Connect with us

Video Stories

എം.എം ജേക്കബ്; കൈപിടിച്ചുയര്‍ത്തിയത് നെഹ്‌റു

Published

on

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് മുതല്‍ കേന്ദ്രമന്ത്രി, ഗവര്‍ണര്‍ പദവികള്‍ വരെ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എം.എം ജേക്കബ് എല്ലാ മേഖലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചാണ് വിടവാങ്ങിയത്. സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തോട് ആവേശം തോന്നിയ കാലം മുതലാണ് അദ്ദേഹം കോണ്‍ഗ്രസുകാരനായത്. 92-ാം വയസില്‍ സംഭവബഹുലമായ ആ ജീവിതം അവസാനിക്കുമ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്തുവെച്ചു.

തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലത്താണ് സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടനാകുന്നത്. സമരത്തില്‍ പങ്കെടുക്കാനായി പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു. 1952ല്‍ രാമപുരം മണ്ഡലം പ്രസിഡന്റായാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ജേക്കബിനെ കണ്ടെടുത്തത് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നതാണ് സമകാലികരായ മറ്റ് നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന പ്രധാന ഘടകം.

ജേക്കബിലെ പ്രാസംഗികനെയും സംഘാടകനെയും തിരിച്ചറിഞ്ഞ നെഹ്‌റു അദ്ദേഹത്തെ ഉയര്‍ന്ന പദവികളിലേക്ക് ഉയര്‍ത്തി. 1954ലാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപക പ്രസിഡന്റായ ഭാരത് സേവക് സമാജില്‍ ജേക്കബ് അംഗമാകുന്നത്. മികച്ച പ്രസംഗകനും സംഘാടകനുമെന്ന് പേരെടുത്ത ജേക്കബിന് ബി.എസ്.എസ് പ്രചാരകര്‍ക്കു പരിശീലനം നല്‍കുന്ന ചുമതലയാണ് നെഹ്‌റു നല്‍കിയത്. പിന്നീട് ബി.എസ്.എസിന്റെ അഖിലേന്ത്യാ വൈസ് ചെയര്‍മാനായി.
നെഹ്‌റുവുമായുള്ള അടുപ്പം കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് ജേക്കബിനെ എത്തിച്ചു. പില്‍ക്കാലത്ത് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും വരെയുള്ളവര്‍ ജേക്കബിന്റെ അഭിപ്രായത്തിനായി കാതോര്‍ത്തത് ചരിത്രം.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എ.ഐ.സി.സി അംഗം, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ പാര്‍ട്ടിയില്‍ വഹിച്ചു. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം മാണിക്കെതിരെ കന്നി അങ്കത്തിനിറങ്ങിയെങ്കിലും തോല്‍വി അറിഞ്ഞു. 374 വോട്ടുകള്‍ക്കാണ് മാണിയോട് പരാജയപ്പെട്ടത്. 1980ല്‍ വീണ്ടും മാണിക്കെതിരെ മത്സരരംഗത്തിറങ്ങി 4566 വോട്ടിനു പരാജയപ്പെട്ടു. 1982ലും 1988ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനായി പേരെടുത്ത അദ്ദേഹം 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി. ജേക്കബ് ആണ് മത്സരിക്കുന്നതെന്ന് അറിഞ്ഞെങ്കില്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലായിരുന്നുവെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. എതിരാളികള്‍ക്കിടയിലും ജേക്കബിനുള്ള സ്വീകാര്യത തെളിയിക്കുന്ന സംഭവമായിരുന്നു ഇത്.

രാജീവ്ഗാന്ധി മന്ത്രിസഭ 1986ല്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ എം.എം ജേക്കബ് പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി. 1989ല്‍ അദ്ദേഹത്തിന് ജലവിഭവത്തിന്റെ സ്വതന്ത്ര ചുമതല കൂടി ലഭിച്ചു.1991ല്‍ നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിസ്ഥാനം ലഭിച്ച ജേക്കബിന് 1993ലെ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. 1985ലും 1993ലും ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പ്രസംഗിച്ചു. 1993ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലും 1994യില്‍ വിയന്നയിലും നടന്ന യു.എന്‍ മനുഷ്യാവകാശ സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണര്‍ ആയിരുന്ന അദ്ദേഹം ജനകീയ ഗവര്‍ണറായി പേരെടുത്തു. എന്‍.ഡി.എ സര്‍ക്കാരിനും എം.എം ജേക്കബിന്റെ കഴിവില്‍ സംശയമുണ്ടായിരുന്നില്ല. 2000ല്‍ മേഘാലയയുടെ ഗവര്‍ണറായി ഒരു കാലാവധി കൂടി അദ്ദേഹത്തിനു നല്‍കിയത് വാജ്‌പേയി സര്‍ക്കാരാണ്. രണ്ടാം ടേം പൂര്‍ത്തിയാക്കി വീണ്ടും രണ്ടു വര്‍ഷംകൂടി ഗവര്‍ണര്‍ പദവിയില്‍ തുടര്‍ന്ന ശേഷമാണ് അദ്ദേഹം വിരമിച്ചത്. ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending