Connect with us

Views

ഗള്‍ഫ് പ്രതിസന്ധി: സെപ്തംബറില്‍ ജിസിസി യോഗത്തിനായുള്ള നീക്കങ്ങള്‍ സജീവം

Published

on

 

ദോഹ: സെപ്തംബറില്‍ ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിര്‍.ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു നടക്കുമോ എന്നതില്‍ ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്‍ ഉപരോധരാജ്യങ്ങളുടെ കോര്‍ട്ടിലാണെന്നും അവര്‍ പറഞ്ഞു.
ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങള്‍ക്കു മുന്‍കൈയെടുത്തിരിക്കുന്നതും സഹോദരരാജ്യമായ കുവൈത്ത് ആണ്. സെപ്റ്റംബറില്‍ ആറു ജിസിസി രാജ്യങ്ങളെയും ഒരു വേദിയിലെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇതു സാധ്യമാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. യോഗം നടക്കുമോ ഇല്ലയോ എന്നത് ഉപരോധ രാജ്യങ്ങളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.
നിര്‍ഭാഗ്യവശാല്‍ അവരുടെ മുന്‍സമീപനങ്ങള്‍ പ്രവചാനീതമായിരുന്നുവെന്നും അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി. ഉപരോധത്തിന്റെ ഒരു വര്‍ഷം: സത്യവും മിഥ്യയും എന്ന വിഷയത്തില്‍ ഖത്തര്‍ സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അവര്‍ ഈ വിശദീകരണം നല്‍കിയത്. വംശീയ വേര്‍തിരിവ് തുടച്ചുനീക്കുന്നതിനായുള്ള യുഎന്‍ കമ്മിറ്റിയില്‍ പരാതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ഖത്തര്‍ എന്നും അവര്‍ പറഞ്ഞു. ഏകപക്ഷീയ ഉപരോധംമൂലം ഖത്തരി കുടുംബങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു പരിഹാരം ലക്ഷ്യമിട്ടാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ വംശീയവിവേചന നിര്‍മാര്‍ജന സമിതി(സിഇആര്‍ഡി)ക്കു പരാതി നല്‍കും. ഉപരോധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി മറികടക്കാനായെങ്കിലും സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്കും വംശീയ വിവേചനത്തിനും പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സിഇആര്‍ഡിക്കു പരാതി നല്‍കുന്നതെന്ന് അവര്‍ വിശദീകരിച്ചു.
ഗള്‍ഫ് പ്രതിസന്ധി ദീര്‍ഘിക്കുന്നത് മേഖലയുടെ സുരക്ഷ കൂടുതല്‍ ദുര്‍ബലമാക്കും, എങ്കിലും നല്ലൊരു നാളെ മുന്നിലുണ്ടെന്ന പ്രത്യാശ ഖത്തറിനു നഷ്ടപ്പെട്ടിട്ടില്ല. പൗരന്മാരുടെ ഒരു അവകാശവും അടിയറവയ്ക്കില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതികളില്‍ ഇതിനകം നല്‍കിയിട്ടുള്ള വ്യവഹാരങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. വ്യാപാര തര്‍ക്കങ്ങളില്‍ ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ)യില്‍ നല്‍കിയിട്ടുള്ള കേസുകളിലും നിയമനടപടി ഊര്‍ജിതമാക്കും. ഏതു പ്രതിസന്ധിയിലും ജിസിസി സംവിധാനം ഉറച്ചനിലപാടാണ് നേരത്തെ സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ജിസിസിയുടെ നിലനില്‍പിനേയും മേഖലയുടെ സുരക്ഷിതത്വത്തേയും അപകടകരമായ വിധത്തില്‍ ബാധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending