Connect with us

Sports

ഹിമ നേടിത്തന്നു ഇന്ത്യക്ക് ലോകകപ്പ്

Published

on

 

തംപെറെ: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് അസംകാരി ഹിമ ദാസ്. ഫിന്‍ലന്റില്‍ നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഹിമ, ആഗോള മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയായത്. 400 മീറ്റര്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്തുകൊണ്ടായിരുന്നു 18-കാരിയുടെ ചരിത്രനേട്ടം.
ഫൈനല്‍ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പതുക്കെ ഓട്ടംതുടങ്ങിയ ഹിമ അവസാന 80 മീറ്ററിലാണ് വിശ്വരൂപം പുറത്തെടുത്തത്. മുന്നില്‍ കുതിച്ചോടുകയായിരുന്ന മൂന്നുപേരെ ഓടിത്തോല്‍പ്പിച്ച ഹിമ വ്യക്തമായ മാര്‍ജിനില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. 39-ാം സെക്കന്റ് വരെ ഒന്നാംസ്ഥാനത്ത് തുടര്‍ന്ന അമേരിക്കന്‍ താരം ടെയ്‌ലര്‍ മാന്‍സനെയും റുമാനിയയുടെ ആന്‍ഡ്രിയ മിക്ലോസിനെയും ഓസ്‌ട്രേലിയക്കാരി എല്ല കൊനോലിയെയും അമ്പരപ്പിച്ചു കൊണ്ടാണ് ഹിമ ദാസ് അവസാന കുതിപ്പു നടത്തിയത്. 52.07 സമയത്തില്‍ ആന്‍ഡ്രിയ മിക്ലോസ് വെള്ളിയും 52.28 നല്‍ ടെയ്‌ലര്‍ വെങ്കലവും നേടി.
51.13 കരിയര്‍ ബെസ്റ്റ് സമയമുള്ള ഹിമ ദാസ് ഹീറ്റ്‌സില്‍ 52.25 സമയത്തിലാണ് യോഗ്യത നേടിയത്. മലയാളി താരം ജിസ്‌ന മാത്യുവിനും (54.32) യോഗ്യതയുണ്ടായിരുന്നു. ഒന്നാം സെമിഫൈനലില്‍ സമയം മെച്ചപ്പെടുത്തി (52.10) എട്ടുപേരില്‍ ഒന്നാം സ്ഥാനത്ത് ഹിമ ഫിനിഷ് ചെയ്തപ്പോള്‍ ജിസ്‌ന മാത്യു (53.86) പുറത്തായി.
അവസാന നൂറുമീറ്ററില്‍ കുതിപ്പു നടത്തുന്നതാണ് ഹിമയുടെ രീതിയെന്നും ആദ്യഘട്ടത്തില്‍ അവര്‍ പിന്നില്‍ ഓടിയപ്പോള്‍ തനിക്കു വിഷമമുണ്ടായില്ലെന്നും കോച്ച് നിപ്പോള്‍ ദാസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പുമാത്രം അത്‌ലറ്റിക്‌സിലേക്കു തിരിഞ്ഞ ഹിമയിലെ പ്രതിഭയെ കണ്ടെത്തിയത് നിപ്പോണ്‍ ദാസാണ്.
അഭൂതപൂര്‍വമായ വിജയത്തോടെ ലോക അണ്ടര്‍ 20-യില്‍ മെഡലുള്ള അപൂര്‍വം ഇന്ത്യക്കാരില്‍ ഇടംനേടിയ ഹിമ, ട്രാക്കില്‍നിന്നു സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റുമായി. നീരജ് ചോപ്ര (ജാവലിന്‍ സ്വര്‍ണം), നവ്ജീത് കൗര്‍ ധില്ലണ്‍ (ഡിസ്‌കസ് വെങ്കലം), സീമ പൂനിയ (ഡിസ്‌കസ് വെള്ളി) എന്നിവര്‍ മാത്രമുണ്ടായിരുന്ന ക്ലബ്ബിലാണ് ഹിമ ഇടംപിടിച്ചത്.
അസമിലെ ചെറുനഗരമായ നൗഗോങിനു സമീപം ജനിച്ചുവളര്‍ന്ന ഹിമ ഫുട്‌ബോളിലൂടെയാണ് കായികരംഗത്തു പ്രവേശിച്ചത്. നെല്‍പ്പാടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു പന്തുകളി. 16-ാം വയസ്സില്‍ ഹിമയുടെ വേഗത ശ്രദ്ധയില്‍പ്പെട്ട അധ്യാപകനാണ് അവളെ നിപ്പോണ്‍ ദാസിന്റെ അടുത്തെത്തിക്കുന്നത്. വിലകുറഞ്ഞ സ്‌പൈക്കണിഞ്ഞ് 100, 200 മത്സരങ്ങളില്‍ പങ്കെടുത്ത ഹിമ അനായാസം സ്വര്‍ണം നേടി. മാതാപിതാക്കളായ രഞ്ജിത്തിനെയും ജൊമാലിയെയും ഏറെ നിര്‍ബന്ധിച്ച ശേഷമാണ് ഹിമയെ പരിശീലനത്തിനു വിട്ടുകിട്ടിയതെന്ന് നിപ്പോണ്‍ ദാസ് പറയുന്നു. അതുവരെ ബോക്‌സിങും ഫുട്‌ബോളും മാത്രമുണ്ടായിരുന്ന സ്‌റ്റേറ്റ് അക്കാദമിയില്‍ ഹിമക്ക് അഡ്മിഷന്‍ നേടാനായതും നിര്‍ണായകമായി.
പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഹിമ പുറത്തെ
ടുക്കുന്നതെന്നും അവളുടെ സ്വപ്‌നങ്ങള്‍ വലുതാണെന്നും നിപ്പോള്‍ ദാസ് പറയുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, സുനില്‍ ഛേത്രി, ഷാറുഖ് ഖാന്‍, തേജശ്വി യാദവ് തുടങ്ങി ആയിരക്കണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിമ ദാസിനെ അഭിനന്ദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ അവാര്‍ഡിന് സലാഹും ഹകിമിയും മുഖാമുഖം

പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു.

Published

on

കൈറോ: ആഫ്രിക്കയിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പ്രശസ്തമായ പുരസ്‌കാരത്തിനായി ഈജിപ്ത് താരം മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്‌റഫ് ഹകിമിയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കും ക്ലബ് ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പിലേക്കും നയിച്ച മികച്ച പ്രകടനങ്ങളാണ് ഹകിമിയെ പട്ടികയില്‍ മുന്‍നിരയില്‍ നിലനിറുത്തിയത്. ഡിസംബറില്‍ ആരംഭിക്കുന്ന ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹകിമിയുടെ പേര് വീണ്ടും ചുരുക്കപ്പട്ടികയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹകിമിക്ക് ഈ പട്ടികയില്‍ ഇടം ലഭിച്ചിരുന്നു.രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ മുഹമ്മദ് സലാഹ്, ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ കിരീടനേട്ടം കൈവരിച്ചതാണ് വീണ്ടും ഫൈനല്‍ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ 29 ഗോളുമായി പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ഏറ്റുവാങ്ങിയതും സലാഹിന്റെ നേട്ടങ്ങളില്‍ ഒന്നാണ്.തുര്‍ക്കിയിലെ ഗലറ്റസറായ് ക്ലബ്ബിനായി കളിക്കുന്ന വിക്ടര്‍ ഒസിമെന്‍ നൈജീരിയയ്ക്കും ക്ലബിനും വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്, അതുവഴിയാണ് അദ്ദേഹത്തിന് ചുരുക്കപ്പട്ടികയില്‍ സ്ഥാനം ലഭിച്ചത്.

Continue Reading

Sports

124 റണ്‍സ് ചേസിങ്ങിലും പതനം; ഈഡനില്‍ ഇന്ത്യയ്ക്ക് 30 റണ്‍സിന് തോല്‍വി

ഈഡന്‍ ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.

Published

on

കൊല്‍ക്കത്ത: ആദ്യ ഇന്നിങ്‌സില്‍ 30 റണ്‍സിന് ലീഡ് സ്വന്തമാക്കിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ അതേ അളവില്‍ തോല്‍വി വഴങ്ങി ഇന്ത്യ. ഈഡന്‍ ഗാര്‍ഡനില്‍ 124 റണ്‍സ് എന്ന ചെറുതായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് റണ്‍സിനിടെ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ടീം പൂര്‍ണമായും സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ബാറ്റര്‍മാര്‍ നിരന്തരം പുറത്താകുകയും ഇന്ത്യ 93 റണ്‍സില്‍ ഒതുങ്ങുകയും ചെയ്തു.

1997ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 120 റണ്‍സ് പിന്തുടര്‍ന്ന് 81 റണ്‍സിന് ഓള്‍ഔട്ടായതിനു ശേഷമാണ് ഇന്ന് 125ല്‍ താഴെയുള്ള ടാര്‍ഗറ്റ് ഇന്ത്യ കൈവിട്ടത്. 28 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ചേസിങ്ങാണിത്.
ഇന്ത്യ ചേസിങ്ങില്‍ പരാജയപ്പെട്ട കുറഞ്ഞ സ്‌കോറുകള്‍:

120 വെസ്റ്റിന്‍ഡീസിനെതിരെ, 1997 (ബ്രിജ്ടൗണ്‍)

124 ദക്ഷിണാഫ്രിക്കക്കെതിരെ, 2025 (ഈഡന്‍ ഗാര്‍ഡന്‍സ്)

147 ന്യൂസിലന്‍ഡിനെതിരെ, 2024 (വാംഖഡെ)

176 ശ്രീലങ്കക്കെതിരെ, 2015 (ഗാലെ)

193 ഇംഗ്ലണ്ടിനെതിരെ, 2025 (ലോര്‍ഡ്‌സ്)

സ്പിന്നിന് അത്യധികം സഹായകമായ പിച്ച് ഒരുക്കിയത് ഇന്ത്യന്‍ ടീമിനെതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. ബാറ്റര്‍മാരുടെ പരാജയമാണ് തോല്‍വിക്ക് കാരണം എന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മത്സരം ഇന്ത്യക്കായിരുന്നുവെന്നും കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ തെംബാ ബവുമയുടെ (55*) ശാന്തമായ ഇന്നിങ്‌സ് ഗംഭീര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

സ്പിന്നിങ് പിച്ചുകളെ ശക്തമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു. ”ടെസ്റ്റ് ക്രിക്കറ്റിന് ആര്‍.ഐ.പി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തയാറാക്കുന്ന പിച്ചുകള്‍ മത്സരത്തിന്റെ ഗുണനിലവാരം നശിപ്പിക്കുന്നു. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും കഴിവുകള്‍ തെളിയിക്കാനാവുന്നില്ല. പിച്ചിന്റെ സ്വഭാവമാണ് എല്ലാം നിശ്ചയിക്കുന്നത്. ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കാര്‍ ഒരിക്കലും വളരില്ല” ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

 

Continue Reading

Sports

ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 9-1ന് തകര്‍ത്തു

ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

Published

on

പോര്‍ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം സമ്മാനിച്ചു.

ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടി പോര്‍ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്‍ലന്‍ഡിനോട് 2-3ന് തോറ്റതോടെ പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.

2026 ലോകകപ്പില്‍ കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്‍ പുറത്തായിരുന്നു.

ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്‍സാലോ റാമോസ് (28), ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍ (18) ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അര്‍മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്‍ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്‍ തന്നെ സ്‌കോര്‍ 51. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി അര്‍മേനിയയുടെ വലയില്‍. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ 91.

തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്‍ഷന്‍ കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ടിബിലിസി (ജോര്‍ജിയ): മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ 2026 ലോകകപ്പിന്റെ വാതില്‍പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്‍ ജോര്‍ജിയയെ 40ന് പരാജയപ്പെടുത്തി.

ഒയര്‍സബല്‍ (11ാം മിനിറ്റില്‍ പെനാല്‍റ്റി, 63), മാര്‍ട്ടിന്‍ സുബിമെന്‍ഡി (22), ഫെറാന്‍ ടോറസ് (34) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

അഞ്ച് മത്സരങ്ങളിലും ജയിച്ച സ്‌പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്‍ നേരിടേണ്ടത് 12 പോയിന്റുള്ള തുര്‍ക്കിയെ. തോറ്റാലും വലിയ പ്രശ്‌നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങാത്ത സ്‌പെയിന്‍ 19 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്‍ തുര്‍ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.

തുര്‍ക്കി ബള്‍ഗേറിയയെ 20ന് തകര്‍ത്താണ് 12 പോയിന്റിലെത്തിയത്.

 

Continue Reading

Trending