india
ബെന്‍സ് വേണ്ട; ട്രാക്ടറില്‍ വധുവിന്റെ വീട്ടിലെത്തി വരന്- കര്‍ഷകര്‍ക്ക് പിന്തുണ!
കല്യാണശേഷം വധുവിനെയും കൂട്ടി ഡല്‍ഹിക്ക് പോയി കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുമെന്നും വരന് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഐക്യദാര്‍ഢ്യത്തിന് എന്തെല്ലാം രൂപങ്ങളാണ്! കാര്‍ഷിക നിയമത്തിനെതിരെ ഒരാഴ്ചയിലേറെയായി ഡല്‍ഹിയില്‍ പ്രതിഷേധമിരിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി യുവാവ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. വിവാഹത്തിന് ആഡംബരക്കാറായ മെഴ്സിഡസ് ബെന്സിന് പകരം ട്രാക്ടര്‍ ഉപയോഗിച്ചാണ് യുവാവ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഹരിയാന കര്‍ണാല്‍ സ്വദേശി സുമിത് ദുല്‍ വിവാഹത്തിന് അഞ്ഞിഞ്ഞൊരുങ്ങി ട്രാക്ട്റില് വധുവിന്റെ വീട്ടിലെത്തിയത്. ഇതേക്കുറിച്ച് ദുല്‍ പറയുന്നത് ഇങ്ങനെ; ‘ഞങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കാം. എന്നാല്‍ ഞങ്ങളുടെ വേര് കൃഷിയിലാണ്. കര്‍ഷകര്‍ക്കായിരിക്കണം മുന്‍ഗണന. അവരുടെ സമരത്തിന് പൊതു പിന്തുണയുണ്ടെന്ന് അറിയാക്കാനാണ് ഈ നീക്കം’. കല്യാണശേഷം വധുവിനെയും കൂട്ടി ഡല്‍ഹിക്ക് പോയി കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുമെന്നും വരന് വ്യക്തമാക്കി.
Haryana: Groom in Karnal leaves his luxury car behind & rides a tractor to his wedding venue to show support to farmers' protest.
“We might be moving to city but our roots are farming. Farmers should be priority. We want to send message that farmers have public support,” he says pic.twitter.com/KUgJkLleAy
— ANI (@ANI) December 4, 2020
വരന്റെ തീരുമാനത്തെ കുറിച്ച് അമ്മാവന് സുരീന്ദര്‍ നര്‍വാള്‍ പറയുന്നത് ഇങ്ങനെ; ‘വിവാഹത്തിനായി അലങ്കരിച്ച ആഡംബരക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ അവന് അതിനു പകരം ട്രാക്ടര്‍ തെരഞ്ഞെടുക്കുകയായിരുന്നു. അതു മാത്രമല്ല, വിവാഹ ശേഷം ധുലും ഭാര്യയും ഡല്‍ഹിയില്‍ പോയി കര്‍ഷകര്‍ക്ക് പിന്തുണയറിയിക്കും’.
അന്താരാഷ്ട്ര തലത്തില്‍ നിന്നു വരെ കര്‍ഷകര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് കഴിഞ്ഞ ദിവസം കനഡ ആവര്‍ത്തിച്ചിരുന്നു. നിരവധി സംഘടകളും കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
india
പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്സിഗുഡയിലെ കാരിയ സ്കൂളിലാണ് സംഭവം നടന്നത്.
പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്മാന് ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
india
സോഷ്യല്‍ മീഡിയയില്‍ വിജയിയെ വിമര്‍ശിച്ച് വീഡിയോ; ചെന്നൈയില്‍ യൂട്യൂബര്‍ക്ക് നേരെ ആക്രമണം; നാല് പേര് അറസ്റ്റില്‍
മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.
ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയിയെ വിമര്‍ശിച്ച വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യൂട്യൂബര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് ടി.വി.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.
നവംബര്‍ 21ന് തിയേറ്ററില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നാല് പേര് വഴിയടച്ചു നിര്‍ത്തി തന്റെ വീഡിയോകള്‍ക്കുറിച്ച് ചോദ്യം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയുവെന്നും കിരണ്‍ ബ്രൂസ് വടപളനി പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൗര്‍വൃത്ത്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.
ബാലകൃഷ്ണന്, ധനുഷ്, അശോക്, പാര്‍ത്തസാരഥി എന്നീ നാല് ടി.വി.കെ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായസംഹിത പ്രകാരം ആക്രമണം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, ക്രമസമാധാനം ലംഘിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
india
2500 കോടി രൂപയുടെ കൊക്കെയ്ന്‍ കേസ്: പ്രധാന പ്രതി പവന് ഠാക്കൂര്‍ ദുബായില്‍ അറസ്റ്റില്‍
ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വലിയ കൊക്കെയ്ന്‍ കടത്തിന്റെ പശ്ചാത്തലത്തില്‍ ഒളിവില്‍ നിന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന് പവന് ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2024 നവംബറില്‍ ഡല്‍ഹിയില്‍ 2500 കോടി രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ പിടികൂടിയ കേസിലാണ് പവന് ഠാക്കൂര്‍ മുഖ്യപ്രതിയായത്. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തതോടെ പവന് ഠാക്കൂരും കുടുംബവും വിദേശത്തേക്ക് ഒളിവിലായിരുന്നു.
ഒളിവിലായിരുന്നും കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍, രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകള്‍ എന്നിവ പവന് ഠാക്കൂര്‍ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ കേസിലും ഇയാള്‍ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി.
പവന് ഠാക്കൂര്‍ ഡല്‍ഹിയിലെ കുച്ച മഹാജനി മാര്‍ക്കറ്റിലെ ഹവാല ഏജന്റായിരുന്നു. ഇന്ത്യ, ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ കോടികളുടെ കള്ളപ്പണം കൈമാറുകയും വെളുപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി പവന് ഠാക്കൂറിനെതിരെ ഇന്റര്‍പോളിന്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി പിടിച്ചെടുക്കാന്‍ അധികാരം നല്കുന്ന നോട്ടീസിന് പിന്നാലെ, ഇഡിയും 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും പവന് ഹാജരാകാത്തതിനാല്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ദുബായിലുണ്ടായ അറസ്റ്റോടെ കേസില്‍ നിര്‍ണായക മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

