Connect with us

More

ജി.എസ്.ടി രൂപരേഖയായി: നികുതി നാലു തരത്തില്‍

Published

on

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ഘടന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നികുതി അഞ്ചു ശതമാനവും പരമാവധി നികുതി 28 ശതമാനവുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച്, 12, 18, 28 എന്നീ നാലു തലങ്ങളിലായാണ് നികുതി ഘടന. ആഢംബര കാറുകള്‍ക്കും പാന്‍മസാല, ശീതള പാനിയങ്ങള്‍ എന്നിവയ്ക്കും സെസ് ചുമത്താനും തീരുമാനമായി.

ഇതോടെ ആഢംബര കാറുകള്‍ക്കും ശീതളപാനീയങ്ങള്‍ക്കും സെസ് അടക്കം 40 ശതമാനമാകും നികുതി. പുകയില ഉല്‍പന്നങ്ങള്‍ക്ക് സെസ് അടക്കം 65 ശതമാമായിരിക്കും പുതിയ നികുതി. അതേ സമയം സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ നികുതി ഘടന. അവശ്യസാധനങ്ങളെ ജി.എസ്.ടി നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും. ഭക്ഷ്യധാന്യങ്ങളെ ജി.എസ്.ടിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ആവശ്യപ്പെടുന്ന വസ്തുക്കള്‍ക്ക് നികുതി അഞ്ചു ശതമാനമായി നിലനിര്‍ത്തിയതോടെ ടിവി, ഫ്രിഡ്ജ്, എ.സി എന്നിവയുടെ വില കുറയുമെന്നാണ് പ്രതീക്ഷ. ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

നിലവില്‍ 30-31 ശതമാനം നികിതി (വാറ്റ്+ എക്‌സൈസ് നികുതി) ഉള്ള സാധനങ്ങളാണ് ഉയര്‍ന്ന നികുതി സ്ലാബിന്റെ പരിധിയില്‍ വരികയെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സെസ് ചുമത്തിയതിലൂടെ ലഭിക്കുന്ന അധിക വരുമാനം ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനായി ഉപയോഗിക്കും. അതേ സമയം അഞ്ചു വര്‍ഷത്തിനു ശേഷം സെസ് അസാധുവാകുന്നതാണെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

കേന്ദ്ര, സംസ്ഥാന നികുതികള്‍ക്കു പകരമായി ജി.എസ്.ടി നടപ്പിലാക്കുന്നതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ ആദ്യ വര്‍ഷം 50,000 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സേവന നികുതി 15 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയരുമെന്ന് റവന്യൂ സെക്രട്ടറി ഹഷ്മുഖ് ആദിയ അറിയിച്ചു. നേരത്തെ ആറ്, 12, 18, 26 എന്നിങ്ങനെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നികുതി സ്ലാബ് നിര്‍ദേശിച്ചിരുന്നതെങ്കിലും ജി.എസ്.ടി കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് നേരിയ മാറ്റത്തോടെ അംഗീകരിക്കുകയായിരുന്നു.

അതേ സമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന നികുതി 40 ശതമാനം എന്ന നിര്‍ദേശം സമവായത്തിലൂടെയാണ് 28 ശതമാനമായി നിശ്ചയിച്ചത്. എന്നാല്‍ സ്വര്‍ണത്തിന് നാല് ശതമാനം ജി.എസ്.ടി എന്ന കേന്ദ്ര നിര്‍ദേശം ജി.എസ്.ടി കൗണ്‍സിലില്‍ അന്തിമ തീരുമാനമായില്ല. ജി.എസ്.ടി നിരക്ക് സംബന്ധിച്ച ബില്ല് അംഗീകാരത്തിനായി ഈ മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നടപ്പിലാക്കുന്നതിനായി ബില്ലുകള്‍ക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്.

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

More

മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

Published

on

ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.

ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.

ശ്രീലങ്കയിലെ കടുവേല നഗരം

ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.

Continue Reading

kerala

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.

Published

on

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഛായാഗ്രാഹകന്‍ വേണു, എന്‍. രാമചന്ദ്രന്‍ ഐപിഎസ് എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ കാരൂര്‍ വീട്ടില്‍ നാളെയാണ് സംസ്‌കാരം.

Continue Reading

Trending