Connect with us

Culture

അര്‍ജന്റീനയിലെ ഡിബാലയുടെ വിധിയാകുമോ, ബാഴ്‌സയില്‍ ഗ്രീസ്മാനും ?

Published

on

ദിബിന്‍ ഗോപന്‍

ഏതൊരു താരത്തിന്റെയും ആഗ്രഹം തന്നെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണക്ക് വേണ്ടി ബൂട്ടണിയുക എന്നത്. പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ബാര്‍സ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം ഗ്രീസ്മാനെയും അജാക്‌സില്‍ നിന്ന് നെതര്‍ലാന്റ് താരം ഡീജോങിനെയും ടീമിലെത്തിച്ച് പുതിയ സീസണ് ടീം തയ്യാറാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നു.

ടീം ശക്തമാണ്. ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ഗ്രീസ്മാനും കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ച ഡീജോങും ടീമിലെത്തുമ്പോള്‍ എതിര്‍ ടീമുകള്‍ തീര്‍ച്ചയായും പ്രതിരോധത്തിലാവും. എന്നാല്‍ മൈതാനത്ത് ടീമിന്റെ ആദ്യ ഇലവനെ അണിനിരത്താന്‍ കോച്ചാവും ബുദ്ധിമുട്ടുക.

രാജ്യാന്തര മത്സരങ്ങളില്‍ അര്‍ജന്റീനയുടെ മുന്നേറ്റ താരം പൗലോ ഡിബാല അനുഭവിക്കുന്ന പ്രശ്‌നം ബാര്‍സയില്‍ ഗ്രീസ്മാനും അനുഭവിക്കാന്‍ സാധ്യതയുണ്ട്. രണ്ട് പേരും മികച്ച താരങ്ങള്‍ തന്നെയാണ് എന്നാല്‍ മെസി എന്ന സൂപ്പര്‍ താരത്തിന് അവസരം നല്‍കാതിരിക്കുക എന്നത് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത കാര്യമാണ്.

നിലവില്‍ മെസി ബാര്‍സയുമായി കരാര്‍ പുതുക്കിയിട്ടില്ല. നെയ്മറിനെ ടീമില്‍ എത്തിക്കണം എന്ന ആവശ്യത്തില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്. മെസിയുടെ സമ്മര്‍ദത്തിന് വഴങ്ങി മാനേജ്‌മെന്റ് നെയ്മറിനെ ടീമിലെത്തിക്കാനും സാധ്യതകളുണ്ട്. ആരൊക്കും ടീമിലെത്തിയാലും മാനേജ്‌മെന്റിന് വ്യക്തമായി അറിയാം മെസി തന്നെയാണ് നിലവില്‍ ബാര്‍സയുടെ മുഖമെന്ന്.

മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ക്ലബ്ബുകള്‍ മത്സരിക്കുമ്പോള്‍ അവരുടെ ഭാവി പകരക്കാരുടെ ബെഞ്ചില്‍ മാത്രമായി പോവരുത്. കക്ക എന്ന ബ്രസീലിയന്‍ താരത്തെ ആരും മറന്ന് കാണില്ല. ബ്രസീലിന് വേണ്ടി മികച്ച രീതിയില്‍ കളിച്ചിരുന്ന കക്കയെ റയല്‍ മാഡ്രിഡ് ടീമിലെത്തിക്കുകയും പകരക്കാരുടെ ബെഞ്ചിലെ സ്ഥിരം സാന്നിധ്യമായി മാറിയതോടെ അദ്ദേഹത്തിന് നഷ്ടമായത് തന്റെ ഫുട്‌ബോള്‍ ജീവിതം തന്നെയായിരുന്നു. ഇനിയൊരു കക്കയെ കാണാന്‍ ഫുട്‌ബോള്‍ ലോകം ആഗ്രഹിക്കില്ല.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending