Connect with us

Culture

‘ഈ തെരഞ്ഞെടുപ്പ് വ്യത്യസ്ഥമായിരിക്കും, ബി.ജെ.പിക്കെതിരെ ഞാനും ഹാര്‍ദ്ദികും ഒരുമിച്ച് നില്‍ക്കും’; ജിഗ്നേഷ് മേവ്‌നാനി

Published

on

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ താനും പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദികും ഒരുമിച്ച് പൊരുതുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി. കോണ്‍ഗ്രസ്സിനൊപ്പം ചേരില്ല, എന്നാല്‍ ബി.ജെ.പിക്കൊപ്പം അണിനിരക്കാന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഭരണത്തില്‍ രാജ്യത്ത് ദളിതുകള്‍ക്കുനേരെയുള്ള പീഡനം വര്‍ദ്ധിച്ച് വരികയാണ്. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലും ഗുജറാത്തിലെ ഉനയിലും ബി.ജെ.പി- ദളിത് പ്രശ്‌നങ്ങളുണ്ടായി. ഗുജറാത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ബി.ജെ.പിക്കെതിരെ നില്‍ക്കുന്ന ശക്തമായ പാര്‍ട്ടി. അതുകൊണ്ട് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 22വര്‍ഷമായി ദളിതുകളെ കേള്‍ക്കാത്തവരാണ് ബി.ജെ.പി സര്‍ക്കാര്‍. എന്നാല്‍ പത്രസമ്മേളനം നടത്തി 22 മണിക്കൂറുകള്‍ക്കകം രാഹുല്‍ഗാന്ധി തന്നെ സന്ദര്‍ശനത്തിന് ക്ഷണിക്കുകയായിരുന്നുവെന്ന് മേവ്‌നാനി പറഞ്ഞു.

ഒരു വിഭാഗം ദളിതുകള്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമ്പോള്‍ ചില വിഭാഗം ബി.ജെ.പിക്കൊപ്പം നില്‍ക്കാറുണ്ട്. വ്യക്തിപരമായ ചില പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. പതിനായിരത്തോളം ദളിതുകളെ സംഘടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചു. എന്തുവന്നാലും ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നാണ് ദളിതുകളുടെ പക്ഷം. സര്‍ക്കാരിനെതിരെ ശക്തമായ വിരുദ്ധവികാരം അവര്‍ക്കിടയിലുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സും-ബി.ജെ.പിയും തമ്മിലുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. ബി.ജെ.പിയും ഗുജറാത്തും തമ്മിലാണ് ഇത്തവണ മത്സരിക്കുന്നത്. സര്‍ക്കാരിന് കീഴില്‍ പട്ടീദാര്‍മാര്‍, ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍ തുടങ്ങി ഒരു സമുദായവും തൃപ്തരല്ലെന്നും ജിഗ്നേഷ് പറഞ്ഞു.

അല്‍പേഷ് താക്കൂറും ഹാര്‍ദ്ദികും താനും തമ്മില്‍ വ്യത്യസ്ഥമായ പരിപാടികളാണ് കൊണ്ടുവരുന്നത്. ഗുജറാത്തില്‍ യാതൊരു തരത്തിലുള്ള ബി.ജെ.പി തരംഗവും കാണുന്നില്ല. ബി.ജെ.പിക്ക് എതിരായ തരംഗമാണ് കാണാന്‍ കഴിയുന്നത്. വ്യത്യസ്ഥ ആളുകളാണെങ്കിലും ഒരേ വികാരത്തോടെയാണ് ഞങ്ങള്‍ മൂന്നുപേരും നിലകൊള്ളുന്നത്. ബി.ജെ.പി ശക്തമായ പ്രദേശങ്ങളില്‍ താനും ഹാര്‍ദ്ദികും ഒരുമിച്ച് ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കും. ഊ തെരഞ്ഞെടുപ്പ് വ്യത്യസ്ഥമായിരിക്കുമെന്നാണ് തന്റെ വാക്കെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചതോടെ ഹാര്‍ദ്ദികിനും ജിഗ്നേഷ് മേവ്‌നാനിക്കും സര്‍ക്കാര്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെ നീക്കങ്ങള്‍ അറിയാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ ഹാര്‍ദ്ദിക് സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending