറവും ഗുണനിലവാരമില്ലായ്മയും കാരണം സപ്ലൈകോ ശര്‍ക്കര വ്യാപകമായി തിരിച്ചയക്കുമ്പോഴും വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെയടക്കം പരിഹസിക്കാനാണ് സഹകരണമന്ത്രിക്ക് താല്‍പര്യം.

പലയിടത്തും റീപായ്ക്ക് ചെയ്യാന്‍പോലും കഴിയാത്ത തരത്തില്‍ ദ്രാവകരൂപത്തിലാണ് ശര്‍ക്കര വന്നിരിക്കുന്നത്. പായ്ക്കറ്റ് ചോര്‍ന്നാല്‍ കിറ്റ് മുഴുവന്‍ നശിക്കും. നീല കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കണം. ശര്‍ക്കരയുടെ കാര്യത്തിലുള്ള അനശ്ചിതത്വം കിറ്റ് തയാറാക്കുന്ന ജോലികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയില്‍ ശക്തമായ ഇടിമിന്നലും മഴയും; നഗരത്തിലുടനീളം വെള്ളക്കെട്ട്, ഗതാഗതം നിലംപൊത്തി

ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി

Published

on

കൊച്ചി: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. എം.ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താളം തെറ്റി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കടന്നതോടെ വ്യാപാരികള്‍ക്ക് നാശനഷ്ടം നേരിട്ടു.

തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുള്ള കുട്ടികളാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥ. അവധി ദിനമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതും ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായി. കുരുക്കില്‍പ്പെട്ട ഒരു യാത്രക്കാരി കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. ചുരത്തിലെ ഓവുചാലിലേക്ക് ഒരു കാര്‍ വഴുതി അപകടവും സംഭവിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളേക്കതിന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

 

Continue Reading

kerala

‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

Published

on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.

‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

Published

on

കോഴിക്കോട്: കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർ​ഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസി‍ഡന്റ് കെ.പി ശശികലയുമാണ് വർഗീയ പരാമർശം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനെ പിന്തുണച്ച് രം​ഗത്തെത്തിയത്.

‘ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം’ എന്നാണ് ആർ.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര നാൾ അടക്കിവെക്കാം, ഒരു നാൾ സത്യം പുറത്തുവരും, എല്ലാവരേയും എല്ലാ കാലത്തേക്കും മണ്ടന്മാരാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല- എന്നാണ് കെ.പി ശശികലയുടെ കുറിപ്പ്.

‘ഓരോ ഹിന്ദു സഖാവും തിരിച്ചറിയേണ്ട സത്യം’- എന്നാണ് ഹിന്ദുത്വവാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവുമായ പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. കണ്ണൂരിൽ നടന്ന പരിപാടിയിലാണ് സിപിഎം നേതാവ് വിദ്വേഷ പരാമർശം നടത്തിയത്.

പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ- എന്നായിരുന്നു ആർഎസ്എസ്- ബിജെപി നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിൽ സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.

‘ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.

Continue Reading

Trending