Connect with us

Health

ഈ തലവേദന കൊറോണയുടെ ലക്ഷണമാണോ?

കോവിഡ്19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദനയാണ് എന്നതിനാല്‍, തലവേദന ഉണ്ടാകുമ്പോള്‍ ആശങ്ക തോന്നുന്നത് ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. കൊവിഡ്19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ വരണ്ട ചുമ, പനി, കടുത്ത ക്ഷീണം, മണം അല്ലെങ്കില്‍ രുചിയുടെ അഭാവം എന്നിവയില്‍ തലവേദന ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും, കോവിഡ്19 രോഗബാധിതനായ ഏകദേശം 14 ശതമാനം ആളുകള്‍ക്കും തലവേദന അനുഭവപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Published

on

കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമാതിനാല്‍ ഒരു ചെറുപനി വന്നാല്‍ പോലും ആളുകള്‍ക്ക് ടെന്‍ഷനാണ്. കോവിഡാണോ തനിക്കെന്ന ചിന്തയാണ് പലരേയും അലട്ടുന്നത്. ഒരു ചെറിയ തലവേദന പോലും കൊറോണവൈറസ്സിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ തലവേദനയ്ക്ക് കാരണങ്ങള്‍ പലതാണ്. നിങ്ങളുടെ തലവേദന കൊറോണവൈറസ് ലക്ഷണമാണ് എന്ന് ഉറപ്പിക്കുന്നതിന് മുമ്പായി, ഈ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുക.

കോവിഡ്19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദനയാണ് എന്നതിനാല്‍, തലവേദന ഉണ്ടാകുമ്പോള്‍ ആശങ്ക തോന്നുന്നത് ഈ ഘട്ടത്തില്‍ സ്വാഭാവികമാണ്. കൊവിഡ്19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ വരണ്ട ചുമ, പനി, കടുത്ത ക്ഷീണം, മണം അല്ലെങ്കില്‍ രുചിയുടെ അഭാവം എന്നിവയില്‍ തലവേദന ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും, കോവിഡ്19 രോഗബാധിതനായ ഏകദേശം 14 ശതമാനം ആളുകള്‍ക്കും തലവേദന അനുഭവപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തലവേദനയെക്കുറിച്ച് പരിഭ്രാന്തരാകുന്നതിനുമുമ്പ്, നിങ്ങളുടെ തലവേദന വരുമ്പോള്‍ സാധാരണയില്‍ നിന്ന് എന്തെങ്കിലുമും മാറ്റമുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ പതിവ് തലവേദന അല്ലെങ്കില്‍ മൈഗ്രെയ്ന്‍ തലവേദന വരുമ്പോള്‍ കൊവിഡ്19 രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളായ പനി, വരണ്ട ചുമ, മണം, രുചി എന്നിവ നഷ്ടപ്പെടല്‍ എന്നിവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ അതിന്റെ കൂടെ അനുഭവപ്പെടുന്നില്ല എന്നുണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല, ഇത് ഒരു സാധാരണ തലവേദനയാണ്.

കോവിഡ്19 മൂലമുണ്ടാകുന്ന തലവേദന വരുമ്പോള്‍ നിങ്ങളുടെ തലയ്ക്ക് ചുറ്റും ഇറുകിയതും ഞെരുക്കുന്നതുമായ ഒരു തോന്നല്‍ അനുഭവപ്പെടാം. ഇതിന്റെ ഭാഗമായി വരുന്ന സൈറ്റോകൈന്‍ സ്റ്റോം എന്ന അവസ്ഥ കാരണം വീക്കം, വേദന എന്നിവ ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. മൊത്തത്തില്‍, തലവേദന മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുകയോ അല്ലെങ്കില്‍ വിശദീകരിക്കാനാകാത്ത വിധം ക്ഷീണം, ശരീരവേദന, തളര്‍ച്ച തുടങ്ങിയ സൂക്ഷ്മ ലക്ഷണങ്ങളോടൊപ്പമോ ഉണ്ടാകുന്നില്ലെങ്കില്‍ അത് ആശങ്കയുളവാക്കുന്നില്ല.

എന്നിരുന്നാലും, നിങ്ങളുടെ തലവേദന സാധാരണമല്ലാത്തതാണെന്നും, ഇത് കുഴപ്പമാണ് എന്ന തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെന്നും നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, കൊറോണ വൈറസിന്റെ മറ്റ് ലക്ഷണങ്ങളും അടയാളങ്ങളും ഇതോടൊപ്പം ചേര്‍ത്ത് പരിശോധിച്ച്, നിങ്ങളുടെ അടുത്തുള്ള ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടുക.

 

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

crime

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Published

on

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി ഷണ്മുഖന്റെ നേതൃത്വലായിരുന്നു പരിശോധന.

വസ്ത്രങ്ങളില്‍ നിറം പകരാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിന്‍ ബി. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അടുത്ത് തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു. റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

Continue Reading

Trending