Connect with us

kerala

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു: എല്‍.ജി.എം.എല്‍ പ്രതിസന്ധി പരിഗണിക്കാതെ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ

ബജറ്റ് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഭാഗിക ശ്രമം പോലും ഉത്തരവിലില്ല

Published

on

തദ്ദേശ സ്ഥാപന വാർഷിക പദ്ധതി പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കാർ മാർഗ്ഗരേഖ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.

2023-24 വർഷം സർക്കാർ തടഞ്ഞ ബജറ്റ് വിഹിതത്തിന് സമാനമായി സ്പിൽ ഓവർ പദ്ധതികൾ ഏറ്റെടുക്കുന്നതിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന തദ്ദേശ ഭരണകൂടങ്ങളെ പൂർണ്ണമായും തളർത്തുന്നതാണ് ജൂലൈ 7 ന് പുറത്തിറങ്ങിയ 1236/ 2024 നമ്പർ ഉത്തരവ്. ബജറ്റ് വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഭാഗിക ശ്രമം പോലും ഉത്തരവിലില്ല. ബജറ്റ് വിഹിതത്തിന്റെ 20% അധികം കണക്കാക്കി അതിനനുസരിച്ച് സ്പിൽ ഓവർ പദ്ധതികൾ ഉൾപ്പെടെ ക്രമീകരിച്ച് വാർഷിക പദ്ധതി പരിഷ്‌ക്കരിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലം മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തോളം പദ്ധതികൾക്ക് തുക നൽകാൻ അവശേഷിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം പദ്ധതി ക്രമീകരിക്കുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തി പൂർത്തീകരിച്ചതും നടപ്പാക്കാനുള്ളതുമായ പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിനായി ഈ വർഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും.

സർക്കാർ യാതൊരു നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗിന്റെ ആഭിമുഖ്യത്തിൽ നാളെ (ബുധൻ) സംസ്ഥാന വ്യാപകമായി ഒപ്പുമതിൽ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപന തലങ്ങളിൽ ഒരുക്കുന്ന ജനപ്രതിനിധികളുടെ പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പടിഞ്ഞാറത്തറയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നിർവഹിക്കും.

2023-24 വർഷം അനുവദിക്കാതിരുന്ന മെയിൻറനൻസ് ഗ്രാൻറിലെ 1215കോടിയും ജനറൽ പർപ്പസ് ഗ്രാൻറിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക ,2024 മാർച്ച് 25നകം ട്രഷറിയിൽ സമർപ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചുനൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായ അനുവദിക്കുക, ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം തിരുത്തുക, ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്ഥാപിക്കുന്ന ബോർഡിൽ ഒപ്പു ചാർത്തി പ്രതിഷേധമറിയിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

Published

on

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

Continue Reading

kerala

വരുംദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും; ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രം

ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്.

Published

on

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ മഴക്ക് ശമനം കണ്ടുതുടങ്ങിയിട്ടുണ്ട്. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി 10 ജില്ലകള്‍ക്കും മഞ്ഞ അലര്‍ട്ടുമുണ്ട്.

നാളെ മുതലുള്ള മഴ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ജൂണ്‍ 1: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 2: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 3: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 4: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

Trending