Connect with us

More

രാഷ്ട്രീയ നയം വ്യക്തമാക്കി ഹമാസ്

Published

on

ദോഹ: ഹമാസുമായി ചുറ്റിപ്പറ്റി നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് വിട. പാര്‍ട്ടിയുടെ നയങ്ങളും തത്വങ്ങളും വ്യക്തമാക്കിയത് മറ്റാരുമല്ല. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിഷേല്‍.
സംഘടനയുടെ രൂപീകരണഘട്ടത്തില്‍ ഉണ്ടാക്കിയ ‘1988 ചാര്‍ട്ടര്‍’ ദോഹയില്‍ നടന്ന പത്രസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി വിശദീകരിച്ചത്.
പഴയ ചാര്‍ട്ടര്‍ ആ കാലഘട്ടത്തിന്റെ അഥവാ 30 വര്‍ഷം മുമ്പുള്ള കാലത്തിന്റെ ഉത്പന്നമാണെന്നും ഇന്ന് നാം ജീവിച്ചിരിക്കുന്ന ലോകം അന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്; ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള നയനിലപാടുകളാണ് പാര്‍ട്ടി കൈക്കൊള്ളുന്നതെന്നും ഖാലിദ് മിഷേല്‍ പറഞ്ഞു. അല്‍ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഹമാസ് നേതാവ് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
നൂറു ശതമാനം ജനാധിപത്യ സംഘടന തന്നെയാണ് ഹമാസ് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം തുറന്നു പറഞ്ഞു.

പലസ്തീനിലെ നിലവിലെ പരിതസ്ഥിതികളുമായി യോജിക്കുന്ന നയങ്ങള്‍ കൈക്കൊള്ളുവാനും ഇസ്രയേലുമായും ഇതര രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പരിശോധിക്കാനും പര്യാപതമായ നയരൂപീകരണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4 വര്‍ഷത്തെ നിരന്തര ചര്‍ച്ചകള്‍ക്ക ശേഷമാണ് നവീകരിച്ച രേഖകള്‍ തയാറാക്കിയതെന്നും മിഷേല്‍ പറഞ്ഞു.

ഇസ്രയേലുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കുന്നതല്ല. അതെല്ലാം തികച്ചും രാഷ്ടീയപ്രേരിതവും നാടകീയവുമായിരിക്കുമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ഹമാസ് നേതാവ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവില പുതിയ റെക്കോർഡിലേക്ക്, ഇന്ന് കൂടിയത് 600 രൂപ

പവന് 46480 രൂപയായി ഉയർന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയർന്ന വില. സ്വർണത്തിന്റെ രാജ്യാന്തര വില 2020 ഡോളർ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്.

Continue Reading

crime

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടു പോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികൾ

2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്

Published

on

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത്.

എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടു പോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്.

എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തു വിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.

സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. 2016 മുതൽ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികൾ കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഏറ്റവും കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുൻപ് 2016 ൽ 33 കുട്ടികൾ കൊല്ലപ്പെട്ടു. 2020 ൽ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ൽ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും എസ് സി ആര്‍ ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Continue Reading

kerala

കരുവന്നൂര്‍ കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു

Published

on

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ വ്യ്വസായി ഗോഗുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് ഗോപാലന്‍ കൊച്ചി ഇഡി ഓഫീസിലെക്കെത്തിയത്.

ഇന്ന് ഹാജരാകാന്‍ ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending