Connect with us

Sports

ഐലീഗ്: ഗോകുലം എഫ്.സിയുടെ ശനിദശ അവസാനിക്കുന്നില്ല

Published

on

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്: ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ ശനിദശ തീരുന്നില്ല; വിജയവഴിയില്‍ തിരിച്ചെത്താന്‍ സ്വന്തം തട്ടകത്തില്‍ രണ്ടുംകല്‍പിച്ച് ഇറങ്ങിയ ഗോകുലത്തെ കൗമാരസംഘമായ ഇന്ത്യന്‍ ആരോസ് സമനിലയില്‍ തളച്ചു. (1-1). മലയാളിതാരം കെ.പി രാഹുലാണ്(22) സന്ദര്‍ശകര്‍ക്കായി ഗോള്‍നേടിയത്. വിദേശതാരം മാര്‍ക്കസ് ജോസഫിലൂടെ(64) ഗോകുലം സമനില പിടിച്ചു. തുടര്‍ച്ചയായ ഏഴ് എവേമത്സരങ്ങള്‍ക്ക് ശേഷമാണ് ശനിയാഴ്ച ആതിഥേയര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. ഐലീഗില്‍ പതിനാറ് കളിയില്‍ രണ്ട് ജയവും ഏഴുസമനിലയുമായി 13പോയന്റുള്ള ഗോകുലം 10ാം സ്ഥാനത്ത് തുടരുന്നു. പതിനെട്ട് കളിയില്‍ അഞ്ച് ജയവും രണ്ട് സമനിലയുമുള്ള ആരോസ് ഏഴാമതാണ്. 22ാം മിനിറ്റിലാണ് ഗോകുലത്തെ ഞെട്ടിച്ച് ആരോസിന്റെ അമ്പ് തുളച്ച് കയറിയത്. വലതുവിംഗില്‍ നിന്ന് പ്രതിരോധതാരം ആശിഷ് റായി നല്‍കിയ നെടുനീളന്‍ ക്രോസില്‍ നിന്നായിരുന്നു ഗോളിന് വഴിയൊരുങ്ങിയത്. ബോക്‌സിനുള്ളില്‍വെച്ച് സ്‌ട്രൈക്കര്‍ റഹിം അലി ഹെഡ്ഡ് ചെയ്ത് രാഹുലിന് മറിച്ച് നല്‍കി. മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്നു മലയാളിതാരത്തിന്റെ വോളിക്ക് മുന്നില്‍ നിസഹായനായി നില്‍ക്കാനേ ഗോകുലം ഗോള്‍കീപ്പര്‍ അര്‍ണാബ് ദാസിന് കഴിഞ്ഞുള്ളൂ. (1-0)
രണ്ടാംപകുതിയില്‍ ആരോസ് മധ്യത്തിലേക്ക് കളിമാറ്റിയ ഗോകുലം നിരന്തരം അക്രമണമങ്ങള്‍ നടത്തി. കളിയുടെ ഗതിക്ക് അനുകൂലമായി ഗോകുലം 64ാം മിനിറ്റില്‍ സമനില കണ്ടെത്തി. ആരോസ് പ്രതിരോധത്തെ കീറിമുറിച്ച് അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് തട്ടിയകറ്റാനുള്ള പ്രതിരോധതാരത്തിന്റെ ശ്രമം പാളി. വി.പി സുഹൈറിന്റെ കാലില്‍തട്ടി റിഫഌക്ട് ചെയ്ത പന്ത് ബോക്‌സില്‍ തക്കം പാര്‍ത്തിരുന്ന ട്രിനിഡാഡ് ആന്റ് ടുബാഗോ താരം ജോസഫ് ലക്ഷ്യത്തിലെത്തിച്ചു (1-1). ഗോള്‍ നേടിയ ആത്മവിശ്വാത്തില്‍ നിരന്തരം ഷോട്ട് ഉതിര്‍ത്ത ജോസഫ് ആരോസ് ഗോള്‍കീപ്പര്‍ ഗില്ലിനെ നിരന്തരം പരീക്ഷിച്ചു. 87ാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം ഗോകുലം താരം ബിജേഷ് നഷ്ടപ്പെടുത്തിയത് അവിശ്വസിനീയമായാണ് ആരാധകര്‍ വീക്ഷിച്ചത്.
ഈമാസം 28ന് ഐസ്വാള്‍ എഫ്.സിയുമായാണ് ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം.

Sports

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

Published

on

എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നേടിയ 135 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സുമായി അര്‍ധ സെഞ്ച്വറി നേടി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ ബാറ്റര്‍ വസിം അലിയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഇന്ത്യക്കായി ഗുര്‍ജ്പ്നീത് സിങ്, സുയാഷ് ശര്‍മ എന്നിവര്‍ രണ്ടും ഹര്‍ഷ് ദുബെ, വൈശാഖ് വിജയകുമാര്‍, നമാന്‍ ദിര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നമാന്‍ ദിര്‍ വൈഭവ് സൂര്യവന്‍ശിയുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നീക്കി. വ്യക്തിഗത സ്‌കോര്‍ 12 ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന വൈഭവ് പുറത്തായി. ഇന്ത്യക്കായി നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സ് നേടി.

Continue Reading

Sports

ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത

ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.

ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.

ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Continue Reading

Sports

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം

കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

Published

on

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്‌സ് സ്‌കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്‌നാണ് മധ്യപ്രദേശിന്റെ ടോപ് സ്‌കോറര്‍. ആര്യന്‍ പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന്‍ നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

 

Continue Reading

Trending