Connect with us

Health

ശ്രദ്ധിക്കുക; നിങ്ങളുടെ തലവേദനയ്ക്ക് കാരണം ഈ ഭക്ഷണശീലമാകാം

Published

on

ഒരു കാരണവുമില്ലാതെ പെട്ടെന്ന് നിങ്ങള്‍ക്ക് തലവേദന വരാറുണ്ടോ? തലവേദന ഉണ്ടാകാന്‍ പ്രത്യേകിച്ച് വലിയ കാരണങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല എന്നാണ് പൊതുവേ പറയാറ്. ഒരു തലവേദന വന്നാല്‍ അത് നമ്മള്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളേയും ഏറ്റവും മോശപ്പെട്ട രീതിയില്‍ തന്നെ ബാധിക്കും. ഉറക്കക്കുറവ്, ഉച്ചത്തിലുള്ള ശബ്ദ കോലാഹലങ്ങള്‍, മാനസ്സിക സമ്മര്‍ദ്ദം എന്നിവയൊക്കെ ഒരാള്‍ക്ക് തലവേദന ഉണ്ടാക്കുന്നതിനുള്ള ഏറ്റവും സാധാരണ കാരണങ്ങളാണ്. എന്നാല്‍ തലവേദനയുണ്ടാക്കുന്ന കാര്യത്തില്‍ ഇവയെ കൂടാതെ നാം ശ്രദ്ധിക്കാതെ വിട്ടു കളയുന്ന മറ്റൊരു സാധാരണ കാര്യം കൂടിയുണ്ട്. അതിനെ തിരിച്ചറിയുന്നതില്‍ പലപ്പോഴും നാം പരാജയപ്പെട്ടു പോകുന്നു. നമ്മുടെ ഭക്ഷണ ശീലമാണത്.

ഒരാള്‍ക്ക് തലവേദന സമ്മാനിക്കുന്നതിന് പിന്നില്‍ ചില ഭക്ഷണങ്ങളും കാരണമായേക്കാം. തലവേദന ഉണ്ടാക്കുന്നതിന് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

മദ്യം

ചില വൈനുകളും മറ്റ് ലഹരിപാനീയങ്ങളും പുതുമയോടെ സൂക്ഷിക്കുന്നതിനായി സള്‍ഫൈറ്റുകള്‍ ചേര്‍ക്കപ്പെടുന്നു. മൈഗ്രെയ്ന്‍ പ്രശ്‌നമുള്ള ആളുകളില്‍ ഇത് കടുത്ത തലവേദനയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണ നിങ്ങള്‍ കുടിക്കുന്ന നിങ്ങളുടെ ലഹരി പാനീയങ്ങളില്‍ സള്‍ഫൈറ്റുകള്‍ ഇല്ലായെല്ലെങ്കിലും, മദ്യം മൂലം ശരീരത്തിന് സംഭവിക്കുന്ന നിര്‍ജ്ജലീകരണം പലപ്പോഴും നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

സോഡയും കോളയും

കൃത്രിമ മധുരപലഹാരങ്ങള്‍ പലതും തലവേദന, തലകറക്കം, ഓര്‍മ്മശക്തി നഷ്ടപ്പെടല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സോഡ കുടിക്കുന്ന എല്ലാവര്‍ക്കും തലവേദന ഉണ്ടാകാറില്ലെങ്കിലും ചില ആളുകള്‍ക്ക് തലവേദന ഉണ്ടാകുന്നതിന് ഇതൊരു കാരണമാകാം.

ചിലതരം മാംസ ഭക്ഷണങ്ങള്‍

ഹോട്ട് ഡോഗ്, ബേക്കണ്‍ എന്നിവ പോലുള്ള ആധുനിക ശൈലി ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മാംസങ്ങള്‍ (Cured meats) കുറെ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതാണ്. എന്തുകൊണ്ടാണിതെന്നും ഇതിനു പിന്നില്‍ എന്തെങ്കിലും ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമോ എന്നും എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണ നിര്‍മ്മാതാക്കള്‍ ഇവയെ സംരക്ഷിക്കുന്നതിനായി നൈട്രേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം. ഈ സംയുക്തങ്ങള്‍ നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് തലവേദന ഉണ്ടാക്കുന്നതിന് കാരണമാകും. ഇതുകൂടാതെ ഇത്തരം മാംസങ്ങളില്‍ അമിതമായ അളവില്‍ ഉപ്പും അടങ്ങിയിട്ടുണ്ടാവും. ഇതും ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിനും തലവേദനയ്ക്കുമൊക്കെ കാരണമാകും.

സോയാ സോസ്

സോയ സോസില്‍ സോഡിയത്തിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലാണുള്ളത് ഇത് നിങ്ങളുടെ ശരീരത്തെ മുഴുവന്‍ എളുപ്പത്തില്‍ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ശരീരത്തില്‍ ഉണ്ടാവുന്ന നേരിയ നിര്‍ജ്ജലീകരണം പോലും അസഹനീയമായ തലവേദനയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ.

ച്യൂയിംഗ് ഗം

ഇടയ്ക്കിടെ ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍, ഇത് നിങ്ങളുടെ പതിവ് തലവേദനയ്ക്കുള്ള ഒരു കാരണമാകും എന്നറിയാമോ? ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനമനുസരിച്ച്, മുഖത്തും കഴുത്തിലുമൊക്കെ നീണ്ടുനില്‍ക്കുന്ന പേശികളുടെ അമിതമായ സങ്കോചങ്ങളാണ് തലവേദന ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നത്.

അവോക്കാഡോ

ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യഫലങ്ങളില്‍ ഒന്നാണ് അവോക്കാഡോ. എന്നാല്‍ ചിലര്‍ക്ക് അവോക്കാഡോ കഴിച്ചു കഴിഞ്ഞാല്‍ തലവേദനയുടെ ലക്ഷണങ്ങള്‍ രൂപപ്പെടുന്നത് കാണാറുണ്ട്. ഇതിനും കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ടൈറാമൈനുകളാണ്. ഇത് രക്തക്കുഴലുകളെ ചുരുക്കാനും പിന്നീട് വികസിപ്പിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നു. അവക്കാഡോ കഴിച്ചു കഴിഞ്ഞാല്‍ ഒരാളില്‍ തലവേദനകള്‍ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്.

വാഴപ്പഴം ചീസ്

എറ്റവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളിലൊന്നായ വാഴപ്പഴവും ചിലപ്പോഴൊക്കെ ചില തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. കുറേക്കാലം ഉപയോഗിക്കാതെ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചീസിലും ടൈറാമൈനുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ഉള്ളില്‍ ചെല്ലുമ്പോള്‍ നിങ്ങളുടെ രക്തക്കുഴലുകളെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടുകൊണ്ട് രക്തക്കുഴലുകളുടെ വികസനത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്നതിലേക്ക് നയിക്കും.

MSG അടങ്ങിയ ഭക്ഷണവസ്തുക്കള്‍

രാസപരമായി അമിനോ ആസിഡുകളായി വിഭജിക്കപ്പെടുന്ന ഒരു തരം സസ്യ പ്രോട്ടീനാണ് ഹൈഡ്രോലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍. നാം നിത്യേന കഴിക്കുന്ന ചില ഭക്ഷണങ്ങളുടെ രുചിയും സുഗന്ധവും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നു. ഇതില്‍ നിന്നും പുറപ്പെടുവിക്കുന്ന അമിനോ ആസിഡുകളിലൊന്നായ ഗ്ലൂട്ടാമിക് ആസിഡിന് ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഗ്ലൂട്ടാമേറ്റുകളെ പുറപ്പെടുവിക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തോടൊപ്പം കൂടിചേര്‍ന്നുകൊണ്ട് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) രൂപപ്പെടുന്നതിന് കാരണമാകുന്നു. കുറെ നേരത്തേക്ക് ഓക്കാനം, തലവേദന എന്നിവയുണ്ടാക്കുന്നതിന്റെ ഒരു രാസസങ്കലനമാണ് MSG.

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending