Connect with us

kerala

ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’; പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹൈക്കോടതി തീര്‍പ്പാക്കി

തന്റെ പിതാവിനെ സംഘപരിവാര്‍ ആയുധം ആക്കുകയാണെന്നും ഹാദിയ ആരോപിച്ചിരുന്നു.

Published

on

മകള്‍ ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ കെ എം അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഹാദിയ സ്വതന്ത്രയാണെന്നും അനധികൃതമായി തടങ്കലില്‍ അല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹാദിയ പുനര്‍ വിവാഹിതയാണെന്നും തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കെഎം അശോകന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.

മലപ്പുറത്ത് ആരോഗ്യ ക്ലിനിക് നടത്തുകയായിരുന്ന മകളെ ഒരുമാസമായി കാണാനില്ലെന്നായിരുന്നു കെഎം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന പൊലീസിനോട് വിശദീകരണം തേടിയിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഹാദിയ രംഗത്തെത്തിയിരുന്നു. താന്‍ പുനര്‍വിവാഹിതയാണെന്നും തിരുവനന്തപുരത്ത് ഭര്‍ത്താവിനൊപ്പം കഴിയുകയാണെന്നുമാണ് ഹാദിയ അറിയിച്ചത്. തന്റെ പിതാവിനെ സംഘപരിവാര്‍ ആയുധം ആക്കുകയാണെന്നും ഹാദിയ ആരോപിച്ചിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരിക്കെ ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്യുകയായിരുന്നു. ഇതില്‍ ലവ് ജിഹാദ് ആരോപണം ഉയര്‍ന്നതോടെ സുപ്രീംകോടതി ഇടപെട്ട കേസില്‍ ഇരുവരുടേയും വിവാഹം ശരിവെച്ചു. എന്നാല്‍ താന്‍ ഷെഫിനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും പുനര്‍വിവാഹം ചെയ്തെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

Published

on

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.

ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.

Continue Reading

kerala

അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു

കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്.

Published

on

അമ്പലപ്പുഴ: അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു. പറവൂര്‍ വില്ലേജ് പരിധിയില്‍ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ അറപ്പ പൊഴി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയൊടെയാണ് അടിഞ്ഞത്.

കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ കാറ്റാടി മരത്തില്‍ വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുകയാണന്ന് പുന്നപ്ര പോലീസ് പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും

പരാതി ലഭിച്ചാല്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസവകുപ്പ്

Published

on

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍ വരും. ഇതോടെ 8 മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതല്‍ 10 വരെ ക്ലാസുകളില്‍ 9.45 മുതല്‍ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകള്‍ നിലനിര്‍ത്തിയാണ് പുതിയ സമയമാറ്റം നിലവില്‍ വരുന്നത്.

അതേസമയം സമസ്ത എതിര്‍പ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാല്‍ ചര്‍ച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

സമയമാറ്റം നടപ്പാക്കുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

Continue Reading

Trending