Connect with us

kerala

പ്രവാസി ലീഗ് ഇരുപതാം വാർഷികം : മറുനാടൻ മലയാളി കോൺക്ലേവ് ഡിസംബർ 2 ന് ചെന്നൈയിൽ

സംസ്ഥാനത്തിന് പുറത്ത് ജീവിത മാർഗ്ഗം തേടിപ്പോയ മലയാളി പ്രവാസികൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്ല്യങ്ങൾ, അവസരങ്ങൾ , പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് അവബോധം നടത്തുന്നതിനും പ്രവാസി ലീഗിനെ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്രവാസി ലീഗ് 20-ാം വാർഷിക ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്

Published

on

ചെന്നൈ: പ്രവാസി ലീഗ് മറുനാടൻ മലയാളി കോൺക്ലേവ് ചെന്നെയിൽ വച്ചു നടത്തുവാൻ പ്രവാസി ലീഗ് ,തമിഴനാട് എ.ഐ കെ.എം. സി.സി സംസ്ഥാന നേതാക്കളുടെ സംയുക്ത ചർച്ചാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്തിന് പുറത്ത് ജീവിത മാർഗ്ഗം തേടിപ്പോയ മലയാളി പ്രവാസികൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്ല്യങ്ങൾ, അവസരങ്ങൾ , പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവ സംബന്ധിച്ച് അവബോധം നടത്തുന്നതിനും പ്രവാസി ലീഗിനെ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് പ്രവാസി ലീഗ് 20-ാം വാർഷിക ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്.

ചെന്നൈ, ബാംഗ്ലൂർ, മുംമ്പെ എന്നിവിടങ്ങളിലെ കെ.എംസി.സി സംസ്ഥാന കമ്മറ്റികളുടെ സഹകരണ ത്തോടെയാണ് പ്രധാനമായും പ്രവാസി ലീഗ് കേരള ഘടകം പരിപാടികൾ സംഘടിപ്പിക്കുവാൻ നിശ്ചയിട്ടുള്ളത്. പരിപാടിയുടെ തുടക്കം ഡിസംബർ രണ്ടിന് ചെന്നൈ ഒ.എം ആറിൽ വച്ച് നടക്കും മുസ്ലിം ലീഗ്,പ്രവാസി ലീഗ്, കെ.എംസി.സി. ദേശീയ സംസ്ഥാന നേതാക്കൾക്ക് പുറമെ നോർക്കാ, പ്രവാസി ക്ഷേമനിധി പ്രതിനിധികൾ പങ്കെടുക്കും

ചർച്ചാ യോഗത്തിൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അധ്യക്ഷത വഹിച്ചു.ഐ കെ എം.സി ദേശീയ ജനറൽ സെക്രട്ടറി ഷംസുദീൻ, തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് കുഞ്ഞിമോൻ ഹാജി, വർക്കിംഗ് സെക്രട്ടറി റഹീം ചാച്ചാൽ, എ.ഐ കെ.എംസി.സി വൈസ് പ്രസിഡണ്ട് പ്രസിഡണ്ട് യൂനുസ് അലി , പി.കുഞ്ഞോൻ ,പ്രവാസി ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.പി. ഇമ്പിച്ചി മമ്മു ഹാജി, കാപ്പിൽ മുഹമ്മത് പാഷ,കെ.സി അഹമ്മത്, പി.എം.കെ. കാഞ്ഞിയൂർ, കെ.വി.മുസ്തഫ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. കോ-ഓർഡിനേറ്ററായി അഷ്റഫ് പടിഞ്ഞാറെക്കരയെ നിയോഗിച്ചു.

kerala

ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാന്‍ നീക്കം; ഫെഫകയില്‍ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

Published

on

തിരുവനന്തപുരം: നടന്‍ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

 

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴു ജില്ലകളിലും ഭേദപ്പെട്ട പോളിങ്, വോട്ട് ചെയ്ത് പ്രമുഖര്‍

പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. ഇപ്പോള്‍ കിട്ടിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു.

കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.

തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

 

 

Continue Reading

kerala

കേരളത്തില്‍ എസ്ഐആര്‍ സമയപരിധി രണ്ടു ദിവസം കൂടി നീട്ടി

രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

Published

on

ന്യൂ ഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണ്ണായക ഇടക്കാല ഉത്തരവുമായി. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം ചോദ്യം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍, നടപടികള്‍ നിരീക്ഷിച്ചു വരികയാണ് എന്നും ആവശ്യമെന്നുവെച്ചാല്‍ മാത്രം സമയം ഇനിയും നീട്ടാം എന്നും കോടതിയോടു അറിയിച്ചു.

 

Continue Reading

Trending