Connect with us

GULF

പൊള്ളുന്ന വിമാനനിരക്ക്: പൊരിയുന്ന ഹൃദയവുമായി പ്രവാസികള്‍

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വരവ് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും അവധിക്കാലത്തെ നിരക്കിന്റെ കാര്യത്തില്‍ ഇതരഎയര്‍ലൈനുകളുടെ മാതൃക പിന്തുടരുകയെന്ന നയമാണ് എക്‌സ്പ്രസ്സും സ്വീകരിച്ചത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അവധിക്കാലത്ത് എയര്‍ലൈനുകള്‍ ഈടാക്കുന്ന പൊള്ളുന്ന നിരക്ക് പ്രവാസികളുടെ ഹൃയങ്ങളെ പൊരിയുന്ന അവസ്ഥയിലാക്കിമാറ്റുന്നു. സാധാരണ നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടി നിരക്ക് വര്‍ധനവ് വരുത്തിയാണ് എയര്‍ലൈനുകള്‍ പ്രവാസികളെ മാനസിക സമ്മര്‍ദ്ദത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാക്കിമാറ്റുന്നത്.

സ്‌കൂള്‍ അവധിക്കാലത്ത് നാട്ടില്‍ പോകാനും തിരിച്ചുവരുവാനും ഒരുങ്ങുന്നവര്‍ക്ക് എക്കാലവും ഏറ്റവും വലിയ വെല്ലുവിളി താങ്ങാനാവാത്ത വിമാനടിക്കറ്റ് നിരക്കുതന്നെയാണ്. ജൂണ്‍ ആരംഭിക്കുന്നതോടുകൂടി ഗള്‍ഫ് നാടുകളില്‍നിന്നും ഇന്ത്യയിലേക്കുള്ള വിശിഷ്യാ കേരളത്തിലേക്കുള്ള നിരക്ക് വര്‍ധനവിന് തുടക്കംകുറിക്കുകയാണ്. ആഗസ്റ്റ് വരെ ഈ വര്‍ധനവ് തുടരും. ആഗസ്റ്റ് തുടക്കം മുതല്‍ തിരിച്ചു ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രക്കാരെ തികച്ചും കൊള്ളയടിക്കുന്നതിനുതുല്യമായാണ് നിരക്ക് വര്‍ധനവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ആറായിരം രൂപക്ക് ലഭിച്ചിരുന്ന ടിക്കറ്റുതന്നെയാണ് ഒരുലക്ഷത്തിനുമുകളിലാക്കി ഉയര്‍ത്തിയിട്ടുള്ളത്. മൂന്നും നാലും അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക യാത്ര ചെയ്യാന്‍ ലക്ഷങ്ങള്‍ തന്നെ വേണമെന്നതാണ് അവസ്ഥ. പതിറ്റാണ്ടുകളായി തുടരുന്ന അനീതിക്കെതിരെ എക്കാലവും പ്രവാസികള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അധികാരികളില്‍നിന്നും ഇതുവരെ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വരവ് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും അവധിക്കാലത്തെ നിരക്കിന്റെ കാര്യത്തില്‍ ഇതരഎയര്‍ലൈനുകളുടെ മാതൃക പിന്തുടരുകയെന്ന നയമാണ് എക്‌സ്പ്രസ്സും സ്വീകരിച്ചത്.

സാധാരണക്കാരായ പ്രവാസികളാണ് നിരക്ക വര്‍ധനവില്‍ ഏറ്റവും പ്രയാസമനുഭവിക്കേണ്ടിവരുന്നത്. തങ്ങളുടെ ജോലി സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന അവധിദിനങ്ങള്‍ പലര്‍ക്കും ജൂണ്‍,ജൂലൈ മാസങ്ങളിലാണെന്നത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന നൂറുകണക്കിനുപേരെ പ്രയാസത്തിലാക്കുന്നുണ്ട്. ഇവര്‍ക്ക് വേനല്‍കാല അവധിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ഇവരും യഥാര്‍ത്ഥത്തില്‍ എയര്‍ലൈനുകളുടെ ഇരയായിമാറുകയാണ്.

ആയിരക്കണക്കിനുപേര്‍ ഇതിനകംതന്നെ കൂടിയനിരക്കില്‍ ടിക്കറ്റ് എടുത്തുവെങ്കിലും അതിലേറെപേര്‍ ദിനേന നിരക്ക് കുറയുന്നതുംനോക്കി വെബ്‌സൈറ്റുകളില്‍ നോക്കിയിരിപ്പാണ്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എന്ന സന്ദേശവുമായി അനവധി വെബ്‌സൈറ്റുകളാണ് ഇ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പല സൈറ്റുകളിലും കുറഞ്ഞ നിരക്ക് കാണിക്കുമെങ്കിലും പെയ്‌മെന്റ്ിലെത്തുമ്പോള്‍ ഇരട്ടിയിലേറെയായിമാറുകയാണ് ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

Trending