Video Stories
“സാധനം കയ്യിലുണ്ടോ; കൂടൊരുക്കാന്‍ ഞങ്ങള്‍ റെഡി”, പ്രളയബാധിതരെ സഹായിക്കാന്‍ വെബ്സൈറ്റുമായി ചെറുപ്പക്കാര്‍
മഹാപ്രളയത്തില്‍പെട്ട് വീടും സമ്പാദ്യവും തകര്‍ന്നവരെയും നാശനഷ്ടങ്ങള്‍ സംഭവിച്ചവരേയും കണ്ടെത്താനും അവര്‍ക്ക് സഹായമെത്തിക്കാനും സാങ്കേതിക സഹായമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപെട്ട ദുരിതബാധിതരുടെ പുനരധിവാസം ലക്ഷ്യംവെച്ചാണ് ചെറുപ്പക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ലഭിക്കുന്ന സഹായ സഹകരണങ്ങളെ ഒരുക്കിക്കൂട്ടാനായി ‘കൂടൊരുക്കാം’ എന്ന വെബ്സൈറ്റാണ് ചെറുപ്പക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
വീട്ടുപകരണങ്ങളും മറ്റു അവശ്യസാധനങ്ങളും നഷ്ടമായവരാണ് സംസ്ഥാനത്ത് ദുരിതബാധിതരായി കഴിയുന്ന ലക്ഷക്കണക്കിന് ആളുകളില്‍ പലരും. ഇവരുടെ പുനരധിവാസം എങ്ങനെയെന്ന വെല്ലുവിളി ഉയരുമ്പോയാണ് സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കൂടൊരുക്കാം വെബ്സൈറ്റ് തയ്യാറാകുന്നത്.
മോഹത്തിന്റെ പേരില്‍ വാങ്ങിക്കൂട്ടി വീടുകളില്‍ ആവശ്യത്തിനുംപോലും വേണ്ടാതെ പ്രദര്‍ശനവസ്തുക്കളായി തുടരുന്ന ഉപകരണങ്ങള്‍ സ്വരൂപിക്കുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. ഇങ്ങനെ നമ്മുടെയൊക്കെ വീടുകളിലുണ്ടാകുന്ന ഉപകരണങ്ങള്‍ വെബ്സൈറ്റ് വഴി സംഭാവന ചെയ്യാന്‍ കഴിയുന്ന മാതൃകയിലാണ് കൂടൊരുക്കാം പദ്ധതി. എമര്‍ജന്‍സി, ഇസ്തിരിപ്പെട്ടി, ടേബിള്‍ ഫാന്‍, റീഡിങ് ലാമ്പ്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഇന്റക്ഷന്‍ അടുപ്പ്, കളിമണ്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, ചെയര്‍, സ്റ്റൂള്, കളിപ്പാട്ടങ്ങള്‍ എന്നീ ഉപകരണങ്ങളാണ് ഇവര്‍ വെബ്സൈറ്റ് വഴി ശേഖരിക്കുന്നത്.
ഇതില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ആളുകള്‍ക്ക് പദ്ധതിയില്‍ വളണ്ടിയര്‍ ആയി ചേരാനും വെബ്സൈറ്റ് സൗകര്യമൊരുക്കുന്നുണ്ട്.
വൈബ്സൈറ്റ് ലിങ്ക് താഴെ…
കൂടൊരുക്കാം വെബ്സൈറ്റിനും പുതിയ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ് ലഭിക്കുന്നത്.
കൂടൊരുക്കാം പദ്ധതിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് വായിക്കാം….
ഉണ്ടോ? വീട്ടിലുണ്ടോ? ഒരു തേപ്പുപെട്ടി? ഒരു ഫാന്‍? അല്ലെങ്കില്‍ കുറച്ച് പാത്രങ്ങള്‍? ചെറിയ സ്റ്റൂളോ, കസേരയോ? ഒരു അലമാരയോ മറ്റോ?
ഒന്ന് മനസ്സിരുത്തി എത്തി നോക്കിയാലറിയാം, എന്തൊക്കെ സാധനങ്ങളാണ് നമ്മുടെ വീട്ടില്‍ അത്യാവശ്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ നമ്മള് വാങ്ങികൂട്ടിയത്. ചിലതൊക്കെ ‘ഉപ്പെടുത്താല്‍ കപ്പ് ഫ്രീ’ മട്ടില്‍ വന്നു കയറിയതും ആകാം.
ഇതൊക്കെ ഇങ്ങനെ പൊടി പിടിച്ച് കിടന്നാല്‍ മതിയോ? വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?
ഓ, കൊടുക്കണം എന്നൊക്കെ ഉണ്ടെടാ ഉവ്വേ;
1) പക്ഷേ, എവിടെ ആര്‍ക്ക് കൊടുക്കണം എന്നറിയില്ല.
2) പക്ഷേ, അത്രടം വരെ ഇതും താങ്ങി പോകണ്ടേ. വയ്യ.
3) പക്ഷേ, ഇതൊക്കെ കിട്ടേണ്ടവര്‍ക്ക് തന്നെ കിട്ടുമെന്ന് എന്താണുറപ്പ്?
അങ്ങനെ കുറെ ‘പക്ഷേ’കള്‍. ഇനി ആ പക്ഷേകള്‍ ഒക്കെ മറന്നേക്കുക. പിള്ളേര് പുതിയ വെബ്സൈറ്റും കൊണ്ട് വന്നിട്ടുണ്ട്. നിങ്ങള്‍ സാധനം തരാന്‍ റെഡിയാണെങ്കില്‍ https://koodorukkam.in വരെ ഒന്നു പോയി അവിടെ ആ വിവരം ഒന്ന് ചേര്‍ക്കുക. വളന്റീര്‍മാര്‍ ആവശ്യക്കാരെ (അത്യാവശ്യക്കാരെ എന്ന് വായിക്കുക) കണ്ടു പിടിച്ച് എത്തിച്ചോളും. പിക്കപ്പ് ഫ്രീ, ഡെലിവറി ഫ്രീ. സാധനവും ഫ്രീയായിരിക്കണം കേട്ടോ! ഇപ്പൊ തല്ക്കാലം കേരളത്തില്‍ മാത്രമേ പിക്കപ്പ് സര്‍വീസ് ഉള്ളു.
ഇതില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ സാധനങ്ങളും എവിടെ എത്തി, ആര്‍ക്ക് കൊടുത്തു എന്ന് സുതാര്യമായി വെബ്സൈറ്റില്‍ തന്നെ ചേര്‍ക്കും (വ്യക്തിഗത സ്വകാര്യത സംരക്ഷിച്ചുകൊണ്ടു തന്നെ). ഇത് ഞങ്ങളുടെ വാക്ക്.
‘ശോശാമ്മേ, ആ ചളുങ്ങിയ ഇഡ്ഡലിപ്പാത്രം ഇങ്ങെടുത്തേ, ദാ പിള്ളാര്‍ക്ക് കൊടുത്ത് ഒഴിവാക്കാം’ഉണ്ട! അതങ്ങ് കയ്യില്‍ വച്ചാ മതി മാത്തുക്കുട്ടിച്ചായാ. ആ വേല ഇങ്ങോട്ടെടുക്കണ്ട. ഒന്നില്ലേല്‍ പുതിയത്, അല്ലെങ്കില്‍ അധികം ഉപയോഗിക്കാത്ത, പുതിയത് പോലെ ഉള്ളത് മാത്രം! വാങ്ങുന്നവരും മനുഷ്യരാണ് ഹേ!
എന്ത്! ബാംഗ്ലൂരില്‍ നിന്നും, ചെന്നൈയില്‍ നിന്നും ഒക്കെ അയക്കാന്‍ റെഡി ആണെന്നോ? മുത്താണ് നിങ്ങള്‍. വെബ്സൈറ്റില്‍ എഴുതാമോ? പിള്ളേര് വിളിക്കും!
അപ്പൊ മറക്കണ്ട.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News10 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala12 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala13 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Cricket2 days agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

