Connect with us

Sports

ഹിമ നേടിത്തന്നു ഇന്ത്യക്ക് ലോകകപ്പ്

Published

on

 

തംപെറെ: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ചരിത്രം കുറിച്ച് അസംകാരി ഹിമ ദാസ്. ഫിന്‍ലന്റില്‍ നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ഹിമ, ആഗോള മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയായത്. 400 മീറ്റര്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്തുകൊണ്ടായിരുന്നു 18-കാരിയുടെ ചരിത്രനേട്ടം.
ഫൈനല്‍ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പതുക്കെ ഓട്ടംതുടങ്ങിയ ഹിമ അവസാന 80 മീറ്ററിലാണ് വിശ്വരൂപം പുറത്തെടുത്തത്. മുന്നില്‍ കുതിച്ചോടുകയായിരുന്ന മൂന്നുപേരെ ഓടിത്തോല്‍പ്പിച്ച ഹിമ വ്യക്തമായ മാര്‍ജിനില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. 39-ാം സെക്കന്റ് വരെ ഒന്നാംസ്ഥാനത്ത് തുടര്‍ന്ന അമേരിക്കന്‍ താരം ടെയ്‌ലര്‍ മാന്‍സനെയും റുമാനിയയുടെ ആന്‍ഡ്രിയ മിക്ലോസിനെയും ഓസ്‌ട്രേലിയക്കാരി എല്ല കൊനോലിയെയും അമ്പരപ്പിച്ചു കൊണ്ടാണ് ഹിമ ദാസ് അവസാന കുതിപ്പു നടത്തിയത്. 52.07 സമയത്തില്‍ ആന്‍ഡ്രിയ മിക്ലോസ് വെള്ളിയും 52.28 നല്‍ ടെയ്‌ലര്‍ വെങ്കലവും നേടി.
51.13 കരിയര്‍ ബെസ്റ്റ് സമയമുള്ള ഹിമ ദാസ് ഹീറ്റ്‌സില്‍ 52.25 സമയത്തിലാണ് യോഗ്യത നേടിയത്. മലയാളി താരം ജിസ്‌ന മാത്യുവിനും (54.32) യോഗ്യതയുണ്ടായിരുന്നു. ഒന്നാം സെമിഫൈനലില്‍ സമയം മെച്ചപ്പെടുത്തി (52.10) എട്ടുപേരില്‍ ഒന്നാം സ്ഥാനത്ത് ഹിമ ഫിനിഷ് ചെയ്തപ്പോള്‍ ജിസ്‌ന മാത്യു (53.86) പുറത്തായി.
അവസാന നൂറുമീറ്ററില്‍ കുതിപ്പു നടത്തുന്നതാണ് ഹിമയുടെ രീതിയെന്നും ആദ്യഘട്ടത്തില്‍ അവര്‍ പിന്നില്‍ ഓടിയപ്പോള്‍ തനിക്കു വിഷമമുണ്ടായില്ലെന്നും കോച്ച് നിപ്പോള്‍ ദാസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പുമാത്രം അത്‌ലറ്റിക്‌സിലേക്കു തിരിഞ്ഞ ഹിമയിലെ പ്രതിഭയെ കണ്ടെത്തിയത് നിപ്പോണ്‍ ദാസാണ്.
അഭൂതപൂര്‍വമായ വിജയത്തോടെ ലോക അണ്ടര്‍ 20-യില്‍ മെഡലുള്ള അപൂര്‍വം ഇന്ത്യക്കാരില്‍ ഇടംനേടിയ ഹിമ, ട്രാക്കില്‍നിന്നു സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റുമായി. നീരജ് ചോപ്ര (ജാവലിന്‍ സ്വര്‍ണം), നവ്ജീത് കൗര്‍ ധില്ലണ്‍ (ഡിസ്‌കസ് വെങ്കലം), സീമ പൂനിയ (ഡിസ്‌കസ് വെള്ളി) എന്നിവര്‍ മാത്രമുണ്ടായിരുന്ന ക്ലബ്ബിലാണ് ഹിമ ഇടംപിടിച്ചത്.
അസമിലെ ചെറുനഗരമായ നൗഗോങിനു സമീപം ജനിച്ചുവളര്‍ന്ന ഹിമ ഫുട്‌ബോളിലൂടെയാണ് കായികരംഗത്തു പ്രവേശിച്ചത്. നെല്‍പ്പാടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു പന്തുകളി. 16-ാം വയസ്സില്‍ ഹിമയുടെ വേഗത ശ്രദ്ധയില്‍പ്പെട്ട അധ്യാപകനാണ് അവളെ നിപ്പോണ്‍ ദാസിന്റെ അടുത്തെത്തിക്കുന്നത്. വിലകുറഞ്ഞ സ്‌പൈക്കണിഞ്ഞ് 100, 200 മത്സരങ്ങളില്‍ പങ്കെടുത്ത ഹിമ അനായാസം സ്വര്‍ണം നേടി. മാതാപിതാക്കളായ രഞ്ജിത്തിനെയും ജൊമാലിയെയും ഏറെ നിര്‍ബന്ധിച്ച ശേഷമാണ് ഹിമയെ പരിശീലനത്തിനു വിട്ടുകിട്ടിയതെന്ന് നിപ്പോണ്‍ ദാസ് പറയുന്നു. അതുവരെ ബോക്‌സിങും ഫുട്‌ബോളും മാത്രമുണ്ടായിരുന്ന സ്‌റ്റേറ്റ് അക്കാദമിയില്‍ ഹിമക്ക് അഡ്മിഷന്‍ നേടാനായതും നിര്‍ണായകമായി.
പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഹിമ പുറത്തെ
ടുക്കുന്നതെന്നും അവളുടെ സ്വപ്‌നങ്ങള്‍ വലുതാണെന്നും നിപ്പോള്‍ ദാസ് പറയുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, സുനില്‍ ഛേത്രി, ഷാറുഖ് ഖാന്‍, തേജശ്വി യാദവ് തുടങ്ങി ആയിരക്കണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിമ ദാസിനെ അഭിനന്ദിച്ചു.

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

india

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗം ; ഇന്ത്യ ഒന്നാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.

Published

on

കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ആകെ 3865 സാമ്പിളുകള്‍ പരിശോധിച്ചു, അവയില്‍ 125 സാമ്പിളുകളുടെ ഫലം പോസിറ്റിവായി.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍, പട്ടികയില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാല്‍ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തില്‍ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാന്‍സ് (72) എന്നിവയേക്കാള്‍ മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാര്‍ഷിക പരിശോധനാ കണക്കുകള്‍ എന്ന് നാഡ ഡയറക്ടര്‍ ജനറല്‍ ഒലിവിയര്‍ നിഗ്ലി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോര്‍വെയും അഞ്ചാമത് യുഎസ്എയുമാണ്.

Continue Reading

Trending